മണ്ണാർക്കാട്: തിരുവിഴാംകുന്ന് അന്പലപ്പാറ വനമേഖലയിൽ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം ഓടക്കാലി സ്വദേശി വിൽസണാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തിനാണ് കച്ചേരിപ്പറന്പ് ഫോറസ്റ്റ് സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഉച്ചകഴിഞ്ഞു രണ്ടിന് അന്പലപ്പാറ മേഖലയിൽ പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിയുമായി തെളിവെടുപ്പു നടത്തി. അന്പലപ്പാറയിൽ പാട്ടത്തിനു കൃഷി ചെയ്യുന്നയാളാണ് വിൽസൺ.
കാട്ടുപന്നിയെ പിടിക്കാനായി സ്ഫോടകവസ്തു വച്ചതു തേങ്ങയിലാണെന്നു വിൽസൺ മൊഴിനല്കിയതായി പോലീസ് പറഞ്ഞു. വിൽസൺ കേസിലെ മൂന്നാം പ്രതിയാണ്. ഒളിവിലുള്ള മുഖ്യപ്രതികളും അന്പലപ്പാറയിലെ തോട്ടം ഉടമകളുമായ അബ്ദുൾ കരീം, മകൻ റിയാസുദീൻ എന്നിവർക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
നിലന്പൂരിൽനിന്നാണ് അബ്ദുൾ കരീം സ്ഫോടകവസ്തു എത്തിച്ചത്. 27 നാണ് വെള്ളിയാർ പുഴയിൽ കാട്ടാന ചരിഞ്ഞത്. പൈനാപ്പിളിൽ വച്ച സ്ഫോടകവസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു ആദ്യപ്രചാരണം. സൈലന്റ് വാലി ബഫർ സോണിനോടു ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നു പരാതിയുണ്ടായിരുന്നു. ഇവയെ അകറ്റാൻ വീര്യം കുറഞ്ഞ സ്ഫോടകവസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞുവയ്ക്കുന്ന പതിവുണ്ട്. ഇത്തരത്തിലാണ് അന്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണസംഘം.
കാട്ടുപന്നിയെ പിടിക്കാനായി സ്ഫോടകവസ്തു വച്ചതു തേങ്ങയിലാണെന്നു വിൽസൺ മൊഴിനല്കിയതായി പോലീസ് പറഞ്ഞു. വിൽസൺ കേസിലെ മൂന്നാം പ്രതിയാണ്. ഒളിവിലുള്ള മുഖ്യപ്രതികളും അന്പലപ്പാറയിലെ തോട്ടം ഉടമകളുമായ അബ്ദുൾ കരീം, മകൻ റിയാസുദീൻ എന്നിവർക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
നിലന്പൂരിൽനിന്നാണ് അബ്ദുൾ കരീം സ്ഫോടകവസ്തു എത്തിച്ചത്. 27 നാണ് വെള്ളിയാർ പുഴയിൽ കാട്ടാന ചരിഞ്ഞത്. പൈനാപ്പിളിൽ വച്ച സ്ഫോടകവസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു ആദ്യപ്രചാരണം. സൈലന്റ് വാലി ബഫർ സോണിനോടു ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നു പരാതിയുണ്ടായിരുന്നു. ഇവയെ അകറ്റാൻ വീര്യം കുറഞ്ഞ സ്ഫോടകവസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞുവയ്ക്കുന്ന പതിവുണ്ട്. ഇത്തരത്തിലാണ് അന്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണസംഘം.