കൊച്ചി: ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങള്‍ ഇപ്പോഴും ഷെഡില്‍തന്നെ. മാര്‍ച്ച് പത്തിന് ഓട്ടം അവസാനിപ്പിച്ച വാഹനങ്ങൾ ഇപ്പോഴും അനക്കമറ്റു കിടക്കുന്നു. പല ഘട്ടങ്ങളിലായി ഇളവുകള്‍ നല്‍കിയെങ്കിലും ഈ മേഖലയെ ഒഴിവാക്കുകയായിരുന്നു. ഡ്രൈവിംഗ് സ്കൂള്‍ മേഖലയിൽ പ്രവർത്തിച്ചിരുന്ന നൂറുകണക്കിനാളുകൾ ഇതുമൂലം കടുത്ത പ്രതിസന്ധിയിലാണ്.
ഇനി ഇളവുകള്‍ ലഭിച്ചാലും വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു വന്‍തുക ചെലവഴിക്കേണ്ട അവസ്ഥയാണെന്നു ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പറയുന്നു. രണ്ടു മാസത്തിലേറെ വാഹനങ്ങള്‍ ഓടാതിരുന്നതിനാൽ ടയര്‍ ഉള്‍പ്പെടെയുള്ളവയ്ക്കു കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ബാറ്ററി, എന്ജിന് ഓയില്‍ തുടങ്ങിയവയും മാറേണ്ടി വരും. ബാങ്ക് വായ്പ മുഖേന വാഹനം വാങ്ങി ഡ്രൈവിംഗ് പഠിപ്പിക്കുന്നവരാണ് ഭൂരിഭാഗവും. ഇളവുകളില്‍ ഉള്‍പ്പെടുത്താത്തതിൽ പ്രതിഷേധിച്ചു ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഓണ്‍ലൈന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അടിയന്തരമായി ഇളവുകള്‍ നല്കി ഡ്രൈവിംഗ് സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
വാഹന രജിസ്ട്രേഷനും റീ ടെസ്റ്റുകള്‍ക്കുമുള്ള സമയം ഓണ്‍ലൈന്‍ വഴി അനുവദിക്കുന്നത് മൂലം രജിസ്ട്രേഷനും റീ ടെസ്റ്റുകളും വൈകിയാണ് നടക്കുന്നതെന്ന പരാതിയും വ്യാപകമാണ്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ അധികം നടക്കേണ്ടിയിരുന്ന വേനലവധിക്കാലത്തുതന്നെ പ്രവര്‍ത്തനം നിലച്ചത് വലിയ തോതില്‍ സാമ്പത്തിക നഷ്ടം ആര്‍ടി ഓഫീസുകള്‍ക്കും വരുത്തിയിട്ടുണ്ട്.
ജെറി എം. തോമസ്
ഇനി ഇളവുകള്‍ ലഭിച്ചാലും വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു വന്‍തുക ചെലവഴിക്കേണ്ട അവസ്ഥയാണെന്നു ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പറയുന്നു. രണ്ടു മാസത്തിലേറെ വാഹനങ്ങള്‍ ഓടാതിരുന്നതിനാൽ ടയര്‍ ഉള്‍പ്പെടെയുള്ളവയ്ക്കു കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ബാറ്ററി, എന്ജിന് ഓയില്‍ തുടങ്ങിയവയും മാറേണ്ടി വരും. ബാങ്ക് വായ്പ മുഖേന വാഹനം വാങ്ങി ഡ്രൈവിംഗ് പഠിപ്പിക്കുന്നവരാണ് ഭൂരിഭാഗവും. ഇളവുകളില്‍ ഉള്‍പ്പെടുത്താത്തതിൽ പ്രതിഷേധിച്ചു ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഓണ്‍ലൈന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അടിയന്തരമായി ഇളവുകള്‍ നല്കി ഡ്രൈവിംഗ് സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
വാഹന രജിസ്ട്രേഷനും റീ ടെസ്റ്റുകള്‍ക്കുമുള്ള സമയം ഓണ്‍ലൈന്‍ വഴി അനുവദിക്കുന്നത് മൂലം രജിസ്ട്രേഷനും റീ ടെസ്റ്റുകളും വൈകിയാണ് നടക്കുന്നതെന്ന പരാതിയും വ്യാപകമാണ്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ അധികം നടക്കേണ്ടിയിരുന്ന വേനലവധിക്കാലത്തുതന്നെ പ്രവര്‍ത്തനം നിലച്ചത് വലിയ തോതില്‍ സാമ്പത്തിക നഷ്ടം ആര്‍ടി ഓഫീസുകള്‍ക്കും വരുത്തിയിട്ടുണ്ട്.
ജെറി എം. തോമസ്