കോതമംഗലം: ജനവാസ മേഖലയിൽ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണതു ജനങ്ങളിൽ പരിഭ്രാന്തി പരത്തി. പൂയംകുട്ടി കപ്പേളപ്പടിയിൽ പ്രധാന റോഡിനോട് ചേർന്നുള്ള പുരയിടത്തിലെ കിണറ്റിലാണ് ഇന്നലെ രാവിലെ 6.30 ഓടെ കൊന്പൻ വീണത്. ആനയെ കരയ്ക്കുകയറ്റാൻ വനപാലകരെത്തിയപ്പോൾ പൂയംകുട്ടി ജനസംരക്ഷണ സമിതി കണ്വീനർ ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
പിന്നീട് മലയാറ്റൂർ ഡിഎഫ്ഒ നേരിട്ടെത്തി വന്യമൃഗശല്യത്തിനു പരിഹാരം ഉണ്ടാക്കുമെന്ന് രേഖാമൂലം എഴുതി ഉറപ്പ് നൽകിയശേഷമാണ് പ്രതിഷേധക്കാർ പിൻമാറിയത്.
ഇരുപത് വയസ് തോന്നിക്കുന്ന ആന, പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ വാച്ചറായ പടിഞ്ഞാറേക്കര എൽദോസിന്റെ പുരയിടത്തിലെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിലാണു വീണത്. വീഴ്ചയുടെ ശബ്ദവും ചിന്നംവിളിയും കേട്ടപ്പോഴാണ് ആന അപകടത്തിൽപ്പെട്ടത് അറിയുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി. നാട്ടുകാരും തടിച്ചുകൂടി. വെള്ളമുള്ള കിണറിന് ആഴം കുറവായിരുന്നു. കൊന്പുകൊണ്ട് മണ്ണിളക്കിയിട്ടും തുന്പിക്കൈക്ക് മുകളിൽ എത്തിപ്പിടിച്ചും പുറത്തുകടക്കാൻ ആന ശ്രമം നടത്തിക്കൊണ്ടിരുന്നു. വനം വകുപ്പുകാരെത്തി ജെസിബി ഉപയോഗിച്ച് കിണറിന്റെ അരിക് ഇടിച്ച് ചെരിച്ച് വഴിയൊരുക്കി രണ്ടു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ആനയെ കിണറിനു മുകളിലെത്തിച്ചു.
തുടർന്ന് ഓടിയ കൊന്പൻ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കോട്ടപ്പടി സ്വദേശി ജിതിന്റെ സ്കൂട്ടർ തകർത്തു. സമീപത്തെ പുഴയിലിറങ്ങി അൽപ്പനേരം നീരാടിയശേഷമാണ് കൊന്പൻ വനത്തിലേക്ക് മറഞ്ഞത്.
രാത്രി കൃഷിയിടത്തിലെത്തിയ ആനകൾ വിശപ്പകറ്റി തിരികെ വനത്തിലേക്ക് മടങ്ങുന്നതിനിടെയാണ് കൊന്പൻ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണത്. ഒപ്പമുണ്ടായിരുന്ന ആന കാടുപറ്റി. ദിവസവും ഇവിടെ കാട്ടാനകൾ എത്താറുണ്ടെന്ന് എൽദോസിന്റെ ഭാര്യ സിന്ധു പറഞ്ഞു.
പിന്നീട് മലയാറ്റൂർ ഡിഎഫ്ഒ നേരിട്ടെത്തി വന്യമൃഗശല്യത്തിനു പരിഹാരം ഉണ്ടാക്കുമെന്ന് രേഖാമൂലം എഴുതി ഉറപ്പ് നൽകിയശേഷമാണ് പ്രതിഷേധക്കാർ പിൻമാറിയത്.
ഇരുപത് വയസ് തോന്നിക്കുന്ന ആന, പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ വാച്ചറായ പടിഞ്ഞാറേക്കര എൽദോസിന്റെ പുരയിടത്തിലെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിലാണു വീണത്. വീഴ്ചയുടെ ശബ്ദവും ചിന്നംവിളിയും കേട്ടപ്പോഴാണ് ആന അപകടത്തിൽപ്പെട്ടത് അറിയുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി. നാട്ടുകാരും തടിച്ചുകൂടി. വെള്ളമുള്ള കിണറിന് ആഴം കുറവായിരുന്നു. കൊന്പുകൊണ്ട് മണ്ണിളക്കിയിട്ടും തുന്പിക്കൈക്ക് മുകളിൽ എത്തിപ്പിടിച്ചും പുറത്തുകടക്കാൻ ആന ശ്രമം നടത്തിക്കൊണ്ടിരുന്നു. വനം വകുപ്പുകാരെത്തി ജെസിബി ഉപയോഗിച്ച് കിണറിന്റെ അരിക് ഇടിച്ച് ചെരിച്ച് വഴിയൊരുക്കി രണ്ടു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ആനയെ കിണറിനു മുകളിലെത്തിച്ചു.
തുടർന്ന് ഓടിയ കൊന്പൻ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കോട്ടപ്പടി സ്വദേശി ജിതിന്റെ സ്കൂട്ടർ തകർത്തു. സമീപത്തെ പുഴയിലിറങ്ങി അൽപ്പനേരം നീരാടിയശേഷമാണ് കൊന്പൻ വനത്തിലേക്ക് മറഞ്ഞത്.
രാത്രി കൃഷിയിടത്തിലെത്തിയ ആനകൾ വിശപ്പകറ്റി തിരികെ വനത്തിലേക്ക് മടങ്ങുന്നതിനിടെയാണ് കൊന്പൻ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണത്. ഒപ്പമുണ്ടായിരുന്ന ആന കാടുപറ്റി. ദിവസവും ഇവിടെ കാട്ടാനകൾ എത്താറുണ്ടെന്ന് എൽദോസിന്റെ ഭാര്യ സിന്ധു പറഞ്ഞു.