കടുത്തുരുത്തി: കോവിഡ് ബാധിച്ചു ഡൽഹിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കടുത്തുരുത്തി ഞീഴൂർ കാഞ്ഞിരംമൂട്ടിൽ രാജമ്മ (62)യാണു മരിച്ചത്. ഡൽഹി ശിവാജി ആശുപത്രിയിലെ നഴ്സാണ്.
രണ്ടു ദിവസം മുന്പാണ് ഇവർക്കു രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ മരിച്ചു. 40 വർഷമായി ഡൽഹിയിലാണ് രാജമ്മയും കുടുംബവും. രണ്ടു വർഷം മുന്പാണ് അവസാനമായി നാട്ടിൽവന്നു മടങ്ങിയത്.
ഭർത്താവ് മധുസൂദനനും ബിഎസ്സി നഴ്സായ മകൾ ദിവ്യയും രാജമ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സഹോദരങ്ങൾ: തങ്കമ്മ, ദേവകി, ശാരദ.
രണ്ടു ദിവസം മുന്പാണ് ഇവർക്കു രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ മരിച്ചു. 40 വർഷമായി ഡൽഹിയിലാണ് രാജമ്മയും കുടുംബവും. രണ്ടു വർഷം മുന്പാണ് അവസാനമായി നാട്ടിൽവന്നു മടങ്ങിയത്.
ഭർത്താവ് മധുസൂദനനും ബിഎസ്സി നഴ്സായ മകൾ ദിവ്യയും രാജമ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സഹോദരങ്ങൾ: തങ്കമ്മ, ദേവകി, ശാരദ.