കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്. മുഖ്യപ്രതി റഫീഖിന്റെ സുഹൃത്താണ് ഇയാള്‍. പാലക്കാട് പെണ്‍കുട്ടികളെ പൂട്ടിയിട്ട കേസിൽ ഇയാള്‍ക്കു ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ ഇയാള്‍ സഹായം നല്‍കിയതായും വിവരമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തെന്ന് പോലീസ് പറയുന്നു. ഷംന കാസിമിന്റെ മൊഴിയുടെയും മൊബൈല്‍ രേഖകള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. വരന്റെ മാതാവ് എന്ന വ്യാജേന നടിയോടു വിളിച്ച് സംസാരിച്ചത് ഒരു പ്രതിയുടെ ഭാര്യയാണെന്നാണ് പോലീസ് നിഗമനം. മാത്രമല്ല ഒരു കുട്ടിയെയും ഫോണിലൂടെ ഇവര്‍ നടിക്കു പരിചയപ്പെടുത്തി. സ്ത്രീകള്‍ സംസാരിക്കുന്നതിലൂടെ വിശ്വാസ്യത നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. ഷംനയും പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നടിയില്‍ നിന്നു ലഭിച്ച മെസേജുകള്‍ക്ക് പ്രതികള്‍ ഒരുമിച്ചിരുന്നാണ് മറുപടി നല്‍കിയിരുന്നത്.
ഹൈദരാബാദില്‍നിന്നു തിരിച്ചെത്തിയ നടി കോവിഡ് പശ്ചാത്തലത്തില്‍ വീട്ടുനിരീക്ഷണത്തിലാണ്. ഇതു പൂര്‍ത്തിയായാലുടന്‍ പ്രതികളെ നടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. വാളയാറില്‍ പെണ്‍കുട്ടികളെ എത്തിച്ച് മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ച കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്. സ്വര്‍ണക്കടത്ത് എന്ന പേരില്‍ നിരവധി അഭിനേതാക്കളെ സമീപിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.
സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തെന്ന് പോലീസ് പറയുന്നു. ഷംന കാസിമിന്റെ മൊഴിയുടെയും മൊബൈല്‍ രേഖകള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. വരന്റെ മാതാവ് എന്ന വ്യാജേന നടിയോടു വിളിച്ച് സംസാരിച്ചത് ഒരു പ്രതിയുടെ ഭാര്യയാണെന്നാണ് പോലീസ് നിഗമനം. മാത്രമല്ല ഒരു കുട്ടിയെയും ഫോണിലൂടെ ഇവര്‍ നടിക്കു പരിചയപ്പെടുത്തി. സ്ത്രീകള്‍ സംസാരിക്കുന്നതിലൂടെ വിശ്വാസ്യത നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. ഷംനയും പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നടിയില്‍ നിന്നു ലഭിച്ച മെസേജുകള്‍ക്ക് പ്രതികള്‍ ഒരുമിച്ചിരുന്നാണ് മറുപടി നല്‍കിയിരുന്നത്.
ഹൈദരാബാദില്‍നിന്നു തിരിച്ചെത്തിയ നടി കോവിഡ് പശ്ചാത്തലത്തില്‍ വീട്ടുനിരീക്ഷണത്തിലാണ്. ഇതു പൂര്‍ത്തിയായാലുടന്‍ പ്രതികളെ നടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. വാളയാറില്‍ പെണ്‍കുട്ടികളെ എത്തിച്ച് മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ച കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്. സ്വര്‍ണക്കടത്ത് എന്ന പേരില്‍ നിരവധി അഭിനേതാക്കളെ സമീപിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.