തിരുവനന്തപുരം: സംസ്ഥാനത്ത് 2002.72 കോടിയുടെ വൻകിട വികസന പദ്ധതികൾക്ക് കിഫ്ബി അനുമതി. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയും അഴിക്കോട്- മുനന്പം പാലം നിർമാണവും 12 റെയിൽവേ മേൽപ്പാലവും അടക്കമുള്ള 55 പദ്ധതികൾക്കാണു തുക അനുവദിച്ചത്. ഇതോടെ 56,000 കോടി രൂപയുടെ പദ്ധതികൾക്കു കിഫ്ബി അനുമതി നൽകിയതായി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു.
ഇതിൽ 18,000 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടികളായി. 20,000 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായാണു വിനിയോഗിക്കുക. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി 1030.8 കോടി രൂപയാണ് അനുവദിച്ചത്. തൃശൂർ അഴീക്കോടിനെയും എറണാകുളം വൈപ്പിനെയും ബന്ധിപ്പിക്കുന്ന പാലത്തിനായി 140.01 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട ഏഴംകുളം- കൈപ്പട്ടൂർ റോഡ് മെച്ചപ്പെടുത്തുന്നതിന് 41.18 കോടി രൂപ അനുവദിച്ചു. മൂലത്തറ വലതുകര കനാൽ വികസനത്തിലൂടെ കോരയാർ മുതൽ വരട്ടയാർ വരെ ജലസേചന സൗകര്യം പ്രദാനംചെയ്യുന്ന പദ്ധതിക്കായി 255.18 കോടി രൂപ അനുവദിച്ചു.
ആലപ്പുഴ ജില്ലയിലെ ചെത്തി ബീച്ച് വികസനത്തിനായി 21.36 കോടി രൂപയും എംജി സർവകലാശാലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50.28 കോടിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് അടിസ്ഥാന സൗകര്യ വികസനത്തിനായി 20.27 കോടിയും അനുവദിച്ചു. കൊട്ടാരക്കര, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി കെട്ടിടങ്ങൾക്കായി 12.93 കോടിയും അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ഇതിൽ 18,000 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടികളായി. 20,000 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായാണു വിനിയോഗിക്കുക. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി 1030.8 കോടി രൂപയാണ് അനുവദിച്ചത്. തൃശൂർ അഴീക്കോടിനെയും എറണാകുളം വൈപ്പിനെയും ബന്ധിപ്പിക്കുന്ന പാലത്തിനായി 140.01 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട ഏഴംകുളം- കൈപ്പട്ടൂർ റോഡ് മെച്ചപ്പെടുത്തുന്നതിന് 41.18 കോടി രൂപ അനുവദിച്ചു. മൂലത്തറ വലതുകര കനാൽ വികസനത്തിലൂടെ കോരയാർ മുതൽ വരട്ടയാർ വരെ ജലസേചന സൗകര്യം പ്രദാനംചെയ്യുന്ന പദ്ധതിക്കായി 255.18 കോടി രൂപ അനുവദിച്ചു.
ആലപ്പുഴ ജില്ലയിലെ ചെത്തി ബീച്ച് വികസനത്തിനായി 21.36 കോടി രൂപയും എംജി സർവകലാശാലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50.28 കോടിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് അടിസ്ഥാന സൗകര്യ വികസനത്തിനായി 20.27 കോടിയും അനുവദിച്ചു. കൊട്ടാരക്കര, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി കെട്ടിടങ്ങൾക്കായി 12.93 കോടിയും അനുവദിച്ചതായും മന്ത്രി അറിയിച്ചു.