കൊച്ചേട്ടന്റെ കത്ത്/മഹാനായ ചെവി
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
അടുത്ത കാലത്ത് നവമാധ്യമങ്ങളിൽ പ്രചരിച്ച ഒരു കൊവീഡിയൻ തമാശ. ""ഹൊ! ദൈവം മുഖത്തിന്റെ ഇരുവശത്തും ചെവി വച്ചില്ലായിരുന്നെങ്കിൽ, മാസ്കിന്റെ വള്ളി കെട്ടാൻ അവിടെ കുറ്റിയടിക്കേണ്ടിവന്നേനേ...!!'' ഏതോ രസികന്റെ നല്ല നർമ്മഭാവന!
ചെവിയാണ് ഇന്ന് ശരീരത്തിലെ സൂപ്പർ സ്റ്റാർ! ഇത്രയുംകാലം നമ്മൾ ഏറ്റവും കുറച്ചു പരിഗണന കൊടുത്തിരുന്ന വിരൂപമായ അവയവമാണ് നമ്മുടെ ചെവികൾ. ചെവിയുടെ ബാഹ്യരൂപഘടന, മൈക്കിന്റെ കോളാന്പിപോലെ, വിടർന്ന്, സ്വരസ്വാംശീകരണം എന്ന തൊഴിലിനു പറ്റിയ രീതിയിലാണ്. എന്തു ചെയ്താലും ചെവി അങ്ങനെതന്നെ ഇരിക്കും. സ്ത്രീകളും അപൂർവം പുരുഷന്മാരും ചെവി തുളച്ച് ആഭരണങ്ങൾ ധരിച്ച് ചെവിയെ അലങ്കരിക്കാൻ ശ്രമിക്കാറുണ്ട്. മുഖം പൗഡറിട്ടു മിനുക്കുന്പോഴും ആരുമങ്ങനെ ചെവിയിൽ പൗഡറിടാറില്ല. ഇനി ചെവിവേദനയോ മറ്റോ വന്നാൽത്തന്നെ ചെവിക്കുള്ളിലെ ആവരണത്തിനാണു ചികിത്സ. വിടർന്നു നിൽക്കുന്ന ചെവികൾക്കു പ്രത്യേക തൊഴിലൊന്നുമില്ല. പ്രൈമറി ക്ലാസുകളിൽ പഠിക്കാതെവന്നാൽ അധ്യാപകർക്കും മാതാപിതാക്കൾക്കും പിടിച്ച ു കിഴുക്കാൻ ഏറ്റവും എളുപ്പമുള്ള അവയവം ഈ ചെവിയായിരുന്നു.
എന്നാൽ, ഇന്നു ചെവിയുടെ സ്ഥിതി മാറി. ചെവി ഹാപ്പിയാണ്. കൊറോണ എല്ലാം മാറ്റിമറിച്ചു. എല്ലാവർക്കും എല്ലാ ദിവസവും മുഖാവരണം ധരിക്കാൻ ചെവി വേണം. ചെവിയുടെ രൂപഭംഗിയോ നിറപ്പകിട്ടോ ഒന്നും ആരും നോക്കുന്നുപോലുമില്ല. മനുഷ്യൻ ഏറ്റവും അഭിമാനിച്ചിരുന്ന അവന്റെ മുഖവും സ്ത്രീകൾ ഏറ്റവും സുന്ദരമാക്കിയിരുന്ന ചുണ്ടുകളും കല്ലുകുത്തി വച്ചിരുന്ന മൂക്കുമെല്ലാം ഇന്ന് വെറും ഒരു തുണിക്കഷണംകൊണ്ട് പൊതിഞ്ഞു നടക്കേണ്ടിവരുന്നു!
പ്രിയ കൂട്ടുകാരേ, കൊവിഡിയൻ കാലം നമുക്കു തരുന്ന ജീവിതപാഠങ്ങൾ എത്ര വലുതാണ്? നമ്മളിൽ പലരും നമ്മുടെ മുഖസൗന്ദര്യത്തെക്കുറിച്ച് എത്രയോ ആശങ്കാകുലരായിരുന്നു? ഫേഷ്യലും ലിപ്സ്റ്റിക്കും സ്ഥിരമായി തേച്ചും ഒരു മുഖക്കുരു വന്നാൽ, ലോകം മുഴുവൻ എന്റെ മുഖക്കുരുവിലേക്കാണു നോക്കുന്നത് എന്നു പരിഭവിച്ചുമൊക്കെ, നമ്മൾ ഏതോ മൂഢസ്വർഗത്തിലായിരുന്നു. ഇന്ന് എല്ലാ ജാഡകളും മാറി.. ഏതു നിറമാണെങ്കിലും ഏതു നിലയാണെങ്കിലും, ഏതു രൂപമാണെങ്കിലും എല്ലാവരെയും മാസ്ക് തുല്യരാക്കുന്നു!
ചെവിപോലെ ചെറിയ അവയവവും കൈകാലുകൾപോലെ വലിയ അവയവങ്ങളും ശരീരത്തിന് ഒരുപോലെ പ്രധാനപ്പെട്ടതാണ് എന്ന ചെവിപ്രമാണം കൊവീഡിയൻ പാഠമാണ്. സൗന്ദര്യം കുറഞ്ഞവരും പ്രാധാന്യമില്ലാത്തവരും നമ്മുടെ ബന്ധുഗണങ്ങളിൽ മുൻഗണന നൽകാത്തവരും ഒക്കെ, ഒരിക്കൽ നമ്മുടെ ഏറ്റവും വലിയ സഹായികളായേക്കാം. അതുകൊണ്ട് ആരും, ഒന്നും ജീവിതത്തിൽ അപ്രധാനമല്ലെന്നറിയാം. ഏവരേയും ആദരിക്കാം.
സ്നേഹത്തോടെ, സ്വന്തം കൊച്ചേട്ടൻ
കെ.ജി. വിഭാഗം ഓണ്ലൈൻ മത്സരങ്ങൾക്ക് രജിസ്ട്രേഷൻ തുടരുന്നു
ഫാ. ആബേൽ ജന്മശതാബ്ദി ഓൺലൈൻ കലോത്സവത്തോടനുബന്ധിച്ച് കെ.ജി. വിഭാഗം കുട്ടികൾക്കുവേണ്ടി ഡിസിഎൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ആക്ഷൻ സോംഗ് മത്സരങ്ങൾക്ക് ജൂലൈ 10 വരെ എൻട്രികൾ അയയ്ക്കാം. എൽ.കെ.ജി., യു.കെ.ജി. വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. ആൺ- പെൺ വ്യത്യാസമുണ്ടായിരിക്കില്ല.
ഒരു സ്കൂളിൽനിന്ന് എത്ര കുട്ടികൾക്കു വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. വീഡിയോ അയയ്ക്കുന്പോൾ പേരും വീട്ടിലെയും സ്കൂളിലെയും പൂർണമായ വിലാസവും ക്ലാസും ഫോൺ നന്പരും ചേർക്കേണ്ടതാണ്. വീടിനുള്ളിലോ പുറത്തോ വച്ച് കുട്ടി കളിക്കുന്ന വീഡിയോ എടുത്ത് dcl@deepika.com എന്ന ഇ-മെയിൽ അഡ്രസിലോ, 9387689410 എന്ന വാട്സ് ആപ് നന്പരിലേക്കോ അയയ്ക്കാവുന്നതാണ്. ജൂലൈ 15-ന് DCLDEEPIKA എന്ന യു ട്യൂബ് ചാനലിൽ ആക്്ഷൻ സോംഗ് മത്സരവീഡിയോകൾ പബ്ലിഷ് ചെയ്യുന്നതാണ്. യു ട്യൂബിൽ ലഭിക്കുന്ന ലൈക്കുകൾക്കൊപ്പം കുട്ടികളുടെ പ്രകടനവും വിജയികളെ നിർണയിക്കാൻ മാനദണ്ഡമായിരിക്കും. ആകെ മാർക്ക് 200-ലായിരിക്കും. 100 മാർക്ക് ലൈക്കിനും 100 മാർക്ക് അവതരണത്തിനും നല്കുന്നതാണ്. 20 ലൈക്കിന് ഒരു മാർക്ക് എന്ന നിലയിലായിരിക്കും പരിഗണിക്കുന്നത്.
ആക്ഷൻ സോംഗ് - ഇംഗ്ലീഷ്, മലയാളം
ഇംഗ്ലീഷിലും മലയാളത്തിലും ആക്ഷൻ സോംഗ് അവതരിപ്പിക്കാവുന്നതാണ്. പശ്ചാത്തലസംഗീതം പാടില്ല. മത്സരാർത്ഥി തന്നെ പാടേണ്ടതാണ്. വസ്ത്രധാരണത്തിന് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 10 വരെ ആക്ഷൻ സോംഗിനുള്ള എൻട്രികൾ സ്വീകരിക്കും.
കഥപറച്ചിൽ - ഇംഗ്ലീഷ്, മലയാളം
ഇംഗ്ലീഷിലോ, മലയാളത്തിലോ കഥ പറയാവുന്നതാണ്. ഭാഷയ്ക്കു പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല. ഉച്ചാരണശുദ്ധി, അർത്ഥമനുസരിച്ചുള്ള ഭാവപ്രകടനം, വസ്ത്രധാരണം എന്നിവ പരിഗണിക്കുന്നതാണ്. ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെ കഥപറച്ചിലിനുള്ള എൻട്രികൾ സ്വീകരിക്കും.
വിദ്യാർഥികളുടെ കോവിഡ്കാല മാനസിക പരിരക്ഷയ്ക്ക് , ഡിസിഎൽ - സാൽവേകെയർ ടെലി കൗൺസലിംഗ്
കൊവീഡിയൻ കാലം വിദ്യാർഥികളുടെ മാനസിക അന്തരീക്ഷത്തെ തകിടംമറിക്കുകയാണ്. ബാല്യ - കൗമാരകാലം, സൗഹൃദവും കളിചിരികളുമായി ഉത്സവം തീർക്കേണ്ട കാലമാണ്. എന്നാൽ, സാമൂഹിക അകലവും മുഖാവരണവും വിദ്യാർഥികളുടെ മനസിൽ ഏകാന്തതയും വിരസതയും അന്തർമുഖത്വവും വളർത്തിയേക്കാം എന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം. ഈ പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ സംവിധാനങ്ങളും സ്വകാര്യ ഏജൻസികളും കുട്ടികൾക്കു സഹായഹസ്തം നീട്ടുന്നുണ്ട്.
ഇതാ, ദീപിക ബാലസഖ്യവും ലോകമെന്പാടുമുള്ള വിദ്യാർഥികളുടെ കൊവീഡിയൻ മാനസികാരോഗ്യത്തിനായി ടെലി - കൗൺസലിംഗ് സേവനത്തിന്റെ വാതിൽ തുറക്കുന്നു. ""ഡിസിഎൽ സാൽവേ കെയർ ടെലി - കൗൺസലിംഗ്.'' വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സാൽവത്തോറിയൻ സന്യാസിനീ സമൂഹം നടത്തുന്ന ബാംഗളൂരിലെ സാൽവേ കെയർ കൗൺസലിംഗ് സെന്ററുമായി സഹകരിച്ചാണ് ഡിസിഎൽ കൂട്ടുകാർക്കായി ഈ സൗകര്യമൊരുക്കുന്നത്. ഡയറക്ടറും സൈക്കോളജിസ്റ്റുമായ ഡോ. സിസ്റ്റർ സോണിയ പി. തോമസ്, ക്ലിനിക്കൽ കൗൺസലിംഗ് സൈക്കോളജി എക്സ്പേർട്ടായ ഡോ. വീണ ഈശ്വരദോസ് (ചെന്നൈ) എന്നിവരാണ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമുള്ള ഈ സേവനത്തിന്റെ പ്രധാന നിയന്താക്കൾ.
കേരളത്തിലും പുറത്തുമുള്ള എല്ലാ വിദ്യാർഥികൾക്കും ഈ സേവനം ഉപകാരപ്പെടുത്താവുന്നതാണ്. കോൺടാക്ട് നന്പർ - 09980872237, E-mail: support@salvecare.in
പ്രസംഗിക്കാൻ പഠിപ്പിച്ച സിസ്റ്ററമ്മ ഇനി ഓർമ്മകളിൽ
ഇടുക്കിജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ ദീപിക ബാലസഖ്യത്തിന്റെ ഊർജസ്വലമുഖമായിരുന്നു കഴിഞ്ഞദിവസം നമ്മെ വിട്ടുപിരിഞ്ഞ സിസ്റ്റർ മരിയ ഏത്തയ്ക്കാട്ട് എഫ്.സി.സി. പഠനത്തിനുപുറമേ കുട്ടികളുടെ സർഗാത്മക വളർച്ചയ്ക്ക് നിരന്തരമായ മാർഗനിർദേശങ്ങൾ നൽകിയിരുന്ന ഒരു നല്ല അധ്യാപിക.
ബാലസഖ്യത്തിന്റെ ക്യാന്പുകളിലും മത്സരവേദികളിലും റാലികളിലും എല്ലാം ഡിസിഎൽ പ്രവർത്തകർക്കു പ്രചോദനവും ഉണർവും നൽകാൻ സിസ്റ്റർ എന്നും മുൻപന്തിയിലുണ്ടായിരുന്നു. ഡിസിഎൽ ഹൈറേഞ്ച് പ്രവിശ്യാ കോ-ഓർഡിനേറ്ററായ മൺമറഞ്ഞ പി.എം. ജോസഫ് സാറിനോടും, ഡിസിഎൽപ്രവർത്തകരോടുമൊപ്പം കുട്ടികൾക്ക് ഒരു നല്ല വഴികാട്ടിയായി, ഒരു നല്ല സഹോദരിയായി, സിസ്റ്റർ എന്നും മുൻനിരയിലുണ്ടായിരുന്നു. 1983-ൽ സിസ്റ്റർ പ്രസിദ്ധീകരിച്ച "കൊച്ചു പ്രാസംഗികർക്ക് ഒരു വഴികാട്ടി' എന്ന പുസ്തകത്തിന് പിന്നീട് നിരവധി പതിപ്പുകളുണ്ടായി. ആ കാലഘട്ടത്തിൽ കേരളത്തിലെന്പാടുമുള്ള സ്കൂൾവിദ്യാർഥികൾ പ്രസംഗപഠനത്തിനായി ഏറ്റവമധികം ആശ്രയിച്ച ഒരു ഗ്രന്ഥമായിരുന്നു അത്. കവിതകളും, കൊച്ചുകൊച്ചു കഥകളുമായി പ്രസംഗപരിശീലന വേദികളിൽ നിറഞ്ഞുനിന്നിരുന്ന സിസ്റ്റർ കൈപിടിച്ചു വളർത്തിയ എത്രയോ പ്രതിഭകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിലുള്ളത്.
ആന്ധ്രാപ്രദേശിലെ ഏലൂരിലായിരുന്നു സിസ്റ്ററിന്റെ അവസാനനാളുകളിലെ ശുശ്രൂഷാ ജീവിതം. കട്ടപ്പനയിലെ ദീപ്തി വെൽഫെയർ ഇൻസിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 1980-കളിൽ വനിതാശാക്തീകരണത്തിനായി ഏറെ യത്നിച്ച വ്യക്തിയാണ് സിസ്റ്റർ മരിയ ഏത്തയ്ക്കാട്ട്. എഫ്.സി.സി. സന്യാസനീസമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ കറകളഞ്ഞ ഉദാഹരണമായിരുന്നു സിസ്റ്റർ . താമസസൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് കട്ടപ്പനയിൽ ജോലി ചെയ്യാൻ പുറത്തുനിന്ന് എത്തിയിരുന്ന വനിതകൾക്കായി എഫ്.സി.സി. സന്യാസിനിസമൂഹം നിർമിച്ച വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ നടത്തിപ്പിനും സിസ്റ്റർ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു.
ദീപിക ബാലസഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ കോ-ഓർഡിനേറ്റർ, ഓർഗനൈസർ, ശാഖാ ഡയറക്ടർമാർ തുടങ്ങി വിവിധ മേഖലകളിൽ നിരവധി എഫ്.സി.സി. സന്യാസിനിമാർ ഇന്നും നേതൃത്വം നൽകിവരുന്നുണ്ട്. അക്കൂട്ടത്തിൽ സിസ്റ്റർ മരിയ ഇനി എന്നും സഖ്യം കുടുംബാംഗങ്ങളുടെ ദീപ്ത സ്മരണയായി നിൽക്കട്ടെ. സിസ്റ്ററിന്റെ വിശുദ്ധാത്മാവിന് ഞങ്ങളുടെ പ്രാർത്ഥനാമഞ്ജരികൾ.
ബാബു ടി. ജോൺ
ഡിസിഎൽ ഓർഗനൈസർ
ഡിസിഎൽ ഫാ. ആബേൽ ഓൺലൈൻ കലോത്സവം പ്രസംഗമത്സരം വിജയികൾ: ഗാനി പി.എം. (എസ്.എച്ച്.ഓഫ് മേരീസ് സി.ജി.എച്ച്.എസ് കണ്ടശാംകടവ്, തൃശൂർ ഒന്നാംസ്ഥാനം), ലിവിയ എലിസബത്ത് വില്ലി (സെന്റ് ഷന്താൾസ് ഹൈസ്കൂൾ, മാമ്മൂട്, പ്രോത്സാഹനസമ്മാനം) (താഴെ)
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
അടുത്ത കാലത്ത് നവമാധ്യമങ്ങളിൽ പ്രചരിച്ച ഒരു കൊവീഡിയൻ തമാശ. ""ഹൊ! ദൈവം മുഖത്തിന്റെ ഇരുവശത്തും ചെവി വച്ചില്ലായിരുന്നെങ്കിൽ, മാസ്കിന്റെ വള്ളി കെട്ടാൻ അവിടെ കുറ്റിയടിക്കേണ്ടിവന്നേനേ...!!'' ഏതോ രസികന്റെ നല്ല നർമ്മഭാവന!
ചെവിയാണ് ഇന്ന് ശരീരത്തിലെ സൂപ്പർ സ്റ്റാർ! ഇത്രയുംകാലം നമ്മൾ ഏറ്റവും കുറച്ചു പരിഗണന കൊടുത്തിരുന്ന വിരൂപമായ അവയവമാണ് നമ്മുടെ ചെവികൾ. ചെവിയുടെ ബാഹ്യരൂപഘടന, മൈക്കിന്റെ കോളാന്പിപോലെ, വിടർന്ന്, സ്വരസ്വാംശീകരണം എന്ന തൊഴിലിനു പറ്റിയ രീതിയിലാണ്. എന്തു ചെയ്താലും ചെവി അങ്ങനെതന്നെ ഇരിക്കും. സ്ത്രീകളും അപൂർവം പുരുഷന്മാരും ചെവി തുളച്ച് ആഭരണങ്ങൾ ധരിച്ച് ചെവിയെ അലങ്കരിക്കാൻ ശ്രമിക്കാറുണ്ട്. മുഖം പൗഡറിട്ടു മിനുക്കുന്പോഴും ആരുമങ്ങനെ ചെവിയിൽ പൗഡറിടാറില്ല. ഇനി ചെവിവേദനയോ മറ്റോ വന്നാൽത്തന്നെ ചെവിക്കുള്ളിലെ ആവരണത്തിനാണു ചികിത്സ. വിടർന്നു നിൽക്കുന്ന ചെവികൾക്കു പ്രത്യേക തൊഴിലൊന്നുമില്ല. പ്രൈമറി ക്ലാസുകളിൽ പഠിക്കാതെവന്നാൽ അധ്യാപകർക്കും മാതാപിതാക്കൾക്കും പിടിച്ച ു കിഴുക്കാൻ ഏറ്റവും എളുപ്പമുള്ള അവയവം ഈ ചെവിയായിരുന്നു.
എന്നാൽ, ഇന്നു ചെവിയുടെ സ്ഥിതി മാറി. ചെവി ഹാപ്പിയാണ്. കൊറോണ എല്ലാം മാറ്റിമറിച്ചു. എല്ലാവർക്കും എല്ലാ ദിവസവും മുഖാവരണം ധരിക്കാൻ ചെവി വേണം. ചെവിയുടെ രൂപഭംഗിയോ നിറപ്പകിട്ടോ ഒന്നും ആരും നോക്കുന്നുപോലുമില്ല. മനുഷ്യൻ ഏറ്റവും അഭിമാനിച്ചിരുന്ന അവന്റെ മുഖവും സ്ത്രീകൾ ഏറ്റവും സുന്ദരമാക്കിയിരുന്ന ചുണ്ടുകളും കല്ലുകുത്തി വച്ചിരുന്ന മൂക്കുമെല്ലാം ഇന്ന് വെറും ഒരു തുണിക്കഷണംകൊണ്ട് പൊതിഞ്ഞു നടക്കേണ്ടിവരുന്നു!
പ്രിയ കൂട്ടുകാരേ, കൊവിഡിയൻ കാലം നമുക്കു തരുന്ന ജീവിതപാഠങ്ങൾ എത്ര വലുതാണ്? നമ്മളിൽ പലരും നമ്മുടെ മുഖസൗന്ദര്യത്തെക്കുറിച്ച് എത്രയോ ആശങ്കാകുലരായിരുന്നു? ഫേഷ്യലും ലിപ്സ്റ്റിക്കും സ്ഥിരമായി തേച്ചും ഒരു മുഖക്കുരു വന്നാൽ, ലോകം മുഴുവൻ എന്റെ മുഖക്കുരുവിലേക്കാണു നോക്കുന്നത് എന്നു പരിഭവിച്ചുമൊക്കെ, നമ്മൾ ഏതോ മൂഢസ്വർഗത്തിലായിരുന്നു. ഇന്ന് എല്ലാ ജാഡകളും മാറി.. ഏതു നിറമാണെങ്കിലും ഏതു നിലയാണെങ്കിലും, ഏതു രൂപമാണെങ്കിലും എല്ലാവരെയും മാസ്ക് തുല്യരാക്കുന്നു!
ചെവിപോലെ ചെറിയ അവയവവും കൈകാലുകൾപോലെ വലിയ അവയവങ്ങളും ശരീരത്തിന് ഒരുപോലെ പ്രധാനപ്പെട്ടതാണ് എന്ന ചെവിപ്രമാണം കൊവീഡിയൻ പാഠമാണ്. സൗന്ദര്യം കുറഞ്ഞവരും പ്രാധാന്യമില്ലാത്തവരും നമ്മുടെ ബന്ധുഗണങ്ങളിൽ മുൻഗണന നൽകാത്തവരും ഒക്കെ, ഒരിക്കൽ നമ്മുടെ ഏറ്റവും വലിയ സഹായികളായേക്കാം. അതുകൊണ്ട് ആരും, ഒന്നും ജീവിതത്തിൽ അപ്രധാനമല്ലെന്നറിയാം. ഏവരേയും ആദരിക്കാം.
സ്നേഹത്തോടെ, സ്വന്തം കൊച്ചേട്ടൻ
കെ.ജി. വിഭാഗം ഓണ്ലൈൻ മത്സരങ്ങൾക്ക് രജിസ്ട്രേഷൻ തുടരുന്നു
ഫാ. ആബേൽ ജന്മശതാബ്ദി ഓൺലൈൻ കലോത്സവത്തോടനുബന്ധിച്ച് കെ.ജി. വിഭാഗം കുട്ടികൾക്കുവേണ്ടി ഡിസിഎൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ആക്ഷൻ സോംഗ് മത്സരങ്ങൾക്ക് ജൂലൈ 10 വരെ എൻട്രികൾ അയയ്ക്കാം. എൽ.കെ.ജി., യു.കെ.ജി. വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. ആൺ- പെൺ വ്യത്യാസമുണ്ടായിരിക്കില്ല.
ഒരു സ്കൂളിൽനിന്ന് എത്ര കുട്ടികൾക്കു വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. വീഡിയോ അയയ്ക്കുന്പോൾ പേരും വീട്ടിലെയും സ്കൂളിലെയും പൂർണമായ വിലാസവും ക്ലാസും ഫോൺ നന്പരും ചേർക്കേണ്ടതാണ്. വീടിനുള്ളിലോ പുറത്തോ വച്ച് കുട്ടി കളിക്കുന്ന വീഡിയോ എടുത്ത് dcl@deepika.com എന്ന ഇ-മെയിൽ അഡ്രസിലോ, 9387689410 എന്ന വാട്സ് ആപ് നന്പരിലേക്കോ അയയ്ക്കാവുന്നതാണ്. ജൂലൈ 15-ന് DCLDEEPIKA എന്ന യു ട്യൂബ് ചാനലിൽ ആക്്ഷൻ സോംഗ് മത്സരവീഡിയോകൾ പബ്ലിഷ് ചെയ്യുന്നതാണ്. യു ട്യൂബിൽ ലഭിക്കുന്ന ലൈക്കുകൾക്കൊപ്പം കുട്ടികളുടെ പ്രകടനവും വിജയികളെ നിർണയിക്കാൻ മാനദണ്ഡമായിരിക്കും. ആകെ മാർക്ക് 200-ലായിരിക്കും. 100 മാർക്ക് ലൈക്കിനും 100 മാർക്ക് അവതരണത്തിനും നല്കുന്നതാണ്. 20 ലൈക്കിന് ഒരു മാർക്ക് എന്ന നിലയിലായിരിക്കും പരിഗണിക്കുന്നത്.
ആക്ഷൻ സോംഗ് - ഇംഗ്ലീഷ്, മലയാളം
ഇംഗ്ലീഷിലും മലയാളത്തിലും ആക്ഷൻ സോംഗ് അവതരിപ്പിക്കാവുന്നതാണ്. പശ്ചാത്തലസംഗീതം പാടില്ല. മത്സരാർത്ഥി തന്നെ പാടേണ്ടതാണ്. വസ്ത്രധാരണത്തിന് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 10 വരെ ആക്ഷൻ സോംഗിനുള്ള എൻട്രികൾ സ്വീകരിക്കും.
കഥപറച്ചിൽ - ഇംഗ്ലീഷ്, മലയാളം
ഇംഗ്ലീഷിലോ, മലയാളത്തിലോ കഥ പറയാവുന്നതാണ്. ഭാഷയ്ക്കു പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല. ഉച്ചാരണശുദ്ധി, അർത്ഥമനുസരിച്ചുള്ള ഭാവപ്രകടനം, വസ്ത്രധാരണം എന്നിവ പരിഗണിക്കുന്നതാണ്. ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെ കഥപറച്ചിലിനുള്ള എൻട്രികൾ സ്വീകരിക്കും.
വിദ്യാർഥികളുടെ കോവിഡ്കാല മാനസിക പരിരക്ഷയ്ക്ക് , ഡിസിഎൽ - സാൽവേകെയർ ടെലി കൗൺസലിംഗ്
കൊവീഡിയൻ കാലം വിദ്യാർഥികളുടെ മാനസിക അന്തരീക്ഷത്തെ തകിടംമറിക്കുകയാണ്. ബാല്യ - കൗമാരകാലം, സൗഹൃദവും കളിചിരികളുമായി ഉത്സവം തീർക്കേണ്ട കാലമാണ്. എന്നാൽ, സാമൂഹിക അകലവും മുഖാവരണവും വിദ്യാർഥികളുടെ മനസിൽ ഏകാന്തതയും വിരസതയും അന്തർമുഖത്വവും വളർത്തിയേക്കാം എന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം. ഈ പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ സംവിധാനങ്ങളും സ്വകാര്യ ഏജൻസികളും കുട്ടികൾക്കു സഹായഹസ്തം നീട്ടുന്നുണ്ട്.
ഇതാ, ദീപിക ബാലസഖ്യവും ലോകമെന്പാടുമുള്ള വിദ്യാർഥികളുടെ കൊവീഡിയൻ മാനസികാരോഗ്യത്തിനായി ടെലി - കൗൺസലിംഗ് സേവനത്തിന്റെ വാതിൽ തുറക്കുന്നു. ""ഡിസിഎൽ സാൽവേ കെയർ ടെലി - കൗൺസലിംഗ്.'' വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സാൽവത്തോറിയൻ സന്യാസിനീ സമൂഹം നടത്തുന്ന ബാംഗളൂരിലെ സാൽവേ കെയർ കൗൺസലിംഗ് സെന്ററുമായി സഹകരിച്ചാണ് ഡിസിഎൽ കൂട്ടുകാർക്കായി ഈ സൗകര്യമൊരുക്കുന്നത്. ഡയറക്ടറും സൈക്കോളജിസ്റ്റുമായ ഡോ. സിസ്റ്റർ സോണിയ പി. തോമസ്, ക്ലിനിക്കൽ കൗൺസലിംഗ് സൈക്കോളജി എക്സ്പേർട്ടായ ഡോ. വീണ ഈശ്വരദോസ് (ചെന്നൈ) എന്നിവരാണ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമുള്ള ഈ സേവനത്തിന്റെ പ്രധാന നിയന്താക്കൾ.
കേരളത്തിലും പുറത്തുമുള്ള എല്ലാ വിദ്യാർഥികൾക്കും ഈ സേവനം ഉപകാരപ്പെടുത്താവുന്നതാണ്. കോൺടാക്ട് നന്പർ - 09980872237, E-mail: support@salvecare.in
പ്രസംഗിക്കാൻ പഠിപ്പിച്ച സിസ്റ്ററമ്മ ഇനി ഓർമ്മകളിൽ
ഇടുക്കിജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ ദീപിക ബാലസഖ്യത്തിന്റെ ഊർജസ്വലമുഖമായിരുന്നു കഴിഞ്ഞദിവസം നമ്മെ വിട്ടുപിരിഞ്ഞ സിസ്റ്റർ മരിയ ഏത്തയ്ക്കാട്ട് എഫ്.സി.സി. പഠനത്തിനുപുറമേ കുട്ടികളുടെ സർഗാത്മക വളർച്ചയ്ക്ക് നിരന്തരമായ മാർഗനിർദേശങ്ങൾ നൽകിയിരുന്ന ഒരു നല്ല അധ്യാപിക.
ബാലസഖ്യത്തിന്റെ ക്യാന്പുകളിലും മത്സരവേദികളിലും റാലികളിലും എല്ലാം ഡിസിഎൽ പ്രവർത്തകർക്കു പ്രചോദനവും ഉണർവും നൽകാൻ സിസ്റ്റർ എന്നും മുൻപന്തിയിലുണ്ടായിരുന്നു. ഡിസിഎൽ ഹൈറേഞ്ച് പ്രവിശ്യാ കോ-ഓർഡിനേറ്ററായ മൺമറഞ്ഞ പി.എം. ജോസഫ് സാറിനോടും, ഡിസിഎൽപ്രവർത്തകരോടുമൊപ്പം കുട്ടികൾക്ക് ഒരു നല്ല വഴികാട്ടിയായി, ഒരു നല്ല സഹോദരിയായി, സിസ്റ്റർ എന്നും മുൻനിരയിലുണ്ടായിരുന്നു. 1983-ൽ സിസ്റ്റർ പ്രസിദ്ധീകരിച്ച "കൊച്ചു പ്രാസംഗികർക്ക് ഒരു വഴികാട്ടി' എന്ന പുസ്തകത്തിന് പിന്നീട് നിരവധി പതിപ്പുകളുണ്ടായി. ആ കാലഘട്ടത്തിൽ കേരളത്തിലെന്പാടുമുള്ള സ്കൂൾവിദ്യാർഥികൾ പ്രസംഗപഠനത്തിനായി ഏറ്റവമധികം ആശ്രയിച്ച ഒരു ഗ്രന്ഥമായിരുന്നു അത്. കവിതകളും, കൊച്ചുകൊച്ചു കഥകളുമായി പ്രസംഗപരിശീലന വേദികളിൽ നിറഞ്ഞുനിന്നിരുന്ന സിസ്റ്റർ കൈപിടിച്ചു വളർത്തിയ എത്രയോ പ്രതിഭകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിലുള്ളത്.
ആന്ധ്രാപ്രദേശിലെ ഏലൂരിലായിരുന്നു സിസ്റ്ററിന്റെ അവസാനനാളുകളിലെ ശുശ്രൂഷാ ജീവിതം. കട്ടപ്പനയിലെ ദീപ്തി വെൽഫെയർ ഇൻസിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 1980-കളിൽ വനിതാശാക്തീകരണത്തിനായി ഏറെ യത്നിച്ച വ്യക്തിയാണ് സിസ്റ്റർ മരിയ ഏത്തയ്ക്കാട്ട്. എഫ്.സി.സി. സന്യാസനീസമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ കറകളഞ്ഞ ഉദാഹരണമായിരുന്നു സിസ്റ്റർ . താമസസൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് കട്ടപ്പനയിൽ ജോലി ചെയ്യാൻ പുറത്തുനിന്ന് എത്തിയിരുന്ന വനിതകൾക്കായി എഫ്.സി.സി. സന്യാസിനിസമൂഹം നിർമിച്ച വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ നടത്തിപ്പിനും സിസ്റ്റർ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു.
ദീപിക ബാലസഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ കോ-ഓർഡിനേറ്റർ, ഓർഗനൈസർ, ശാഖാ ഡയറക്ടർമാർ തുടങ്ങി വിവിധ മേഖലകളിൽ നിരവധി എഫ്.സി.സി. സന്യാസിനിമാർ ഇന്നും നേതൃത്വം നൽകിവരുന്നുണ്ട്. അക്കൂട്ടത്തിൽ സിസ്റ്റർ മരിയ ഇനി എന്നും സഖ്യം കുടുംബാംഗങ്ങളുടെ ദീപ്ത സ്മരണയായി നിൽക്കട്ടെ. സിസ്റ്ററിന്റെ വിശുദ്ധാത്മാവിന് ഞങ്ങളുടെ പ്രാർത്ഥനാമഞ്ജരികൾ.
ബാബു ടി. ജോൺ
ഡിസിഎൽ ഓർഗനൈസർ
ഡിസിഎൽ ഫാ. ആബേൽ ഓൺലൈൻ കലോത്സവം പ്രസംഗമത്സരം വിജയികൾ: ഗാനി പി.എം. (എസ്.എച്ച്.ഓഫ് മേരീസ് സി.ജി.എച്ച്.എസ് കണ്ടശാംകടവ്, തൃശൂർ ഒന്നാംസ്ഥാനം), ലിവിയ എലിസബത്ത് വില്ലി (സെന്റ് ഷന്താൾസ് ഹൈസ്കൂൾ, മാമ്മൂട്, പ്രോത്സാഹനസമ്മാനം) (താഴെ)