ചേർത്തല: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്റെ മാനേജർ കെ.എൽ. അശോകനെ പോലീസ് ഇന്നലെ ചോദ്യം ചെയ്തു.
കണിച്ചുകുളങ്ങരയിലുള്ള അശോകന്റെ വസതിയിലെത്തിയാണ് മാരാരിക്കുളം പോലീസ് ചോദ്യം ചെയ്തത്. ഇതിന്റെ തുടർച്ചയായി വെള്ളാപ്പള്ളി നടേശനെയും ചോദ്യം ചെയ്യുമെന്ന് മാരാരിക്കുളം പോലീസ് പറഞ്ഞു. അതേസമയം, തുഷാർവെള്ളാപ്പള്ളിക്കു മറുപടിയുമായി മഹേശന്റെ കുടുംബം ഇന്നലെ രംഗ ത്തെത്തി. മഹേശൻ ക്രമക്കേട് നടത്തിയെന്നു പറയുന്ന ചേർത്തല യൂണിയന്റെ ചെയർമാർ തുഷാറാണ്. പിന്നെങ്ങനെ മഹേശൻ മാത്രം കുറ്റക്കാരനാകുമെന്ന് ബന്ധുക്കൾ ചോദിച്ചു.
പണം എടുക്കുന്നതും ചിലവഴിക്കുന്നതും തുഷാർ അറിഞ്ഞാണ്. മഹേശനെ ഉപയോഗിച്ച് സാന്പത്തിക തിരിമറി നടത്താനാണ് ചിലർ ശ്രമിച്ചതെന്നും കുടുംബം പറഞ്ഞു.
ഇതിനിടെ, എസ് എൻ ഡി പി കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളുടെയും മൈക്രോഫിനാൻസിന്റെയും കണക്കുകൾ എസ് എൻ ഡി പി യോഗം കൗണ്‍സിലിന്റെ മേൽനോട്ടത്തിൽ പരിശോധിക്കണമെന്ന് ഇരു യൂണിയൻ കൗണ്‍സിലും ശുപാർശ ചെയ്തു.
കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന മഹേശന്റെ മരണം കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുമായി ബന്ധപ്പെട്ട സാന്പത്തിക പ്രശ്നങ്ങൾ മൂലമാണെന്നുള്ള പ്രചരണം നടക്കുന്നതിനാൽ ഇതിന്റെ സത്യാവസ്ഥ അറിയുന്നതിനും ദുരൂഹതകൾ മാറ്റുന്നതിനുമാണ് യോഗത്തിന്റെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഇരു യൂണിയൻ കൗണ്‍സിലും ശുപാർശ ചെയ്തത്. ഇതിനിടെ കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജായി യോഗം കൗണ്‍സിലർ പി.എസ്.എൻ ബാബുവിനെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചു.
കണിച്ചുകുളങ്ങരയിലുള്ള അശോകന്റെ വസതിയിലെത്തിയാണ് മാരാരിക്കുളം പോലീസ് ചോദ്യം ചെയ്തത്. ഇതിന്റെ തുടർച്ചയായി വെള്ളാപ്പള്ളി നടേശനെയും ചോദ്യം ചെയ്യുമെന്ന് മാരാരിക്കുളം പോലീസ് പറഞ്ഞു. അതേസമയം, തുഷാർവെള്ളാപ്പള്ളിക്കു മറുപടിയുമായി മഹേശന്റെ കുടുംബം ഇന്നലെ രംഗ ത്തെത്തി. മഹേശൻ ക്രമക്കേട് നടത്തിയെന്നു പറയുന്ന ചേർത്തല യൂണിയന്റെ ചെയർമാർ തുഷാറാണ്. പിന്നെങ്ങനെ മഹേശൻ മാത്രം കുറ്റക്കാരനാകുമെന്ന് ബന്ധുക്കൾ ചോദിച്ചു.
പണം എടുക്കുന്നതും ചിലവഴിക്കുന്നതും തുഷാർ അറിഞ്ഞാണ്. മഹേശനെ ഉപയോഗിച്ച് സാന്പത്തിക തിരിമറി നടത്താനാണ് ചിലർ ശ്രമിച്ചതെന്നും കുടുംബം പറഞ്ഞു.
ഇതിനിടെ, എസ് എൻ ഡി പി കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളുടെയും മൈക്രോഫിനാൻസിന്റെയും കണക്കുകൾ എസ് എൻ ഡി പി യോഗം കൗണ്‍സിലിന്റെ മേൽനോട്ടത്തിൽ പരിശോധിക്കണമെന്ന് ഇരു യൂണിയൻ കൗണ്‍സിലും ശുപാർശ ചെയ്തു.
കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന മഹേശന്റെ മരണം കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുമായി ബന്ധപ്പെട്ട സാന്പത്തിക പ്രശ്നങ്ങൾ മൂലമാണെന്നുള്ള പ്രചരണം നടക്കുന്നതിനാൽ ഇതിന്റെ സത്യാവസ്ഥ അറിയുന്നതിനും ദുരൂഹതകൾ മാറ്റുന്നതിനുമാണ് യോഗത്തിന്റെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഇരു യൂണിയൻ കൗണ്‍സിലും ശുപാർശ ചെയ്തത്. ഇതിനിടെ കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജായി യോഗം കൗണ്‍സിലർ പി.എസ്.എൻ ബാബുവിനെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചു.