തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ധനമന്ത്രിയും എതിർത്ത ഇ- മൊബിലിറ്റി പദ്ധതി നടപ്പാക്കാൻ സർക്കാർ തിടുക്കത്തിൽ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഹെസ് എന്ന സ്വിസ് കന്പനിയും കേരള ഓട്ടോമൊബൈൽ ലിമിറ്റഡും തമ്മിൽ സംയുക്ത സംരംഭം രൂപീകരിക്കാനും ഇതുവഴി 4500 മുതൽ 6000 കോടി രൂപവരെ നല്കേണ്ട 3000 ബസുകൾ നിർമിക്കാനുമായിരുന്നു പദ്ധതി. ഇതു സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കവേ ഈ കന്പനിക്ക് മാത്രമായി എങ്ങനെ കരാർ കൊടുക്കാൻ സാധിക്കുമെന്നും ഇത് സർക്കാരിന് ബാധ്യത വരുത്തിവയ്ക്കുകയില്ലേയെന്നും ചൂണ്ടിക്കാട്ടി ധന വകുപ്പും അന്നത്തെ ചീഫ് സെക്രട്ടറിയും ഇതിനെ എതിർത്തിരുന്നു. അതുകൊണ്ടാണ് ധാരണാപത്രം ഒപ്പുവയ്ക്കാതെ പോയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഹെസ് എന്ന സ്വിസ് കന്പനിയും കേരള ഓട്ടോമൊബൈൽ ലിമിറ്റഡും തമ്മിൽ സംയുക്ത സംരംഭം രൂപീകരിക്കാനും ഇതുവഴി 4500 മുതൽ 6000 കോടി രൂപവരെ നല്കേണ്ട 3000 ബസുകൾ നിർമിക്കാനുമായിരുന്നു പദ്ധതി. ഇതു സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കവേ ഈ കന്പനിക്ക് മാത്രമായി എങ്ങനെ കരാർ കൊടുക്കാൻ സാധിക്കുമെന്നും ഇത് സർക്കാരിന് ബാധ്യത വരുത്തിവയ്ക്കുകയില്ലേയെന്നും ചൂണ്ടിക്കാട്ടി ധന വകുപ്പും അന്നത്തെ ചീഫ് സെക്രട്ടറിയും ഇതിനെ എതിർത്തിരുന്നു. അതുകൊണ്ടാണ് ധാരണാപത്രം ഒപ്പുവയ്ക്കാതെ പോയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.