കൊല്ലം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. നാട്ടുകാർ പിന്തുടർന്നതിനെത്തുടർന്നു കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞശേഷം മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു. തലയ്ക്കു പരിക്കേറ്റ കുഞ്ഞ് സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: തൃക്കോവിൽവട്ടം ചേരീക്കോണം ബീമാ മൻസിലിൽ ഷഫീക്കിന്റെയും ഷംനയുടെയും മകൾ ഷെഹ്ൽസി (6 മാസം) യെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തുകടന്ന ആൾ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയുമെടുത്തു പുറത്തു കടന്നു. കുഞ്ഞിനെ പറമ്പിൽ കിടത്തിയശേഷം തൊട്ടടുത്ത വീട്ടിൽ മോഷണത്തിനു ശ്രമിച്ചു. വീട്ടുകാർ ഉണർന്നതിനെത്തുടർന്നു രക്ഷപ്പെട്ട ഇയാൾ മറ്റൊരുവീട്ടിൽ കയറിയപ്പോൾ വീട്ടുടമ ഹുസൈൻ ഉണർന്നു പിടികൂടി. ഹുസൈനെ അടിച്ചുവീഴ്ത്തി പറമ്പിൽനിന്നു കുഞ്ഞിനെയുമെടുത്ത് ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: തൃക്കോവിൽവട്ടം ചേരീക്കോണം ബീമാ മൻസിലിൽ ഷഫീക്കിന്റെയും ഷംനയുടെയും മകൾ ഷെഹ്ൽസി (6 മാസം) യെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തുകടന്ന ആൾ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയുമെടുത്തു പുറത്തു കടന്നു. കുഞ്ഞിനെ പറമ്പിൽ കിടത്തിയശേഷം തൊട്ടടുത്ത വീട്ടിൽ മോഷണത്തിനു ശ്രമിച്ചു. വീട്ടുകാർ ഉണർന്നതിനെത്തുടർന്നു രക്ഷപ്പെട്ട ഇയാൾ മറ്റൊരുവീട്ടിൽ കയറിയപ്പോൾ വീട്ടുടമ ഹുസൈൻ ഉണർന്നു പിടികൂടി. ഹുസൈനെ അടിച്ചുവീഴ്ത്തി പറമ്പിൽനിന്നു കുഞ്ഞിനെയുമെടുത്ത് ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.