തിരുവല്ല: ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി 12നു സ്ഥാനമേൽക്കും.
രാവിലെ ഒന്പതിന് സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീൻ ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകളെന്ന് മാർത്തോമ്മാ മെത്രാപ്പോലീത്ത അറിയിച്ചു.
നിയുക്ത സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് റാന്നി - നിലയ്ക്കൽ ഭദ്രാസനച്ചുമതലയും നല്കിയിട്ടുണ്ട്. അടുത്ത ഒരു ക്രമീകരണം ഉണ്ടാകുന്നതുവരെ അദ്ദേഹം നിലവിൽ നിർവഹിച്ചുവരുന്ന മുംബൈ ഭദ്രാസനച്ചുമതലയും തുടരും.
രാവിലെ ഒന്പതിന് സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീൻ ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകളെന്ന് മാർത്തോമ്മാ മെത്രാപ്പോലീത്ത അറിയിച്ചു.
നിയുക്ത സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് റാന്നി - നിലയ്ക്കൽ ഭദ്രാസനച്ചുമതലയും നല്കിയിട്ടുണ്ട്. അടുത്ത ഒരു ക്രമീകരണം ഉണ്ടാകുന്നതുവരെ അദ്ദേഹം നിലവിൽ നിർവഹിച്ചുവരുന്ന മുംബൈ ഭദ്രാസനച്ചുമതലയും തുടരും.