മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. കോളജ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് താരം സിനിമയിലേക്കെത്തിയത്. വില്ലത്തരത്തിലൂടെ തുടക്കം കുറിച്ച് മലയാള സിനിമയുടെ സൂപ്പര്‍താരമായി മാറുകയായിരുന്നു.
മോഹന്‍ലാലിനൊപ്പമുണ്ടായിരുന്ന ദശരഥം സിനിമയ്ക്കിടയിലെ അനുഭവങ്ങളെക്കുറിച്ചു പ്രൊഡക്ഷന്‍ കണ്ട്രോളറും അഭിനേതാവുമായ ബദറുദ്ദീൻ വെളിപ്പെടുത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ അഭിനയം കണ്ട് ശരിക്കും ഞെട്ടിപ്പോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ദശരഥം സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തെ അനുഭവത്തെക്കുറിച്ചായിരുന്നു ബദറുദ്ദീന്‍ പറഞ്ഞത്. നെല്ലിയാമ്പതിയില്‍ വച്ചായിരുന്നു ചിത്രീകരണം. ആനി മോനെ സ്നേഹിക്കുന്നതു പോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ പറ്റുമോയെന്ന് ചോദിക്കുന്ന രംഗമായിരുന്നു അന്ന് ചിത്രീകരിക്കുന്നത്.
ചിത്രത്തിലെ വികാരഭരിതമായ രംഗങ്ങളിലൊന്നായിരുന്നു അത്. ആ രംഗത്ത് ശരിക്കും മോഹന്‍ലാല്‍ ഞെട്ടിച്ചുവെന്ന് ബദറുദ്ദീന്‍ പറയുന്നു. ആ രംഗത്തെക്കുറിച്ച് എനിക്ക് നേരത്തെ അറിയാമായിരുന്നു.
അത്രയും വലിയ സീനെടുക്കുന്നതിന് മുന്‍പും മോഹന്‍ലാല്‍ ചിരിച്ച് കളിക്കുകയായിരുന്നു. കോമഡി പറഞ്ഞ് ചിരിക്കുകയായിരുന്നു. ഇത്രയും വലിയ സീനെടുക്കുന്നതിനിടയില് ഇങ്ങനെയാണോയെന്ന് ചോദിച്ചപ്പോള്‍ നിങ്ങളാണോ അഭിനയിക്കുന്നത്, ഞാനല്ലേയെന്നായിരുന്നു മോഹന്‍ലാല്‍ ചിരിച്ചുകൊണ്ടു ചോദിച്ചത്.
ഷോട്ട് റെഡിയെന്ന് പറഞ്ഞതോടെ മോഹന്‍ലാല്‍ കഥാപാത്രമായി മാറുകയായിരുന്നു. ഒരു സെക്കന്‍ഡ് കൊണ്ട് ആള് മാറുകയായിരുന്നു. അതുവരെ കളിച്ച് ചിരിച്ച് നിന്ന മനുഷ്യന് കഥാപാത്രമായി മാറുന്നത് നേരില്‍ കണ്ടപ്പോഴുള്ള ഇംപ്രഷന്‍ വളരെ വലുതാണ്. നേരത്തെ റിഹേഴ്സല്‍ ചെയ്യുകയോ വീട്ടില്‍ നിന്ന് ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിരുന്നില്ല- ബാദുഷ പറഞ്ഞു.
ആ രംഗത്ത് മോഹൻലാലിന്റെ വിരലുകൾ പോലും അഭിനയിക്കുന്നതു കാണാമെന്നു പല ചലച്ചിത്ര നിരൂപകരും പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ കഥാപാത്രമായി മാറുന്നത് കണ്ട് അമ്പരപ്പെട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെയും ആളുകളെത്തിയിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നില്‍ കട്ട് പറയാന്‍ മറന്നുപോയ നിമിഷത്തെക്കുറിച്ച് പല സംവിധായകരും പറഞ്ഞിരുന്നു.