തിരുവനന്തപുരം: 65 വയസു കഴിഞ്ഞവർക്കു ദേവാലയങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതു ശരിയല്ലെന്നു മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ. ആരാധനാലയങ്ങൾ എല്ലാ വിശ്വാസികൾക്കും പ്രാപ്തമാക്കണം. പ്രായമുള്ളവർക്കു വിശുദ്ധ കുർബാന കൈക്കൊള്ളുന്നതിനു പ്രത്യേക സമയക്രമം ഏർപ്പെടുത്തുന്നതു നന്നായിരിക്കും.
ദൈവാരാധന വിശ്വാസികൾക്കു മാറ്റിവയ്ക്കാനാകാത്ത ഒന്നാണ്. ദേവാലയങ്ങൾ അടച്ചിട്ടാൽ മാത്രം എല്ലാം സുരക്ഷിതമായി എന്നു കരുതാനാകില്ല.
എന്നാൽ, കോവിഡ് -19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ജാതിമതഭേദമെന്യേ വിശ്വാസികൾ പാലിച്ചിട്ടുണ്ട്.
ദേവാലയങ്ങളിൽ വിശ്വാസികൾക്കു നൽകുന്ന അത്യാവശ്യ ശുശ്രൂഷകൾ പോലും ഒഴിവാക്കിയിരുന്നു. സഭയുടെ നിലപാടുകൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കർദിനാൾ പ്രതികരിച്ചു.
ദൈവാരാധന വിശ്വാസികൾക്കു മാറ്റിവയ്ക്കാനാകാത്ത ഒന്നാണ്. ദേവാലയങ്ങൾ അടച്ചിട്ടാൽ മാത്രം എല്ലാം സുരക്ഷിതമായി എന്നു കരുതാനാകില്ല.
എന്നാൽ, കോവിഡ് -19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ജാതിമതഭേദമെന്യേ വിശ്വാസികൾ പാലിച്ചിട്ടുണ്ട്.
ദേവാലയങ്ങളിൽ വിശ്വാസികൾക്കു നൽകുന്ന അത്യാവശ്യ ശുശ്രൂഷകൾ പോലും ഒഴിവാക്കിയിരുന്നു. സഭയുടെ നിലപാടുകൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കർദിനാൾ പ്രതികരിച്ചു.