തൊടുപുഴ: കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ ജീവനൊടുക്കിയതെന്നു യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.
തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹേശനെ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കണിച്ചുകുളങ്ങര,ചേർത്തല യൂണിയനുകളിൽ വലിയ സാന്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ട്.1.35 കോടി രൂപ 23 വ്യാജഗ്രൂപ്പുകൾ ഉണ്ടാക്കി മഹേശൻ തട്ടിയെടുക്കാൻ ശ്രമിച്ചു. ചേർത്തല യൂണിയന്റെ പല പദ്ധതികളിലും തട്ടിപ്പ് വ്യക്തമാണ്. ആത്മഹത്യാ കുറിപ്പിൽ കഥയുണ്ടാക്കി എഴുതിയിരിക്കുകയാണ്.
ഭീഷണിപ്പെടുത്തി ക്രമക്കേടിൽ നിന്നൊഴിയാനാണ് മഹേശൻ ശ്രമിച്ചത്.അദ്ദേഹം ഒറ്റയ്ക്കാണ് സാന്പത്തിക ഇടപാടുകൾ നടത്തിയത്.ഇതെല്ലാം അന്വേഷണത്തിൽ വ്യക്തമാകും. കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശൻ മാത്രമാണെന്നും ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് ജനറൽ സെക്രട്ടറിയോട് മഹേശന് വിയോജിപ്പു തുടങ്ങിയതെന്നും തുഷാർ പറഞ്ഞു.
തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹേശനെ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കണിച്ചുകുളങ്ങര,ചേർത്തല യൂണിയനുകളിൽ വലിയ സാന്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ട്.1.35 കോടി രൂപ 23 വ്യാജഗ്രൂപ്പുകൾ ഉണ്ടാക്കി മഹേശൻ തട്ടിയെടുക്കാൻ ശ്രമിച്ചു. ചേർത്തല യൂണിയന്റെ പല പദ്ധതികളിലും തട്ടിപ്പ് വ്യക്തമാണ്. ആത്മഹത്യാ കുറിപ്പിൽ കഥയുണ്ടാക്കി എഴുതിയിരിക്കുകയാണ്.
ഭീഷണിപ്പെടുത്തി ക്രമക്കേടിൽ നിന്നൊഴിയാനാണ് മഹേശൻ ശ്രമിച്ചത്.അദ്ദേഹം ഒറ്റയ്ക്കാണ് സാന്പത്തിക ഇടപാടുകൾ നടത്തിയത്.ഇതെല്ലാം അന്വേഷണത്തിൽ വ്യക്തമാകും. കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശൻ മാത്രമാണെന്നും ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് ജനറൽ സെക്രട്ടറിയോട് മഹേശന് വിയോജിപ്പു തുടങ്ങിയതെന്നും തുഷാർ പറഞ്ഞു.