തിരുവനന്തപുരം: വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും അടക്കമുള്ള പൊതു ഇടങ്ങളിൽ ജോലി നോക്കിയ പോലീസുകാരുടെ സ്രവ പരിശോധന നടത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റിയിലെ 103 പോലീസുകാരുടെ സ്രവം ഇന്നലെ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ ജോലി നോക്കിയ നന്ദാവനം എആർ ക്യാംപിലെ പോലീസുകാരന് ഉറവിടമറിയാത്ത കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു പോലീസുകാർക്കു പരിശോധന നടത്താൻ തീരുമാനിച്ചത്. വിദേശത്തു നിന്നുള്ളവർ എത്തിയപ്പോൾ വിമാനത്താവളത്തിൽ ജോലി നോക്കിയ പോലീസുകാരുടേത് അടക്കമുള്ള സ്രവമാണ് എടുത്തത്. വിമാനത്താവളത്തിനുള്ളിൽ ജോലി നോക്കിയ പോലീസുകാർക്കു മാത്രമേ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നുള്ളുവെന്നാണു പോലീസുകാർ പറയുന്നത്.
ഇതോടൊപ്പം കോവിഡ് ബാധിച്ച പോലീസുകാരനുമായി സന്പർക്കം പുലർത്തിയ പോലീസുകാർ അടക്കമുള്ളവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തു. ഇന്നലെ വ്യാപക പരിശോധന നടത്തി. കടകളിൽ നടത്തിയ പരിശോധനയിൽ സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും നടപടിയുണ്ടായി. വൈകുന്നേരം പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. ഇന്നു രാവിലെയും പോലീസ് പരിശോധന നടത്താനാണു തീരുമാനം.
സെക്രട്ടേറിയറ്റിനു മുന്നിൽ ജോലി നോക്കിയ നന്ദാവനം എആർ ക്യാംപിലെ പോലീസുകാരന് ഉറവിടമറിയാത്ത കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു പോലീസുകാർക്കു പരിശോധന നടത്താൻ തീരുമാനിച്ചത്. വിദേശത്തു നിന്നുള്ളവർ എത്തിയപ്പോൾ വിമാനത്താവളത്തിൽ ജോലി നോക്കിയ പോലീസുകാരുടേത് അടക്കമുള്ള സ്രവമാണ് എടുത്തത്. വിമാനത്താവളത്തിനുള്ളിൽ ജോലി നോക്കിയ പോലീസുകാർക്കു മാത്രമേ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നുള്ളുവെന്നാണു പോലീസുകാർ പറയുന്നത്.
ഇതോടൊപ്പം കോവിഡ് ബാധിച്ച പോലീസുകാരനുമായി സന്പർക്കം പുലർത്തിയ പോലീസുകാർ അടക്കമുള്ളവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തു. ഇന്നലെ വ്യാപക പരിശോധന നടത്തി. കടകളിൽ നടത്തിയ പരിശോധനയിൽ സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും നടപടിയുണ്ടായി. വൈകുന്നേരം പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. ഇന്നു രാവിലെയും പോലീസ് പരിശോധന നടത്താനാണു തീരുമാനം.