കോട്ടയം: ക്നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി ആചരണത്തിന് അഞ്ചിനു തുടക്കം.
1921 ജൂലൈ അഞ്ചിനായിരുന്നു കത്തോലിക്കാസഭയിൽ പുനരൈക്യപ്പെടുന്നവർക്ക് മലങ്കര റീത്ത് അനുവദിച്ചു കല്പന റോമിൽനിന്നുണ്ടായത്. പുനരൈക്യത്തിൽ ക്നാനായ സമുദായത്തിന്റെയും മാർ അലക്സാണ്ടർ ചൂളപ്പറന്പിലിന്റെയും ഏറെ പരിശ്രമങ്ങൾ ഉണ്ടായിരുന്നു.
ശതാബ്ദിയോടനുബന്ധിച്ചു ക്രിസ്തുരാജ കത്തീഡ്രലിൽ അഞ്ചിന് 2.30നു മാർ ജോസഫ് പണ്ടാരശേരിയുടെ കാർമികത്വത്തിൽ മലങ്കര റീത്തിൽ കൃതജ്ഞതാബലിയർപ്പിക്കും.
ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് സന്ദേശം നല്കി ഉദ്ഘാടനം ചെയ്യും. തുടർന്നു കാലം ചെയ്ത പിതാക്കന്മാരുടെ കബറിടത്തിൽ ധൂപപ്രാർഥന നടത്തും. കോവിഡ് മാർഗ നിർദേശങ്ങൾക്കു വിധേയമായി പ്രാതിനിധ്യ സ്വഭാവത്തിൽ ക്ഷണിക്കപ്പെട്ടവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മലങ്കര റീജിയണ്‍ വികാരി ജനറാൾ ഫാ. ജോർജ് കുരിശുംമൂട്ടിൽ അറിയിച്ചു.
1921 ജൂലൈ അഞ്ചിനായിരുന്നു കത്തോലിക്കാസഭയിൽ പുനരൈക്യപ്പെടുന്നവർക്ക് മലങ്കര റീത്ത് അനുവദിച്ചു കല്പന റോമിൽനിന്നുണ്ടായത്. പുനരൈക്യത്തിൽ ക്നാനായ സമുദായത്തിന്റെയും മാർ അലക്സാണ്ടർ ചൂളപ്പറന്പിലിന്റെയും ഏറെ പരിശ്രമങ്ങൾ ഉണ്ടായിരുന്നു.
ശതാബ്ദിയോടനുബന്ധിച്ചു ക്രിസ്തുരാജ കത്തീഡ്രലിൽ അഞ്ചിന് 2.30നു മാർ ജോസഫ് പണ്ടാരശേരിയുടെ കാർമികത്വത്തിൽ മലങ്കര റീത്തിൽ കൃതജ്ഞതാബലിയർപ്പിക്കും.
ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് സന്ദേശം നല്കി ഉദ്ഘാടനം ചെയ്യും. തുടർന്നു കാലം ചെയ്ത പിതാക്കന്മാരുടെ കബറിടത്തിൽ ധൂപപ്രാർഥന നടത്തും. കോവിഡ് മാർഗ നിർദേശങ്ങൾക്കു വിധേയമായി പ്രാതിനിധ്യ സ്വഭാവത്തിൽ ക്ഷണിക്കപ്പെട്ടവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മലങ്കര റീജിയണ്‍ വികാരി ജനറാൾ ഫാ. ജോർജ് കുരിശുംമൂട്ടിൽ അറിയിച്ചു.