തിരുവനന്തപുരം: പാർട്ടി ചിലപ്പോൾ കോടതിയും പോലീസ് സ്റ്റേഷനും കൂടിയാണെന്ന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈന്റെ നിലപാടു തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പോലീസിനും കോടതിക്കും സമാന്തരമല്ല പാർട്ടി സംവിധാനമെന്ന് ഇന്നലെ വീഡിയോ കോണ്‍ഫറൻസ് വഴി നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പോലീസ് നടപടികൾ എല്ലാ പാർട്ടിക്കാർക്കും ഒരു പോലെ ബാധകമാണ്. അതു പോലെ തന്നെയാണു കോടതി നടപടികളും. ഇന്ത്യൻ ഭരണഘടന അനുസരിച്ചു പ്രവർത്തിക്കുന്ന പാർട്ടിയാണു സിപിഎം. രാജ്യത്തെ നിയമ വ്യവസ്ഥ എന്താണോ അതെല്ലാം പാർട്ടി പ്രവർത്തകർക്കു ബാധകമാണ്. എന്നാൽ, പാർട്ടിക്കകത്ത് ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ പാർട്ടി ഇടപെടൽ ഉണ്ടാകാറുണ്ട്. അതിനെക്കുറിച്ചാകാം ഒരുപക്ഷേ എം.സി. ജോസഫൈൻ ഉദ്ദേശിച്ചതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കേരളത്തിലെ പ്രതിപക്ഷം സമീപകാലത്തായി സ്വീകരിച്ചുവരുന്നതു നശീകരണ നിലപാടാണ്. മുഖ്യമന്ത്രിയെക്കുറിച്ച് എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നതു തന്റെ പദവിക്കു ചേർന്നതാണോ എന്നു പ്രതിപക്ഷ നേതാവു തന്നെ ചിന്തിക്കണം.
വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാനാവാത്ത സാഹചര്യത്തിലുണ്ടാക്കിയ താത്കാലിക പഠനസഹായ സംവിധാനമാണു കേരളത്തിലെ ഓണ്‍ലൈൻ ക്ലാസുകൾ. അത് പിബി നിലപാടിനു വിരുദ്ധമല്ല. ചർച്ച ചെയ്ത് ഇതിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
13ന് ജില്ലാ, ഏരിയാ കമ്മിറ്റിയംഗങ്ങൾക്കും ലോക്കൽ സെക്രട്ടറിമാർക്കും ഓണ്‍ലൈൻ റിപ്പോർട്ടിംഗും ഉണ്ടാകും. 16ന് അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പ്രതിഷേധ ദിനത്തിൽ കേരളത്തിൽനിന്നു പത്തു ലക്ഷം പ്രവർത്തകർ സാമൂഹ്യഅകലം പാലിച്ചു പങ്കെടുക്കും.
ബ്രാഞ്ച് തലത്തിൽ രണ്ടു ലക്ഷം കേന്ദ്രങ്ങളിൽ അഞ്ചു പേർ വീതം ചേർന്നാണു ധർണ സംഘടിപ്പിക്കുകയെന്നും കോടിയേരി അറിയിച്ചു.
പോലീസിനും കോടതിക്കും സമാന്തരമല്ല പാർട്ടി സംവിധാനമെന്ന് ഇന്നലെ വീഡിയോ കോണ്‍ഫറൻസ് വഴി നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പോലീസ് നടപടികൾ എല്ലാ പാർട്ടിക്കാർക്കും ഒരു പോലെ ബാധകമാണ്. അതു പോലെ തന്നെയാണു കോടതി നടപടികളും. ഇന്ത്യൻ ഭരണഘടന അനുസരിച്ചു പ്രവർത്തിക്കുന്ന പാർട്ടിയാണു സിപിഎം. രാജ്യത്തെ നിയമ വ്യവസ്ഥ എന്താണോ അതെല്ലാം പാർട്ടി പ്രവർത്തകർക്കു ബാധകമാണ്. എന്നാൽ, പാർട്ടിക്കകത്ത് ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ പാർട്ടി ഇടപെടൽ ഉണ്ടാകാറുണ്ട്. അതിനെക്കുറിച്ചാകാം ഒരുപക്ഷേ എം.സി. ജോസഫൈൻ ഉദ്ദേശിച്ചതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കേരളത്തിലെ പ്രതിപക്ഷം സമീപകാലത്തായി സ്വീകരിച്ചുവരുന്നതു നശീകരണ നിലപാടാണ്. മുഖ്യമന്ത്രിയെക്കുറിച്ച് എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നതു തന്റെ പദവിക്കു ചേർന്നതാണോ എന്നു പ്രതിപക്ഷ നേതാവു തന്നെ ചിന്തിക്കണം.
വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാനാവാത്ത സാഹചര്യത്തിലുണ്ടാക്കിയ താത്കാലിക പഠനസഹായ സംവിധാനമാണു കേരളത്തിലെ ഓണ്‍ലൈൻ ക്ലാസുകൾ. അത് പിബി നിലപാടിനു വിരുദ്ധമല്ല. ചർച്ച ചെയ്ത് ഇതിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
13ന് ജില്ലാ, ഏരിയാ കമ്മിറ്റിയംഗങ്ങൾക്കും ലോക്കൽ സെക്രട്ടറിമാർക്കും ഓണ്‍ലൈൻ റിപ്പോർട്ടിംഗും ഉണ്ടാകും. 16ന് അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പ്രതിഷേധ ദിനത്തിൽ കേരളത്തിൽനിന്നു പത്തു ലക്ഷം പ്രവർത്തകർ സാമൂഹ്യഅകലം പാലിച്ചു പങ്കെടുക്കും.
ബ്രാഞ്ച് തലത്തിൽ രണ്ടു ലക്ഷം കേന്ദ്രങ്ങളിൽ അഞ്ചു പേർ വീതം ചേർന്നാണു ധർണ സംഘടിപ്പിക്കുകയെന്നും കോടിയേരി അറിയിച്ചു.