തിരുവനന്തപുരം: ബൈക്കപകടത്തിൽ പരിക്കേറ്റു മരണമടഞ്ഞ വൈദികനു മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. നാലാഞ്ചിറ ബെനഡിക്ട് നഗറിൽ കൊപ്പാരഴികത്ത് ഫാ. കെ ജി .വർഗീസി(77)നാണു മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്.
ഏപ്രിൽ 20നുണ്ടായ സ്കൂട്ടർ അപകടത്തിൽ തലയ്ക്കു പരിക്കേറ്റ വൈദികനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേയ് 20 വരെ ഇവിടെ ചികിത്സയിലായിരുന്നു. രോഗം അല്പം ഭേദമായതിനെത്തുടർന്ന് പേരൂർക്കട ഗവൺമെന്റ് ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് കഴിഞ്ഞ 31ന് ശ്വാസതടസം രൂക്ഷമായതോടെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണു മരണം സംഭവിച്ചത്.
തുടർന്നു നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവ് എന്നു കണ്ടെത്തിയത്. എവിടെനിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഭാര്യ: എം.പി. മേരിക്കുട്ടി (റിട്ട. മെഡിക്കൽ കോളജ് നഴ്സിംഗ് സൂപ്രണ്ട്), മക്കൾ: ബിജു, ബിനു.
ഏപ്രിൽ 20നുണ്ടായ സ്കൂട്ടർ അപകടത്തിൽ തലയ്ക്കു പരിക്കേറ്റ വൈദികനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേയ് 20 വരെ ഇവിടെ ചികിത്സയിലായിരുന്നു. രോഗം അല്പം ഭേദമായതിനെത്തുടർന്ന് പേരൂർക്കട ഗവൺമെന്റ് ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് കഴിഞ്ഞ 31ന് ശ്വാസതടസം രൂക്ഷമായതോടെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണു മരണം സംഭവിച്ചത്.
തുടർന്നു നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവ് എന്നു കണ്ടെത്തിയത്. എവിടെനിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഭാര്യ: എം.പി. മേരിക്കുട്ടി (റിട്ട. മെഡിക്കൽ കോളജ് നഴ്സിംഗ് സൂപ്രണ്ട്), മക്കൾ: ബിജു, ബിനു.