കൊച്ചി: വന്‍ സാമ്പത്തിക നഷ്ടം സഹിച്ചു മുന്നോട്ടുപോകുക സാധ്യമല്ലെന്നു സ്വകാര്യ ബസുടമകള്‍. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചശേഷം ആയിരത്തോളം ബസുകൾ സർവീസ് തുടങ്ങിയെങ്കിലും പലരും സ്വയം പിന്മാറി.
ഇന്നലെ 600 സ്വകാര്യ ബസുകള്‍ മാത്രമാണ് സംസ്ഥാനത്താകമാനം സര്‍വീസ് നടത്തിയത്. നിലവിലെ സ്ഥിതിയില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ ബസുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ബസുകള്‍ പൂര്‍ണമായും പിന്മാറുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനു മാത്രമായിരിക്കുമെന്നു കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തയോഗം വ്യക്തമാക്കി.
ബസ് വ്യവസായത്തെ രക്ഷിക്കാന്‍ പുനരുദ്ധാരണ പാക്കേജ് അത്യാവശ്യമാണ്. യാത്രാക്കൂലി മിനിമം 12 രൂപ ആക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു. ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണു യോഗത്തില്‍ പങ്കെടുത്തത്.
ഇന്നലെ 600 സ്വകാര്യ ബസുകള്‍ മാത്രമാണ് സംസ്ഥാനത്താകമാനം സര്‍വീസ് നടത്തിയത്. നിലവിലെ സ്ഥിതിയില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ ബസുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ബസുകള്‍ പൂര്‍ണമായും പിന്മാറുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനു മാത്രമായിരിക്കുമെന്നു കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തയോഗം വ്യക്തമാക്കി.
ബസ് വ്യവസായത്തെ രക്ഷിക്കാന്‍ പുനരുദ്ധാരണ പാക്കേജ് അത്യാവശ്യമാണ്. യാത്രാക്കൂലി മിനിമം 12 രൂപ ആക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു. ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണു യോഗത്തില്‍ പങ്കെടുത്തത്.