തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കോവിഡ് രോഗബാധിതരായ മൂന്നു പേർ കൂടി മരിച്ചു. ചെന്നൈയിൽനിന്നു വന്ന പാലക്കാട് കടന്പഴിപ്പുറം ചെട്ടിയാംകുന്ന് താഴേത്തതിൽ വീട്ടിൽ പരേതനായ ബാലഗുപ്തന്റെ ഭാര്യ മീനാക്ഷിയമ്മാൾ (74), അബുദാബിയിൽ നിന്നെത്തിയ എടപ്പാൾ പൊറൂക്കര കാട്ടുപുറത്ത് മുഹമ്മദ് ഹാരിസിന്റെ ഭാര്യ ഷബനാസ്(27), കൊല്ലം കാവനാട്, മണിയത്തുമുക്ക് കരയോഗം കെട്ടിടത്തിന് പിന്നിലെ കോളനിയിൽ കാളിച്ചെഴത്ത് കിഴക്കേതിൽ വീട്ടിൽ സേവ്യർ (65) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 14 ആയി.
രക്താർബുദ ചികിത്സയിലായിരിക്കെയാണ് ഷബ്നാസ് കോവിഡ് ബാധിച്ചു മരിച്ചത്. മീനാക്ഷിയമ്മാളിനു ഗുരുതര ശ്വാസകോശ പ്രശ്നങ്ങളുണ്ടായിരുന്നു. മീനാക്ഷിയമ്മയ്ക്കും സേവ്യറിനും മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
രക്താർബുദ ചികിത്സയിലായിരിക്കെയാണ് ഷബ്നാസ് കോവിഡ് ബാധിച്ചു മരിച്ചത്. മീനാക്ഷിയമ്മാളിനു ഗുരുതര ശ്വാസകോശ പ്രശ്നങ്ങളുണ്ടായിരുന്നു. മീനാക്ഷിയമ്മയ്ക്കും സേവ്യറിനും മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.