തിരുവനന്തപുരം: ധനബിൽ പാസാക്കാനായി ഈ മാസം അവസാനവാരം ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനം. മിക്കവാറും 27, 28 തീയതികളിൽ ഒന്നാകും തെരഞ്ഞെടുക്കുകയെന്നാണു സൂചന.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നലെ വിളിച്ചുചേർത്ത കക്ഷിനേതാക്കളുടെ വീഡിയോ കോണ്‍ഫറൻസ് വഴിയുള്ള യോഗത്തിലാണു ധാരണ. സമ്മേളന തീയതി അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ തന്നെ ഒറ്റ ദിവസം കൊണ്ട് ധനബിൽ ചർച്ച ചെയ്ത് പാസാക്കുകയാണു ചെയ്യുക. ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ല.
സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്കു ശേഷമാണു നടപടി ക്രമമനുസരിച്ച് ധനബിൽ പാസാക്കുന്നത്. ഈ കമ്മിറ്റികളിലെല്ലാം വിയോജനക്കുറിപ്പ് രേഖപ്പെടുത്താനുള്ള അംഗങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുള്ളതിനാൽ പരമാവധി പേർക്ക് ബിൽ ചർച്ചയിൽ ഭേദഗതികളവതരിപ്പിച്ച് സംസാരിക്കാൻ അവസരം കിട്ടണമെന്ന് ഇന്നലെ കക്ഷിനേതാക്കളുമായി സ്പീക്കർ നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ എല്ലാവർക്കും സംസാരിക്കാനവസരം നൽകാനുതകുന്ന വിധത്തിൽ മറ്റ് കാര്യപരിപാടികളെല്ലാം ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സാമൂഹിക അകലം പാലിക്കൽ ഉറപ്പുവരുത്താനായി സഭാഹാളിൽ അധികമായി 35 കസേരകൾ പിറകിലായി ഇടും. ഇവർക്ക് സംസാരിക്കാൻ മൈക്കും ലഭ്യമാക്കും. വോട്ടെടുപ്പിനായി എഴുന്നേറ്റു നിന്ന് തലയെണ്ണൽ സന്പ്രദായം ഏർപ്പെടുത്താനാണു തീരുമാനം.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നലെ വിളിച്ചുചേർത്ത കക്ഷിനേതാക്കളുടെ വീഡിയോ കോണ്‍ഫറൻസ് വഴിയുള്ള യോഗത്തിലാണു ധാരണ. സമ്മേളന തീയതി അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ തന്നെ ഒറ്റ ദിവസം കൊണ്ട് ധനബിൽ ചർച്ച ചെയ്ത് പാസാക്കുകയാണു ചെയ്യുക. ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ല.
സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്കു ശേഷമാണു നടപടി ക്രമമനുസരിച്ച് ധനബിൽ പാസാക്കുന്നത്. ഈ കമ്മിറ്റികളിലെല്ലാം വിയോജനക്കുറിപ്പ് രേഖപ്പെടുത്താനുള്ള അംഗങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുള്ളതിനാൽ പരമാവധി പേർക്ക് ബിൽ ചർച്ചയിൽ ഭേദഗതികളവതരിപ്പിച്ച് സംസാരിക്കാൻ അവസരം കിട്ടണമെന്ന് ഇന്നലെ കക്ഷിനേതാക്കളുമായി സ്പീക്കർ നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ എല്ലാവർക്കും സംസാരിക്കാനവസരം നൽകാനുതകുന്ന വിധത്തിൽ മറ്റ് കാര്യപരിപാടികളെല്ലാം ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സാമൂഹിക അകലം പാലിക്കൽ ഉറപ്പുവരുത്താനായി സഭാഹാളിൽ അധികമായി 35 കസേരകൾ പിറകിലായി ഇടും. ഇവർക്ക് സംസാരിക്കാൻ മൈക്കും ലഭ്യമാക്കും. വോട്ടെടുപ്പിനായി എഴുന്നേറ്റു നിന്ന് തലയെണ്ണൽ സന്പ്രദായം ഏർപ്പെടുത്താനാണു തീരുമാനം.