തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഇന്നു നടക്കും. കേരള കോണ്‍ഗ്രസ്- എം. ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിൽനിന്നു പുറത്താക്കിയ സാഹചര്യം ചർച്ച ചെയ്യും.
മുന്നണിയിൽനിന്ന് ഒഴിവാക്കിയെങ്കിലും ഇനിയും ചർച്ചയാകാമെന്ന നിലപാടിലേക്കു കോണ്‍ഗ്രസ് നേതൃത്വം ഇതിനിടെ മാറുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ തയാറാണെങ്കിൽ ജോസ് കെ. മാണി പക്ഷത്തിന് ഇനിയും യുഡിഎഫിൽ ഇടമുണ്ടെന്നാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നലെ പറഞ്ഞത്.
എന്നാൽ, ഒറ്റയ്ക്കു നിൽക്കുക എന്ന നിലപാട് കേരള കോണ്‍ഗ്രസ് - ജോസ് കെ. മാണി പക്ഷം ഇന്നലെയും ആവർത്തിച്ചു പ്രഖ്യാപിച്ചു. ഇനി യുഡിഎഫുമായി ചർച്ചയ്ക്കില്ലെന്നാണ് അവർ പരസ്യമായി പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്നു കരുത്തു തെളിയിക്കാനുള്ള ഒരുക്കത്തിലാണവർ.
കേരള കോണ്‍ഗ്രസിനെ മുന്നണിയിൽനിന്ന് ഒഴിവാക്കിയെങ്കിലും കൂടുതൽ പ്രകോപിപ്പിക്കേണ്ട എന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം.
യുഡിഎഫ് ആവശ്യപ്പെട്ടാൽ ഈ വിഷയത്തിൽ ഇനിയും മധ്യസ്ഥതയ്ക്കു തയാറാണെന്നു മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞതും കൂട്ടിവായിക്കണം. കേരള കോണ്‍ഗ്രസിന്റെ അണികളെ പരമാവധി യുഡിഎഫിനൊപ്പം നിർത്താനുള്ള ശ്രമങ്ങളും യുഡിഎഫ് നടത്തും.
മുന്നണിയിൽനിന്ന് ഒഴിവാക്കിയെങ്കിലും ഇനിയും ചർച്ചയാകാമെന്ന നിലപാടിലേക്കു കോണ്‍ഗ്രസ് നേതൃത്വം ഇതിനിടെ മാറുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ തയാറാണെങ്കിൽ ജോസ് കെ. മാണി പക്ഷത്തിന് ഇനിയും യുഡിഎഫിൽ ഇടമുണ്ടെന്നാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നലെ പറഞ്ഞത്.
എന്നാൽ, ഒറ്റയ്ക്കു നിൽക്കുക എന്ന നിലപാട് കേരള കോണ്‍ഗ്രസ് - ജോസ് കെ. മാണി പക്ഷം ഇന്നലെയും ആവർത്തിച്ചു പ്രഖ്യാപിച്ചു. ഇനി യുഡിഎഫുമായി ചർച്ചയ്ക്കില്ലെന്നാണ് അവർ പരസ്യമായി പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്നു കരുത്തു തെളിയിക്കാനുള്ള ഒരുക്കത്തിലാണവർ.
കേരള കോണ്‍ഗ്രസിനെ മുന്നണിയിൽനിന്ന് ഒഴിവാക്കിയെങ്കിലും കൂടുതൽ പ്രകോപിപ്പിക്കേണ്ട എന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം.
യുഡിഎഫ് ആവശ്യപ്പെട്ടാൽ ഈ വിഷയത്തിൽ ഇനിയും മധ്യസ്ഥതയ്ക്കു തയാറാണെന്നു മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞതും കൂട്ടിവായിക്കണം. കേരള കോണ്‍ഗ്രസിന്റെ അണികളെ പരമാവധി യുഡിഎഫിനൊപ്പം നിർത്താനുള്ള ശ്രമങ്ങളും യുഡിഎഫ് നടത്തും.