തിരുവനന്തപുരം: സംസ്ഥാനത്ത് ആഴ്ചയിൽ 15,000 ആന്റിബോഡി ടെസ്റ്റുകൾ നടത്താൻ തീരുമാനം. സമൂഹവ്യാപനമുണ്ടോ എന്നറിയാനാണ് വ്യാപകമായി ടെസ്റ്റ് നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തി രോഗമുണ്ടോ എന്നു കണ്ടെത്തും. തീവ്ര രോഗവ്യാപനമുള്ള പ്രദേശങ്ങളിൽനിന്നു വരുന്നവരെ അതിവേഗം പരിശോധിക്കാൻ തീരുമാനിച്ചു.
ഐസിഎംആറിൽനിന്ന് 14,000 ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ ലഭിച്ചു. ഇതിൽ പതിനായിരം കിറ്റുകൾ ജില്ലകൾക്കു കൈമാറി. മൂന്നു ദിവസത്തിനകം 40,000 കിറ്റുകൾകൂടി ലഭിക്കും.
പുറത്തുനിന്നു കേരളത്തിലേക്ക് എത്തുന്നവരിൽ വലിയ പങ്കും തീവ്രരോഗവ്യാപന മേഖലകളിൽനിന്നാണു വരുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇതുവരെ വന്ന 1,77,033 പേരിൽ 93,783 പേരും തീവ്രരോഗവ്യാപന മേഖലകളിൽനിന്നാണു വന്നത്. ആകെ വന്നവരുടെ 63 ശതമാനം വരുമിത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരിൽ 37 ശതമാനവും തമിഴ്നാട്ടിൽനിന്നാണ്. കർണാടകത്തിൽനിന്നു വന്നത് 25.9 ശതമാനം പേരും മഹാരാഷ്ട്രയിൽനിന്നു വന്നത് 14 ശതമാനം പേരുമാണ്. വിദേശത്തുനിന്നു വന്നവരിൽ 47.8 ശതമാനം പേരും യുഎഇയിൽ നിന്നാണു വന്നത്. 11.6 ശതമാനം പേർ ഒമാനിൽനിന്നും 7.6 ശതമാനം കുവൈറ്റിൽനിന്നുമാണു വന്നത്.
നിലവിൽ ഷെഡ്യൂൾ ചെയ്തതനുസരിച്ച് ഈ മാസം ഇനി ഒരു ലക്ഷത്തിലധികം പേർ കേരളത്തിലെത്തും. പൊതുഗതാഗതംകൂടി തുറക്കുന്നതോടെ എത്തുന്നവരുടെ എണ്ണം വീണ്ടും വർധിക്കാനാണു സാധ്യത്.
രോഗബാധിതരുടെ എണ്ണം വരുംദിവസങ്ങളിലും വർധിക്കാനുള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.
ഇളവുകൾ കൂടുതലായി ലഭിച്ചതോടെ ജാഗ്രതയിൽ കുറവുണ്ടായിട്ടുണ്ടോ എന്നു ചിന്തിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തി രോഗമുണ്ടോ എന്നു കണ്ടെത്തും. തീവ്ര രോഗവ്യാപനമുള്ള പ്രദേശങ്ങളിൽനിന്നു വരുന്നവരെ അതിവേഗം പരിശോധിക്കാൻ തീരുമാനിച്ചു.
ഐസിഎംആറിൽനിന്ന് 14,000 ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ ലഭിച്ചു. ഇതിൽ പതിനായിരം കിറ്റുകൾ ജില്ലകൾക്കു കൈമാറി. മൂന്നു ദിവസത്തിനകം 40,000 കിറ്റുകൾകൂടി ലഭിക്കും.
പുറത്തുനിന്നു കേരളത്തിലേക്ക് എത്തുന്നവരിൽ വലിയ പങ്കും തീവ്രരോഗവ്യാപന മേഖലകളിൽനിന്നാണു വരുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇതുവരെ വന്ന 1,77,033 പേരിൽ 93,783 പേരും തീവ്രരോഗവ്യാപന മേഖലകളിൽനിന്നാണു വന്നത്. ആകെ വന്നവരുടെ 63 ശതമാനം വരുമിത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരിൽ 37 ശതമാനവും തമിഴ്നാട്ടിൽനിന്നാണ്. കർണാടകത്തിൽനിന്നു വന്നത് 25.9 ശതമാനം പേരും മഹാരാഷ്ട്രയിൽനിന്നു വന്നത് 14 ശതമാനം പേരുമാണ്. വിദേശത്തുനിന്നു വന്നവരിൽ 47.8 ശതമാനം പേരും യുഎഇയിൽ നിന്നാണു വന്നത്. 11.6 ശതമാനം പേർ ഒമാനിൽനിന്നും 7.6 ശതമാനം കുവൈറ്റിൽനിന്നുമാണു വന്നത്.
നിലവിൽ ഷെഡ്യൂൾ ചെയ്തതനുസരിച്ച് ഈ മാസം ഇനി ഒരു ലക്ഷത്തിലധികം പേർ കേരളത്തിലെത്തും. പൊതുഗതാഗതംകൂടി തുറക്കുന്നതോടെ എത്തുന്നവരുടെ എണ്ണം വീണ്ടും വർധിക്കാനാണു സാധ്യത്.
രോഗബാധിതരുടെ എണ്ണം വരുംദിവസങ്ങളിലും വർധിക്കാനുള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.
ഇളവുകൾ കൂടുതലായി ലഭിച്ചതോടെ ജാഗ്രതയിൽ കുറവുണ്ടായിട്ടുണ്ടോ എന്നു ചിന്തിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.