തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നദികളിലെയും എക്കൽ നീക്കാൻ നി൪ദേശിച്ചിട്ടുണ്ടെന്നും പമ്പയിലെ എക്കൽ നീക്കാൻ ദുരന്ത പ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചാൽ വനംവകുപ്പിനു തടയാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനത്തിനു നടുവിലൂടെ പോകുന്ന എല്ലാ നദിയുടെയും അധികാരം വനംവകുപ്പിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനത്തിനുള്ളിലെ മണലിന്റെ അവകാശം വനംവകുപ്പിനാണെന്ന വനം മന്ത്രി കെ. രാജുവിന്റെ അഭിപ്രായം മുഖ്യമന്ത്രി തള്ളി. സംസ്ഥാനത്തെ എല്ലാ നദികളിലും അടിഞ്ഞുകൂടിയ എക്കൽ ദുരന്തപ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നീക്കാൻ കളക്ടർമാ൪ക്ക് അധികാരമുണ്ട്. കഴിഞ്ഞപ്രളയത്തിൽ അടിഞ്ഞു കൂടിയ എക്കൽ നീക്കം വേഗത്തിലാക്കാനാണ് മുൻ ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപിയും അവിടേയ്ക്കു പോയത്.
വനത്തിനുള്ളിലെ മണലിന്റെ അവകാശം വനംവകുപ്പിനാണെന്ന വനം മന്ത്രി കെ. രാജുവിന്റെ അഭിപ്രായം മുഖ്യമന്ത്രി തള്ളി. സംസ്ഥാനത്തെ എല്ലാ നദികളിലും അടിഞ്ഞുകൂടിയ എക്കൽ ദുരന്തപ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നീക്കാൻ കളക്ടർമാ൪ക്ക് അധികാരമുണ്ട്. കഴിഞ്ഞപ്രളയത്തിൽ അടിഞ്ഞു കൂടിയ എക്കൽ നീക്കം വേഗത്തിലാക്കാനാണ് മുൻ ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപിയും അവിടേയ്ക്കു പോയത്.