തിരുവനന്തപുരം: പന്പ ത്രിവേണി മണലെടുപ്പുമായി ബന്ധപ്പെട്ടു സ൪ക്കാരിൽ ത൪ക്കം രൂക്ഷം. വനത്തിനുള്ളിലെ മണൽ പുറത്തേയ്ക്കു കൊണ്ടുപോകാൻ വനസംരക്ഷണ നിയമ പ്രകാരം കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണെന്നു മന്ത്രി കെ. രാജു പറഞ്ഞു. മണൽ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞ വനംവകുപ്പ് നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ വനംമന്ത്രിയെ അതൃപ്തി അറിയിച്ചു.
മണൽ പുറത്തേയ്ക്കു കൊണ്ടു പോയി വിൽപന നടത്താൻ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്ര അനുമതി ആവശ്യമാണെന്നു മന്ത്രിസഭായോഗത്തിൽ കെ. രാജു പറഞ്ഞു. എന്നാൽ, പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും ദുരന്ത പ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നീക്കാം. 25,000 ടൺ ചെളിയും എക്കലും നീക്കാനാണ് അനുമതി. ഇതിന്റെ മറവിൽ മണൽ പുറത്തേയ്ക്കു കൊണ്ടു പോകുകയായിരുന്നു. ഇതു തടഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരേ ദുരന്ത പ്രതികരണ നിയമം അനുസരിച്ചു കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
എന്നാൽ, മണലെടുപ്പു വിലക്കി വനംവകുപ്പ് പിന്നീട് ഉത്തരവിറക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വനംമന്ത്രിയെ അതൃപ്തി അറിയിച്ചതായാണു വിവരം. വനംമന്ത്രി കെ. രാജുവും വനം സെക്രട്ടറി യും മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്.
മണൽ പുറത്തേയ്ക്കു കൊണ്ടു പോയി വിൽപന നടത്താൻ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്ര അനുമതി ആവശ്യമാണെന്നു മന്ത്രിസഭായോഗത്തിൽ കെ. രാജു പറഞ്ഞു. എന്നാൽ, പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും ദുരന്ത പ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നീക്കാം. 25,000 ടൺ ചെളിയും എക്കലും നീക്കാനാണ് അനുമതി. ഇതിന്റെ മറവിൽ മണൽ പുറത്തേയ്ക്കു കൊണ്ടു പോകുകയായിരുന്നു. ഇതു തടഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരേ ദുരന്ത പ്രതികരണ നിയമം അനുസരിച്ചു കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
എന്നാൽ, മണലെടുപ്പു വിലക്കി വനംവകുപ്പ് പിന്നീട് ഉത്തരവിറക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വനംമന്ത്രിയെ അതൃപ്തി അറിയിച്ചതായാണു വിവരം. വനംമന്ത്രി കെ. രാജുവും വനം സെക്രട്ടറി യും മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്.