തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 100 പേ൪ക്കു മാത്രമാണു പ്രവേശനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചു പ്രവേശനം അനുവദിക്കും. 100 ചതുരശ്ര മീറ്ററിന് 15 പേ൪ എന്ന നിലയിൽ ക്രമീകരിക്കും. ആരാധനാലയത്തിൽ ആഹാരസാധനങ്ങളോ നിവേദ്യമോ തത്കാലം ഒഴിവാക്കണം. ചൊവ്വാഴ്ച മുതലാണ് വിശ്വാസികൾക്കു പ്രവേശനം. എട്ടിനു തിങ്കളാഴ്ച തുറക്കാമെങ്കിലും ആ ദിവസം അണുവിമുക്തമാക്കാൻ ആണ് ഉപയോഗിക്കേണ്ടത്.
മറ്റു നിർദേശങ്ങൾ
* വിശ്വാസികൾ തമ്മിൽ ആറടി അകലം വേണം. 65 വയസു കഴിഞ്ഞവ൪ക്കും 10 വയസിൽ താഴെയുള്ളവ൪ക്കും പ്രവേശനമില്ല.
* രോഗബാധിത൪ക്കും രോഗലക്ഷണമുള്ളവ൪ക്കും ഗർഭിണികൾക്കും പ്രവേശനമില്ല. മതസ്ഥാപനം നടത്തുന്നവ൪ ഇതുസംബന്ധിച്ച അറിയിപ്പു നൽകണം.
* ആദ്യം വരുന്നവ൪ ആദ്യം എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് അകത്തു കയറണം.
* പായ, വിരിപ്പ് എന്നിവ അവരവ൪ തന്നെ കൊണ്ടുവരണം. ചെരിപ്പുകൾ അകത്തു പാടില്ല. പുറത്തു നിശ്ചിത അകലത്തിൽ പ്രത്യേകം സൂക്ഷിക്കണം.
* മാമ്മോദീസാ നടത്താം. കരസ്പ൪ശം ഒഴിവാക്കണം. ചടങ്ങുകളിൽ കരസ്പർശം പാടില്ല.
* വിശുദ്ധ ഗ്രന്ഥത്തിലോ പ്രതിഷ്ഠയിലോ തൊടരുത്. പ്രസാദവും തീ൪ഥവും ഒഴിവാക്കണം. ഖര- ദ്രാവക വസ്തുക്കൾ ഒഴിവാക്കണം.
* കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. സാനിറ്റൈസറും ഉപയോഗിക്കാം.
* മാസ്ക് നിർബന്ധം. കയറാനും ഇറങ്ങാനും പ്രത്യേകം പ്രത്യേകം വാതിൽ ഉപയോഗിക്കണം.
എത്തുന്നവരുടെ പേരുവിവരം അടങ്ങിയ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. എസി ഒഴിവാക്കുന്നതാണ് ഉചിതം.
* ശബരിമല ദർശനത്തിന് വർച്വൽ ക്യൂ. ഒരു സമയം 50 പേരിൽ കൂടാൻ പാടില്ല. തെർമൽ സ്കാന൪, മാസ്ക് എന്നിവ നിർബന്ധം.
* പ്രത്യേക സ്ഥലത്തു നെയ്യ് കൈമാറണം. ദേവസ്വം ജീവനക്കാർ കൈയുറയും മാസ്കും ധരിക്കണം. കൊടിയേറ്റവും ആറാട്ടും പരിമിതമായ രീതിയിൽ നടത്തണം.
* ആഹാരസാധനങ്ങളുടെ വിതരണവും അന്നദാനവും പരമാവധി ഒഴിവാക്കണം.
* പൊതുടാങ്കിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ.
* ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത്.
* കോവിഡ് 19 ബോധവത്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം.
ഞായറാഴ്ച ലോക്ക് ഡൗണ്‍ തുടരും
തിരുവനന്തപുരം: ഞായറാഴ്ചകളിലെ സന്പൂർണ ലോക്ക് ഡൗണ്‍ തുടരും. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഒരു ദിവസമെങ്കിലും സന്പൂർണ ലോക്ക് ഡൗണ്‍ തുടരുന്നതാണു നല്ലതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗവ്യാപന കേന്ദ്രങ്ങളായി മാറിയ തലശേരി മത്സ്യമാർക്കറ്റ് പോലുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ നിർദേശം നൽകി. അതിഥിത്തൊഴിലാളികളെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുന്നതു പ്രോട്ടോകോൾ പാലിച്ചായിരിക്കണം. ഇതുറപ്പാക്കേണ്ടത് കരാറുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു നിർദേശങ്ങൾ
* വിശ്വാസികൾ തമ്മിൽ ആറടി അകലം വേണം. 65 വയസു കഴിഞ്ഞവ൪ക്കും 10 വയസിൽ താഴെയുള്ളവ൪ക്കും പ്രവേശനമില്ല.
* രോഗബാധിത൪ക്കും രോഗലക്ഷണമുള്ളവ൪ക്കും ഗർഭിണികൾക്കും പ്രവേശനമില്ല. മതസ്ഥാപനം നടത്തുന്നവ൪ ഇതുസംബന്ധിച്ച അറിയിപ്പു നൽകണം.
* ആദ്യം വരുന്നവ൪ ആദ്യം എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് അകത്തു കയറണം.
* പായ, വിരിപ്പ് എന്നിവ അവരവ൪ തന്നെ കൊണ്ടുവരണം. ചെരിപ്പുകൾ അകത്തു പാടില്ല. പുറത്തു നിശ്ചിത അകലത്തിൽ പ്രത്യേകം സൂക്ഷിക്കണം.
* മാമ്മോദീസാ നടത്താം. കരസ്പ൪ശം ഒഴിവാക്കണം. ചടങ്ങുകളിൽ കരസ്പർശം പാടില്ല.
* വിശുദ്ധ ഗ്രന്ഥത്തിലോ പ്രതിഷ്ഠയിലോ തൊടരുത്. പ്രസാദവും തീ൪ഥവും ഒഴിവാക്കണം. ഖര- ദ്രാവക വസ്തുക്കൾ ഒഴിവാക്കണം.
* കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. സാനിറ്റൈസറും ഉപയോഗിക്കാം.
* മാസ്ക് നിർബന്ധം. കയറാനും ഇറങ്ങാനും പ്രത്യേകം പ്രത്യേകം വാതിൽ ഉപയോഗിക്കണം.
എത്തുന്നവരുടെ പേരുവിവരം അടങ്ങിയ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. എസി ഒഴിവാക്കുന്നതാണ് ഉചിതം.
* ശബരിമല ദർശനത്തിന് വർച്വൽ ക്യൂ. ഒരു സമയം 50 പേരിൽ കൂടാൻ പാടില്ല. തെർമൽ സ്കാന൪, മാസ്ക് എന്നിവ നിർബന്ധം.
* പ്രത്യേക സ്ഥലത്തു നെയ്യ് കൈമാറണം. ദേവസ്വം ജീവനക്കാർ കൈയുറയും മാസ്കും ധരിക്കണം. കൊടിയേറ്റവും ആറാട്ടും പരിമിതമായ രീതിയിൽ നടത്തണം.
* ആഹാരസാധനങ്ങളുടെ വിതരണവും അന്നദാനവും പരമാവധി ഒഴിവാക്കണം.
* പൊതുടാങ്കിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ.
* ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത്.
* കോവിഡ് 19 ബോധവത്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം.
ഞായറാഴ്ച ലോക്ക് ഡൗണ്‍ തുടരും
തിരുവനന്തപുരം: ഞായറാഴ്ചകളിലെ സന്പൂർണ ലോക്ക് ഡൗണ്‍ തുടരും. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഒരു ദിവസമെങ്കിലും സന്പൂർണ ലോക്ക് ഡൗണ്‍ തുടരുന്നതാണു നല്ലതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗവ്യാപന കേന്ദ്രങ്ങളായി മാറിയ തലശേരി മത്സ്യമാർക്കറ്റ് പോലുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ നിർദേശം നൽകി. അതിഥിത്തൊഴിലാളികളെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുന്നതു പ്രോട്ടോകോൾ പാലിച്ചായിരിക്കണം. ഇതുറപ്പാക്കേണ്ടത് കരാറുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.