തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ നടപ്പാക്കുന്ന പദ്ധതികൾക്കുള്ള 2,000 കോടി രൂപ പ്രവാസികളിൽ നിന്നു കണ്ടെത്തുന്നതിനുള്ള ഡയസ്പോറ ബോണ്ട് പുറത്തിറക്കാൻ കിഫ്ബി ബോർഡ് യോഗം അംഗീകാരം നൽകി. പ്രവാസികൾക്കു കിഫ്ബിയിൽ സുരക്ഷിത നിക്ഷേപം നടത്തുന്നതിനും നാടിന്റെ വികസനത്തിൽ നേരിട്ടു പങ്കാളിയാകാനുള്ള അവസരമാണ് ഡയസ്പോറ ബോണ്ട് വഴി കൈവരിക്കുന്നതെന്നു മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
നിലവിലെ ഓപ്പണ്‍ മാർക്കറ്റ് നിരക്കിൽ പലിശ നൽകും. വിദേശത്തുള്ള ഇന്ത്യാക്കാരെയാണു ലക്ഷ്യമിടുന്നത്. നേരത്തെ ഇറക്കിയ മസാല ബോണ്ടിൽ വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്കാണ് അവസരമെങ്കിൽ ഇവിടെ വ്യക്തികൾക്കും ബോണ്ട് സ്വീകരിക്കാൻ അവസരമുണ്ട്. ഗൾഫിൽ നിന്നടക്കം മടങ്ങിയെത്തുന്നവർക്കും അവരുടെ സന്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാൻ അവസരം ലഭിക്കുമെന്നു കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രാഹാം പറഞ്ഞു.
ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനിൽനിന്ന് 1100 കോടി രൂപ കിഫ്ബി കടമെടുക്കുന്നതിനും അനുമതി നൽകി. പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായാണു പണം ചെലവഴിക്കുക. വായ്പ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കാൻ എഡിബി, ജിക്ക തുടങ്ങിയ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളെ സഹകരിപ്പിക്കും. പദ്ധതികൾ നടപ്പാക്കുന്പോൾ ഐഎഫ്സിയുടെ സാങ്കേതിക സഹായം സ്വീകരിക്കാനും അനുമതിയായി.
നിലവിലെ ഓപ്പണ്‍ മാർക്കറ്റ് നിരക്കിൽ പലിശ നൽകും. വിദേശത്തുള്ള ഇന്ത്യാക്കാരെയാണു ലക്ഷ്യമിടുന്നത്. നേരത്തെ ഇറക്കിയ മസാല ബോണ്ടിൽ വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്കാണ് അവസരമെങ്കിൽ ഇവിടെ വ്യക്തികൾക്കും ബോണ്ട് സ്വീകരിക്കാൻ അവസരമുണ്ട്. ഗൾഫിൽ നിന്നടക്കം മടങ്ങിയെത്തുന്നവർക്കും അവരുടെ സന്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാൻ അവസരം ലഭിക്കുമെന്നു കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രാഹാം പറഞ്ഞു.
ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനിൽനിന്ന് 1100 കോടി രൂപ കിഫ്ബി കടമെടുക്കുന്നതിനും അനുമതി നൽകി. പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായാണു പണം ചെലവഴിക്കുക. വായ്പ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കാൻ എഡിബി, ജിക്ക തുടങ്ങിയ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളെ സഹകരിപ്പിക്കും. പദ്ധതികൾ നടപ്പാക്കുന്പോൾ ഐഎഫ്സിയുടെ സാങ്കേതിക സഹായം സ്വീകരിക്കാനും അനുമതിയായി.