കൊച്ചി: ഓണ്‍ലൈൻ പഠനരീതിയെ ഒരു അവസരമായി കണക്കാക്കി വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങൾക്ക് ഉപയോഗിക്കണമെന്നു മുൻ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ലിഡ ജേക്കബ് . ‘ഓണ്‍ലൈൻ ക്ലാസുകൾ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
നാൽപതു ലക്ഷത്തിലേറെ വിദ്യാർഥികളിൽ കുറഞ്ഞൊരു ശതമാനത്തിന് ഓണ്‍ലൈൻ പഠനരീതി ഇപ്പോൾ അപ്രാപ്യമാണ്. ഇവരെ വിസ്മരിക്കാതെ മുന്നോട്ടുപോകണം.
ഭാഷ ഒഴികെയുള്ള വിഷയങ്ങളിൽ എൻസിആർടിഇ സിലിബസ് കൊണ്ടുവരണം. ഓണ്‍ലൈൻ പഠനത്തിനൊപ്പം വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം ഫോണിലൂടെയും വാട്സ്ആപ്പ് ഉൾപ്പെടെ സംവിധാനങ്ങളിലൂടെയും ദൃഢമാക്കണം. ഇപ്പോഴത്തെ തുടക്കം ഒരു പരിശീലനമായി കാണണം. ഓണ്‍ലൈൻ ക്ലാസുകളുടെ കാര്യത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഡോ. ലിഡ ജേക്കബ് പറഞ്ഞു.
ഡോ. ജാൻസി ജയിംസ്
കേരളത്തിലേതു നല്ലൊരു തുടക്കമാണെങ്കിലും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് മഹാത്മാഗാന്ധി, കാസർഗോട്ടെ കേന്ദ്ര സർവകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ് പറഞ്ഞു. കുട്ടിയുടെ ആശയവിനിമയത്തിന് അവസരങ്ങളില്ലാത്ത ഒരു സംവിധാനത്തിലാണ് പഠനം നടക്കുന്നത്. സ്ഥിരമായി പഠിപ്പിക്കുന്നവർക്കുപുറമേ വിദഗ്ധരായ അധ്യാപകരുടെയും എഴുത്തുകാരുടെയും ശാസ്ത്രജ്ഞരുടെയുമൊക്കെ പ്രഭാഷണങ്ങൾ ഓണ്‍ലൈനിലൂടെ ലഭ്യമാക്കണമെന്നും ഡോ. ജാൻസി ജയിംസ് നിർദേശിച്ചു.
ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ
മറ്റു സംസ്ഥാനങ്ങൾ തുടങ്ങുംമുന്പ് ഓണ്‍ലൈൻ പഠനരീതി കേരളം തുടങ്ങിയതിനെ സിഎംഐ വിദ്യാഭ്യാസ- മാധ്യമ വിഭാഗം ജനറൽ കൗസിലർ ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ അഭിനന്ദിച്ചു.
ഓണ്‍ലൈൻ വിദ്യാഭ്യാസം ഒരു ബദൽ സംവിധാനം മാത്രമാണ്. വിദ്യാഭ്യാസത്തിനായിട്ടുള്ള വിവിധ തരം ആപ്പുകൾ പ്രയോജനപ്പെടുത്താൻ സാധിക്കണം. കുട്ടികളുടെ സൗകര്യമനുസരിച്ച് സമയക്രമീകരണം, സിലബസ് ക്രമീകരണം, ക്ലാസെടുക്കുന്ന രീതിയിലുള്ള ക്രമീകരണം എന്നിവ നടത്തണം. വിദ്യാർഥിയും അധ്യാപകരും തമ്മിലുളള ആശയവിനിമയത്തിനും സമയം കൊടുക്കണം.
ക്ലാസെടുക്കുന്ന വീഡിയോകളുടെ ദുരുപയോഗം ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ഉണ്ടാവേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. എം.സി. ദിലീപ് കുമാർ
ക്ലാസിൽ വന്നു കൂട്ടുകാരുമായി പങ്കുവച്ചും കളിച്ചുമൊക്കെ വളരേണ്ട കൊച്ചുകുട്ടികളെ സംബന്ധിച്ച് ഓണ്‍ലൈൻ പഠനം എത്രമാത്രം പ്രയോജനകരമാകും എന്നതിൽ സംശയമുണ്ടെന്നു കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ് കുമാർ പറഞ്ഞു. അതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ടു തന്നെ 60 പേരുള്ള ഒരു ക്ലാസാണെങ്കിൽ 30 പേരുടെ ക്ലാസ് രാവിലെയും ഉച്ചകഴിഞ്ഞുമായി ക്രമപ്പെടുത്തിയാൽ നന്നായിരുന്നു. നേരിട്ടുള്ള ശിക്ഷണത്തിന്റെ നാലിലൊന്നു പോലും ഓണ്‍ലൈൻ പഠനത്തിലൂടെ ലഭിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. ബാബു ജോസഫ്
ഓണ്‍ലൈൻ വിദ്യാഭ്യാസത്തിൽ അധ്യാപനത്തിന്റെ പ്രസക്തി കുറയുകയാണെന്നു കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ. ബാബു ജോസഫ് പറഞ്ഞു. കൊച്ചുകുട്ടികളുടെ കാര്യത്തിലാണ് ഏറെ വെല്ലുവിളി. വീട്ടിലിരുന്നു പഠിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല. ടിവിയോ സ്മാർട്ട്ഫോണോ ഉണ്ടെന്നു വിചാരിച്ചാൽ തന്നെ അത് ഉപയോഗിക്കുന്നത് ശരിയായിട്ടാണോ എന്നു നോക്കണമെങ്കിൽ വീട്ടിൽ ആരെങ്കിലും വേണം. അക്ഷരം പഠിപ്പിക്കുക, കൂട്ടാനും കുറയ്ക്കാനും പഠിപ്പിക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസം.
ഒരു കുട്ടിയുടെ വ്യക്തിത്വം തന്നെ രൂപപ്പെടുത്തുന്ന ഘട്ടമാണ് വിദ്യാഭ്യാസം. സാന്പ്രദായിക വിദ്യാഭ്യാസ ശൈലിക്ക് ഇതൊരു പകരമാവാൻ പോകുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഫാ. ജോസ് കരിവേലിക്കൽ
ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന്റെ പ്രായോഗികതയെക്കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നു കെസിബിസി എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ പറഞ്ഞു.
വീട്ടിലും പൊതുസ്ഥലത്തും ടെലിവിഷനു മുന്‍പിലുമൊക്കെ ശ്രദ്ധയോടെ ക്ലാസുകൾ കേട്ടിരുന്നു പഠിക്കാൻ പഠിതാക്കൾക്ക് എത്രമാത്രം താൽപര്യമുണ്ടാകും എന്നതു വലിയ പ്രതിസന്ധിയാണ്. ഭാഷാനൈപുണ്യം, ആശയവിനിമയ കഴിവ്, ഇതൊക്കെ യന്ത്രവത്കൃത വിദ്യാഭ്യാസത്തിലൂടെ നടക്കുന്ന കാര്യങ്ങളല്ല. ഒരു ക്ലാസ് മുറിയിലൂടെ ലഭിക്കുന്ന ഘടകങ്ങൾ ഇതിലൂടെ ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ഫാ. റോബി കണ്ണൻചിറ സിഎംഐ മോഡറേറ്ററായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (ഓട്ടോണമസ്) പ്രിൻസിപ്പൽ ഇൻചാർജ് ഫാ. ഡോ. ജോളി ആൻഡ്രൂസ്, ചങ്ങനാശേരി അസംപ്ഷൻ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ജെയ്സിമോൾ അഗസ്റ്റിൻ, കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി. പി.എം. ഇബ്രാഹിം ഖാൻ, കെപിഎസ്ടിഎ പ്രസിഡന്റ് അജിത് കുമാർ, എകെപിസിടിഎ ജനറൽ സെക്രട്ടറി പ്രഫ. ആർ. ഇന്ദുലാൽ, ബെന്നി കുര്യൻ, തോമസ് സ്റ്റീഫൻ, ശ്വേത ആലപ്പാട്ട് (രാജഗിരി എൻജിനിയറിംഗ് കോളജ്) എന്നിവരും അഭിപ്രായങ്ങൾ പങ്കുവച്ചു.
നാൽപതു ലക്ഷത്തിലേറെ വിദ്യാർഥികളിൽ കുറഞ്ഞൊരു ശതമാനത്തിന് ഓണ്‍ലൈൻ പഠനരീതി ഇപ്പോൾ അപ്രാപ്യമാണ്. ഇവരെ വിസ്മരിക്കാതെ മുന്നോട്ടുപോകണം.
ഭാഷ ഒഴികെയുള്ള വിഷയങ്ങളിൽ എൻസിആർടിഇ സിലിബസ് കൊണ്ടുവരണം. ഓണ്‍ലൈൻ പഠനത്തിനൊപ്പം വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം ഫോണിലൂടെയും വാട്സ്ആപ്പ് ഉൾപ്പെടെ സംവിധാനങ്ങളിലൂടെയും ദൃഢമാക്കണം. ഇപ്പോഴത്തെ തുടക്കം ഒരു പരിശീലനമായി കാണണം. ഓണ്‍ലൈൻ ക്ലാസുകളുടെ കാര്യത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഡോ. ലിഡ ജേക്കബ് പറഞ്ഞു.
ഡോ. ജാൻസി ജയിംസ്
കേരളത്തിലേതു നല്ലൊരു തുടക്കമാണെങ്കിലും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് മഹാത്മാഗാന്ധി, കാസർഗോട്ടെ കേന്ദ്ര സർവകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ് പറഞ്ഞു. കുട്ടിയുടെ ആശയവിനിമയത്തിന് അവസരങ്ങളില്ലാത്ത ഒരു സംവിധാനത്തിലാണ് പഠനം നടക്കുന്നത്. സ്ഥിരമായി പഠിപ്പിക്കുന്നവർക്കുപുറമേ വിദഗ്ധരായ അധ്യാപകരുടെയും എഴുത്തുകാരുടെയും ശാസ്ത്രജ്ഞരുടെയുമൊക്കെ പ്രഭാഷണങ്ങൾ ഓണ്‍ലൈനിലൂടെ ലഭ്യമാക്കണമെന്നും ഡോ. ജാൻസി ജയിംസ് നിർദേശിച്ചു.
ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ
മറ്റു സംസ്ഥാനങ്ങൾ തുടങ്ങുംമുന്പ് ഓണ്‍ലൈൻ പഠനരീതി കേരളം തുടങ്ങിയതിനെ സിഎംഐ വിദ്യാഭ്യാസ- മാധ്യമ വിഭാഗം ജനറൽ കൗസിലർ ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ അഭിനന്ദിച്ചു.
ഓണ്‍ലൈൻ വിദ്യാഭ്യാസം ഒരു ബദൽ സംവിധാനം മാത്രമാണ്. വിദ്യാഭ്യാസത്തിനായിട്ടുള്ള വിവിധ തരം ആപ്പുകൾ പ്രയോജനപ്പെടുത്താൻ സാധിക്കണം. കുട്ടികളുടെ സൗകര്യമനുസരിച്ച് സമയക്രമീകരണം, സിലബസ് ക്രമീകരണം, ക്ലാസെടുക്കുന്ന രീതിയിലുള്ള ക്രമീകരണം എന്നിവ നടത്തണം. വിദ്യാർഥിയും അധ്യാപകരും തമ്മിലുളള ആശയവിനിമയത്തിനും സമയം കൊടുക്കണം.
ക്ലാസെടുക്കുന്ന വീഡിയോകളുടെ ദുരുപയോഗം ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ഉണ്ടാവേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. എം.സി. ദിലീപ് കുമാർ
ക്ലാസിൽ വന്നു കൂട്ടുകാരുമായി പങ്കുവച്ചും കളിച്ചുമൊക്കെ വളരേണ്ട കൊച്ചുകുട്ടികളെ സംബന്ധിച്ച് ഓണ്‍ലൈൻ പഠനം എത്രമാത്രം പ്രയോജനകരമാകും എന്നതിൽ സംശയമുണ്ടെന്നു കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ് കുമാർ പറഞ്ഞു. അതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ടു തന്നെ 60 പേരുള്ള ഒരു ക്ലാസാണെങ്കിൽ 30 പേരുടെ ക്ലാസ് രാവിലെയും ഉച്ചകഴിഞ്ഞുമായി ക്രമപ്പെടുത്തിയാൽ നന്നായിരുന്നു. നേരിട്ടുള്ള ശിക്ഷണത്തിന്റെ നാലിലൊന്നു പോലും ഓണ്‍ലൈൻ പഠനത്തിലൂടെ ലഭിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. ബാബു ജോസഫ്
ഓണ്‍ലൈൻ വിദ്യാഭ്യാസത്തിൽ അധ്യാപനത്തിന്റെ പ്രസക്തി കുറയുകയാണെന്നു കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ. ബാബു ജോസഫ് പറഞ്ഞു. കൊച്ചുകുട്ടികളുടെ കാര്യത്തിലാണ് ഏറെ വെല്ലുവിളി. വീട്ടിലിരുന്നു പഠിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല. ടിവിയോ സ്മാർട്ട്ഫോണോ ഉണ്ടെന്നു വിചാരിച്ചാൽ തന്നെ അത് ഉപയോഗിക്കുന്നത് ശരിയായിട്ടാണോ എന്നു നോക്കണമെങ്കിൽ വീട്ടിൽ ആരെങ്കിലും വേണം. അക്ഷരം പഠിപ്പിക്കുക, കൂട്ടാനും കുറയ്ക്കാനും പഠിപ്പിക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസം.
ഒരു കുട്ടിയുടെ വ്യക്തിത്വം തന്നെ രൂപപ്പെടുത്തുന്ന ഘട്ടമാണ് വിദ്യാഭ്യാസം. സാന്പ്രദായിക വിദ്യാഭ്യാസ ശൈലിക്ക് ഇതൊരു പകരമാവാൻ പോകുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഫാ. ജോസ് കരിവേലിക്കൽ
ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന്റെ പ്രായോഗികതയെക്കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നു കെസിബിസി എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ പറഞ്ഞു.
വീട്ടിലും പൊതുസ്ഥലത്തും ടെലിവിഷനു മുന്‍പിലുമൊക്കെ ശ്രദ്ധയോടെ ക്ലാസുകൾ കേട്ടിരുന്നു പഠിക്കാൻ പഠിതാക്കൾക്ക് എത്രമാത്രം താൽപര്യമുണ്ടാകും എന്നതു വലിയ പ്രതിസന്ധിയാണ്. ഭാഷാനൈപുണ്യം, ആശയവിനിമയ കഴിവ്, ഇതൊക്കെ യന്ത്രവത്കൃത വിദ്യാഭ്യാസത്തിലൂടെ നടക്കുന്ന കാര്യങ്ങളല്ല. ഒരു ക്ലാസ് മുറിയിലൂടെ ലഭിക്കുന്ന ഘടകങ്ങൾ ഇതിലൂടെ ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ഫാ. റോബി കണ്ണൻചിറ സിഎംഐ മോഡറേറ്ററായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (ഓട്ടോണമസ്) പ്രിൻസിപ്പൽ ഇൻചാർജ് ഫാ. ഡോ. ജോളി ആൻഡ്രൂസ്, ചങ്ങനാശേരി അസംപ്ഷൻ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ജെയ്സിമോൾ അഗസ്റ്റിൻ, കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി. പി.എം. ഇബ്രാഹിം ഖാൻ, കെപിഎസ്ടിഎ പ്രസിഡന്റ് അജിത് കുമാർ, എകെപിസിടിഎ ജനറൽ സെക്രട്ടറി പ്രഫ. ആർ. ഇന്ദുലാൽ, ബെന്നി കുര്യൻ, തോമസ് സ്റ്റീഫൻ, ശ്വേത ആലപ്പാട്ട് (രാജഗിരി എൻജിനിയറിംഗ് കോളജ്) എന്നിവരും അഭിപ്രായങ്ങൾ പങ്കുവച്ചു.