തിരുവനന്തപുരം: നിക്ഷേപിക്കാൻ വരുന്നവരെ ബഹളം വച്ച് കേരളത്തിൽ നിന്നു പറിച്ചു മാറ്റാൻ ശ്രമിക്കുന്ന കുബുദ്ധികളുടെ അജൻഡയ്ക്കു പിന്നാലെ പോകാൻ സർക്കാരിനെ കിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി ബസ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
ഒരു പദ്ധതിയുമായും ബന്ധപ്പെട്ട് തെറ്റായ ഒരു കാര്യവും നടന്നിട്ടില്ല. നടക്കുകയുമില്ല. ആക്ഷേപം കേട്ടതു കൊണ്ടു കേരളത്തിന്റെ ഭാവിക്കു പ്രധാനമായ ഒരു പദ്ധതിയിൽ നിന്നു പിന്മാറുകയുമില്ല.
ഇ -ബസ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടിട്ടില്ല. അതിന്റെ നടപടിക്രമങ്ങളാണ് നടക്കുന്നത്. അതു സംബന്ധിച്ച പരിശോധനകൾ നടക്കുകയാണ്. ധാരണാപത്രം ഒപ്പിടുന്പോഴാണ് മന്ത്രിസഭയിൽ ചർച്ച ചെയ്യേണ്ടത്. വൈദ്യുതി ബസ് നിർമാണ പദ്ധതി കേരളത്തിൽ നിന്നു പറിച്ചു കൊണ്ടു പോകാൻ ശ്രമം നടക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് അതിനു വളം വച്ചു കൊടുക്കരുത്. കേരളത്തെ വൈദ്യുതി ബസ് നിർമാണത്തിന്റെ ഹബ് ആക്കി മാറ്റാനാണു ശ്രമിക്കുന്നത്. അതുവഴി ബാറ്ററി പോലുള്ള അനുബന്ധ വ്യവസായങ്ങളും ഇവിടെ വരും. അതുവഴി അഭ്യസ്ഥവിദ്യരായ യുവാക്കൾക്ക് ഇവിടെ തൊഴിൽ ലഭ്യക്കാൻ സാധിക്കും. വിവാദങ്ങൾ ഉയർത്തി ഇത്തരം പദ്ധതികളെ തളർത്താനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതു ജനവിരുദ്ധമാണെന്നു പറയേണ്ടി വരും. പൊതുമണ്ഡലത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണു നടത്തുന്നത്.
ഫയലിന്റെ ഒരു ഭാഗം മാത്രം കാണിച്ച് ചീഫ് സെക്രട്ടറി എതിർത്തു എന്നു പ്രചരിപ്പിക്കുകയാണ്. ആ ഫയലിന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള കാര്യങ്ങൾ കൂടി വായിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വ്യക്തമാകുമായിരുന്നു. ചീഫ് സെക്രട്ടറി പരിശോധിച്ച് അഭിപ്രായം അറിയിക്കുക എന്നു ഫയലിൽ കുറിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് ചീഫ് സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പദ്ധതിയുമായും ബന്ധപ്പെട്ട് തെറ്റായ ഒരു കാര്യവും നടന്നിട്ടില്ല. നടക്കുകയുമില്ല. ആക്ഷേപം കേട്ടതു കൊണ്ടു കേരളത്തിന്റെ ഭാവിക്കു പ്രധാനമായ ഒരു പദ്ധതിയിൽ നിന്നു പിന്മാറുകയുമില്ല.
ഇ -ബസ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടിട്ടില്ല. അതിന്റെ നടപടിക്രമങ്ങളാണ് നടക്കുന്നത്. അതു സംബന്ധിച്ച പരിശോധനകൾ നടക്കുകയാണ്. ധാരണാപത്രം ഒപ്പിടുന്പോഴാണ് മന്ത്രിസഭയിൽ ചർച്ച ചെയ്യേണ്ടത്. വൈദ്യുതി ബസ് നിർമാണ പദ്ധതി കേരളത്തിൽ നിന്നു പറിച്ചു കൊണ്ടു പോകാൻ ശ്രമം നടക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് അതിനു വളം വച്ചു കൊടുക്കരുത്. കേരളത്തെ വൈദ്യുതി ബസ് നിർമാണത്തിന്റെ ഹബ് ആക്കി മാറ്റാനാണു ശ്രമിക്കുന്നത്. അതുവഴി ബാറ്ററി പോലുള്ള അനുബന്ധ വ്യവസായങ്ങളും ഇവിടെ വരും. അതുവഴി അഭ്യസ്ഥവിദ്യരായ യുവാക്കൾക്ക് ഇവിടെ തൊഴിൽ ലഭ്യക്കാൻ സാധിക്കും. വിവാദങ്ങൾ ഉയർത്തി ഇത്തരം പദ്ധതികളെ തളർത്താനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതു ജനവിരുദ്ധമാണെന്നു പറയേണ്ടി വരും. പൊതുമണ്ഡലത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണു നടത്തുന്നത്.
ഫയലിന്റെ ഒരു ഭാഗം മാത്രം കാണിച്ച് ചീഫ് സെക്രട്ടറി എതിർത്തു എന്നു പ്രചരിപ്പിക്കുകയാണ്. ആ ഫയലിന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള കാര്യങ്ങൾ കൂടി വായിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വ്യക്തമാകുമായിരുന്നു. ചീഫ് സെക്രട്ടറി പരിശോധിച്ച് അഭിപ്രായം അറിയിക്കുക എന്നു ഫയലിൽ കുറിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് ചീഫ് സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.