കുണ്ടറ: മദ്യലഹരിയിൽ യുവാവ് അടിയേറ്റുമരിച്ചു. സുഹൃത്ത് ശിവപ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാലുംമൂട് കുരീപ്പുഴ തണ്ടേക്കാട് കോളനിയിൽ ജോസ് മാർസലിൻ (34) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി മദ്യപിക്കുന്നതിനിടെ ശിവപ്രശാന്തിനെ ജോസ് കളിയാക്കി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു വിവരം. രാത്രി വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന ജോസിനെ വിളിച്ചിറക്കിക്കൊണ്ടുപോയി ശിവപ്രശാന്ത് മർദിച്ചു. ഒരു ജോലിയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയത്.
മൂക്കിൽനിന്നു രക്തമൊലിച്ച് അബോധാവസ്ഥയിൽ കിടന്ന ജോസിനെ സംഭവമറിഞ്ഞെത്തിയ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി മദ്യപിക്കുന്നതിനിടെ ശിവപ്രശാന്തിനെ ജോസ് കളിയാക്കി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു വിവരം. രാത്രി വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന ജോസിനെ വിളിച്ചിറക്കിക്കൊണ്ടുപോയി ശിവപ്രശാന്ത് മർദിച്ചു. ഒരു ജോലിയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയത്.
മൂക്കിൽനിന്നു രക്തമൊലിച്ച് അബോധാവസ്ഥയിൽ കിടന്ന ജോസിനെ സംഭവമറിഞ്ഞെത്തിയ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നു പോലീസ് പറഞ്ഞു.