തിരുവനന്തപുരം: സംസ്ഥാനത്തു ബസ് ചാർജ് 25 ശതമാനം വർധിപ്പിച്ചു. മിനിമം ചാർജ് ഉയർത്തിയില്ലെങ്കിലും ഈ തുകയിൽ സഞ്ചരിക്കാവുന്ന ദൂരപരിധി പകുതിയാക്കി ചുരുക്കാനുള്ള നിർദേശത്തിനു മന്ത്രിസഭ അംഗീകാരം നൽകി.
നിരക്ക് ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങുന്നതു മുതൽ വർധന നിലവിൽ വരുമെന്നും കോവിഡ് കാല ത്തേക്കു മാത്രമാണു നിരക്കു വർധനയെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇന്നോ നാളെയോ വിജ്ഞാപനം ഇറങ്ങും.
മിനിമം ചാർജായ എട്ടുരൂപയ്ക്കു സഞ്ചരിക്കാവുന്ന ദൂരപരിധി അഞ്ചുകിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററാക്കി കുറച്ചു. ഓർഡിനറി ബസുകളുടെ നിരക്കുകളിൽ 25 ശതമാനം വർധനയാണു വരുന്നത്. കിലോമീറ്റർ നിരക്ക് 70-ൽനിന്നു 90 പൈസയാക്കി ഉയർത്തി.
കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് സർവീസുകളിലും 25 ശതമാനം വർധനയുണ്ടാകും. വിദ്യാർഥികളുടെ യാത്രാനിരക്കിൽ വർധനയില്ല. നിരക്ക് പരിഷ്കരണം പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷനു വിദ്യാർഥികളുടെ വാദം കേൾക്കാൻ സാവകാശം ലഭിക്കാത്ത സാഹചര്യത്തിലാണിത്. കോവിഡ് വ്യാപനം കാരണം സിറ്റിംഗ് മാറ്റിവയ്ക്കേണ്ടിവന്നു.
കോവിഡ് കാലത്തേക്കുള്ള പ്രത്യേക നിരക്കാണു കമ്മീഷൻ ശിപാർശ ചെയ്തത്. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ തത്കാലം വിദ്യാർഥികളുടെ യാത്രാനിരക്ക് ഉയർത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മിനിമം ചാർജ് 10 രൂപയാക്കിക്കൊണ്ട് 25 ശതമാനം വർധന വരുത്താനുള്ള ഗതാഗത വകുപ്പ് നിർദേശം മന്ത്രിസഭ അംഗീകരിച്ചില്ല. തുടർന്നാണ് മിനിമം ചാർജ് ഉയർത്താതെ കിലോമീറ്റർ കുറച്ചുകൊണ്ടുള്ള നിരക്ക് വർധന അംഗീകരിച്ചത്.
നിരക്ക് ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങുന്നതു മുതൽ വർധന നിലവിൽ വരുമെന്നും കോവിഡ് കാല ത്തേക്കു മാത്രമാണു നിരക്കു വർധനയെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇന്നോ നാളെയോ വിജ്ഞാപനം ഇറങ്ങും.
മിനിമം ചാർജായ എട്ടുരൂപയ്ക്കു സഞ്ചരിക്കാവുന്ന ദൂരപരിധി അഞ്ചുകിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററാക്കി കുറച്ചു. ഓർഡിനറി ബസുകളുടെ നിരക്കുകളിൽ 25 ശതമാനം വർധനയാണു വരുന്നത്. കിലോമീറ്റർ നിരക്ക് 70-ൽനിന്നു 90 പൈസയാക്കി ഉയർത്തി.
കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് സർവീസുകളിലും 25 ശതമാനം വർധനയുണ്ടാകും. വിദ്യാർഥികളുടെ യാത്രാനിരക്കിൽ വർധനയില്ല. നിരക്ക് പരിഷ്കരണം പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷനു വിദ്യാർഥികളുടെ വാദം കേൾക്കാൻ സാവകാശം ലഭിക്കാത്ത സാഹചര്യത്തിലാണിത്. കോവിഡ് വ്യാപനം കാരണം സിറ്റിംഗ് മാറ്റിവയ്ക്കേണ്ടിവന്നു.
കോവിഡ് കാലത്തേക്കുള്ള പ്രത്യേക നിരക്കാണു കമ്മീഷൻ ശിപാർശ ചെയ്തത്. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ തത്കാലം വിദ്യാർഥികളുടെ യാത്രാനിരക്ക് ഉയർത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മിനിമം ചാർജ് 10 രൂപയാക്കിക്കൊണ്ട് 25 ശതമാനം വർധന വരുത്താനുള്ള ഗതാഗത വകുപ്പ് നിർദേശം മന്ത്രിസഭ അംഗീകരിച്ചില്ല. തുടർന്നാണ് മിനിമം ചാർജ് ഉയർത്താതെ കിലോമീറ്റർ കുറച്ചുകൊണ്ടുള്ള നിരക്ക് വർധന അംഗീകരിച്ചത്.