കോട്ടയം: അഗതിമന്ദിരങ്ങളിലും അഭയഭവനങ്ങളിലും സുരക്ഷിതരായി വളരുന്ന കുട്ടികൾക്കു സർക്കാരിന്റെ കുരുക്ക്. ലോക്ക്ഡൗണ്‍ കാലത്തു വീടുകളിലേക്കു മടങ്ങിയ കുട്ടികളുടെ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയാറാക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രമെ ഇവരെ സ്ഥാപനങ്ങളിൽ തിരികെ പ്രവേശിപ്പിക്കാവൂ എന്നാണ് പുതിയ നിർദേശം.
പരിമിതികളെ നേരിടുന്ന കുട്ടികളെ സംരക്ഷിക്കുകയും വിദ്യാഭ്യാസവും സാന്ത്വനവും നൽകി വളർത്തുകയും ചെയ്യുന്ന അഭയസ്ഥാപനങ്ങളുടെ പ്രവർത്തനംതന്നെ ഇതോടെ അനിശ്ചിതത്വത്തിലായി.
കേരളത്തിൽ സന്നദ്ധ സംഘടനകളുടെയും സമുദായങ്ങളുടെയും ചുമതലയിലും മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു നിലവിൽ ജ്യുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനുണ്ട്. നിയമപ്രാബല്യമുള്ള രജിസ്ട്രേഷനുണ്ടായിട്ടും ജെജെ നിയമത്തിൽ പറയാത്ത നിബന്ധനകളുമായി കുട്ടികളെയും രക്ഷിതാക്കളെയും വഴിയാധാരമാക്കുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.
മോശം കുടുംബ സാഹചര്യങ്ങളും സാന്പത്തിക പരിമിതികളും നേരിടുന്ന കുട്ടികളെ കരുതലോടെ സംരക്ഷിക്കുന്ന ധർമസ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലാകുന്ന സാഹചര്യമാണ് സർക്കാർ നിബന്ധനയുണ്ടാക്കിയിരിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് (എഒസിഐകെ) കേരള സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽകൂടിയ യോഗം ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അഭയകേന്ദ്രങ്ങളിൽനിന്നു വീടുകളിലേക്കു പോയ കുട്ടികൾ മടങ്ങിവരാവാതെ ദുരിതപ്പെടുന്ന സാഹചര്യത്തിൽ രക്ഷിതാക്കളും ആശങ്കയിലാണ്. ഭക്ഷണം, വസ്ത്രം, പഠനം ഉൾപ്പെടെ ഏറെ പരിമിതികളുള്ള ഈ കുട്ടികൾ ഏറെയും ഏറ്റവും നിർധന സാഹചര്യങ്ങളിൽ നിന്നുള്ളവരാണ്.
സർക്കാർ നിലപാട് തിരുത്താത്ത സാഹചര്യത്തിൽ അഗതിമന്ദിരങ്ങളുടെ പ്രവർത്തനം നിലയ്ക്കുമെന്ന് എഒസിഐകെ ഭാരവാഹികളായ ഫാ. മാത്യു കെ ജോണ്‍, ഫാ.ലിജോ ചിറ്റിലപ്പള്ളി, ജോഷി തോമസ്, ലിയാതിലിഖാൻ എന്നിവർ ചൂണ്ടിക്കാട്ടി. നിലവിലെ നിർദേശത്തിനെതിരെ കോടതിയെ സമീപിക്കാനും എഒസിഐകെ തീരുമാനിച്ചു.
പരിമിതികളെ നേരിടുന്ന കുട്ടികളെ സംരക്ഷിക്കുകയും വിദ്യാഭ്യാസവും സാന്ത്വനവും നൽകി വളർത്തുകയും ചെയ്യുന്ന അഭയസ്ഥാപനങ്ങളുടെ പ്രവർത്തനംതന്നെ ഇതോടെ അനിശ്ചിതത്വത്തിലായി.
കേരളത്തിൽ സന്നദ്ധ സംഘടനകളുടെയും സമുദായങ്ങളുടെയും ചുമതലയിലും മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു നിലവിൽ ജ്യുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനുണ്ട്. നിയമപ്രാബല്യമുള്ള രജിസ്ട്രേഷനുണ്ടായിട്ടും ജെജെ നിയമത്തിൽ പറയാത്ത നിബന്ധനകളുമായി കുട്ടികളെയും രക്ഷിതാക്കളെയും വഴിയാധാരമാക്കുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.
മോശം കുടുംബ സാഹചര്യങ്ങളും സാന്പത്തിക പരിമിതികളും നേരിടുന്ന കുട്ടികളെ കരുതലോടെ സംരക്ഷിക്കുന്ന ധർമസ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലാകുന്ന സാഹചര്യമാണ് സർക്കാർ നിബന്ധനയുണ്ടാക്കിയിരിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് (എഒസിഐകെ) കേരള സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽകൂടിയ യോഗം ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അഭയകേന്ദ്രങ്ങളിൽനിന്നു വീടുകളിലേക്കു പോയ കുട്ടികൾ മടങ്ങിവരാവാതെ ദുരിതപ്പെടുന്ന സാഹചര്യത്തിൽ രക്ഷിതാക്കളും ആശങ്കയിലാണ്. ഭക്ഷണം, വസ്ത്രം, പഠനം ഉൾപ്പെടെ ഏറെ പരിമിതികളുള്ള ഈ കുട്ടികൾ ഏറെയും ഏറ്റവും നിർധന സാഹചര്യങ്ങളിൽ നിന്നുള്ളവരാണ്.
സർക്കാർ നിലപാട് തിരുത്താത്ത സാഹചര്യത്തിൽ അഗതിമന്ദിരങ്ങളുടെ പ്രവർത്തനം നിലയ്ക്കുമെന്ന് എഒസിഐകെ ഭാരവാഹികളായ ഫാ. മാത്യു കെ ജോണ്‍, ഫാ.ലിജോ ചിറ്റിലപ്പള്ളി, ജോഷി തോമസ്, ലിയാതിലിഖാൻ എന്നിവർ ചൂണ്ടിക്കാട്ടി. നിലവിലെ നിർദേശത്തിനെതിരെ കോടതിയെ സമീപിക്കാനും എഒസിഐകെ തീരുമാനിച്ചു.