പിറവം: പുലർച്ചെ വീട്ടിൽനിന്നു ഷട്ടിൽ ബാഡ്മിന്റണ് കളിക്കാൻ പോയ യുവാവിനെ കാണാതായി. മോനിപ്പള്ളിയിൽ താമസിക്കുന്ന ഇലഞ്ഞി ആലപുരം കൊഴുപ്പയിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ അഗസ്റ്റിന്റെ മകൻ ജോഫിനെ (26) യാണ് കാണാതായത്.
ഇന്നലെ പുലർച്ചെ നാലിന് വീട്ടിൽനിന്നു പിതാവിന്റെ ബൈക്കുമായാണ് ജോഫിൻ പോയത്. ഈ ബൈക്ക് പിന്നീടു പിറവത്ത് എക്സൈസ് കടവിന് സമീപം റോഡിൽ കണ്ടെത്തി. കടവിൽനിന്നു ജോഫിന്റെ ഹെൽമറ്റും ചെരിപ്പും ലഭിച്ചിരുന്നു. ബൈക്കിൽ താക്കോലുമുണ്ടായിരുന്നു. പുലർച്ചെ അഞ്ചു മുതൽ ബൈക്കിവിടെ കണ്ടതായി സമീപവാസികൾ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോഫിനെ കാണാതായെന്നുള്ള വിവരമറിഞ്ഞത്. ജോഫിനെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച്ഓഫായിരുന്നു.
യുവാവിനെ പുഴയിൽ കാണാതായെന്നുള്ള നിഗമനത്തിൽ പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോതമംഗലത്തുനിന്നു ഫയർഫോഴ്സിന്റെ സ്കൂബ ടീമും എത്തിയിരുന്നു. ബംഗളൂരുവിൽനിന്നു ഫിസിയോതെറാപ്പി കോഴ്സ് പാസായശേഷം ജോഫിൻ അവിടെ ജോലിചെയ്തുവരികയായിരുന്നു. 17 ദിവസം മുന്പാണ് നാട്ടിലെത്തിയത്. വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ജോഫിൻ കാലാവധി അവസാനിച്ചശേഷമാണ് ഷട്ടിൽ കളിക്കാൻ പോയതെന്നു വീട്ടുകാർ പറയുന്നു. പുഴയിൽ തെരച്ചിൽ ഇന്നും തുടരും. പുഴയോരത്ത് ബൈക്കും മറ്റും കണ്ടെത്തിയതിനാലാണ് തെരച്ചിൽ നടത്തുന്നതെന്നു പിറവം സിഐ അജയകുമാർ പറഞ്ഞു.
ഇന്നലെ പുലർച്ചെ നാലിന് വീട്ടിൽനിന്നു പിതാവിന്റെ ബൈക്കുമായാണ് ജോഫിൻ പോയത്. ഈ ബൈക്ക് പിന്നീടു പിറവത്ത് എക്സൈസ് കടവിന് സമീപം റോഡിൽ കണ്ടെത്തി. കടവിൽനിന്നു ജോഫിന്റെ ഹെൽമറ്റും ചെരിപ്പും ലഭിച്ചിരുന്നു. ബൈക്കിൽ താക്കോലുമുണ്ടായിരുന്നു. പുലർച്ചെ അഞ്ചു മുതൽ ബൈക്കിവിടെ കണ്ടതായി സമീപവാസികൾ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോഫിനെ കാണാതായെന്നുള്ള വിവരമറിഞ്ഞത്. ജോഫിനെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച്ഓഫായിരുന്നു.
യുവാവിനെ പുഴയിൽ കാണാതായെന്നുള്ള നിഗമനത്തിൽ പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോതമംഗലത്തുനിന്നു ഫയർഫോഴ്സിന്റെ സ്കൂബ ടീമും എത്തിയിരുന്നു. ബംഗളൂരുവിൽനിന്നു ഫിസിയോതെറാപ്പി കോഴ്സ് പാസായശേഷം ജോഫിൻ അവിടെ ജോലിചെയ്തുവരികയായിരുന്നു. 17 ദിവസം മുന്പാണ് നാട്ടിലെത്തിയത്. വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ജോഫിൻ കാലാവധി അവസാനിച്ചശേഷമാണ് ഷട്ടിൽ കളിക്കാൻ പോയതെന്നു വീട്ടുകാർ പറയുന്നു. പുഴയിൽ തെരച്ചിൽ ഇന്നും തുടരും. പുഴയോരത്ത് ബൈക്കും മറ്റും കണ്ടെത്തിയതിനാലാണ് തെരച്ചിൽ നടത്തുന്നതെന്നു പിറവം സിഐ അജയകുമാർ പറഞ്ഞു.