മലപ്പുറം: കോവിഡ് കാലത്തെ പുതിയ അധ്യയനവർഷത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ പരീക്ഷണങ്ങൾക്കു മുന്നിൽ നൊമ്പരമായി വളാഞ്ചേരിയിലെ ദേവിക എന്ന ദളിത് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം. ഇരുമ്പിളിയം കുളത്തിങ്ങൽ ബാലകൃഷ്ണന്റെ മകൾ ദേവികയുടെ മരണം മനുഷ്യമനഃസാക്ഷിയുടെ നോവായി മാറി.
ഓണ്‍ലൈൻ പഠനത്തിനായി തന്റെ വീട്ടിൽ ടെലിവിഷനോ സ്മാർട്ട്ഫോണോ ഇല്ലാത്തതിൽ മനംനൊന്ത് ഈ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽനിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏതാനും മണിക്കൂറുകൾക്കു ശേഷം വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിലാണു കണ്ടത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ബാലകൃഷ്ണന്റെ വീട്ടിലുള്ള ടെലിവിഷൻ ദിവസങ്ങൾക്കു മുമ്പേ തകരാറിലായിരുന്നു. ഈ വീട്ടിൽ സ്മാർട്ട് ഫോണില്ല. ടെലിവിഷൻ കേടുപാടുകൾ തീർക്കാൻ ബാലകൃഷ്ണൻ ശ്രമിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ്‍ മൂലം കടകൾ തുറക്കാത്തതിനാൽ അതു നടന്നില്ല.
അതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈൻ പഠനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. സഹപാഠികളെല്ലാം ടെലിവിഷനിലൂടെയും ഫോണിലൂടെയും പാഠങ്ങൾ പഠിക്കുന്നതറിഞ്ഞ് തളർന്നുപോയ ദേവിക രണ്ടു ദിവസം മുമ്പ് മാതാപിതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നു.
എന്നാൽ സാമ്പത്തികഞെരുക്കം മൂലം അവർക്ക് പുതിയ ഫോണ്‍ വാങ്ങാനായില്ല. കൂലിപ്പണിക്കാരനായ പിതാവിന് മാസങ്ങളായി ജോലിയില്ല, ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇരുമ്പിളിയം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ദേവിക. നോട്ട്ബുക്കിൽ ദേവിക എഴുതിയതെന്ന് കരുതുന്ന വാക്കുകൾ കണ്ടെത്തിയിട്ടുണ്ട്. “ഞാൻ പോകുന്നു” എന്നാണു കുറിപ്പ്. ഷീബയാണ് ദേവികയുടെ അമ്മ. ദേവനന്ദ, ദീക്ഷിത് എന്നിവർ സഹോദരങ്ങളാണ്. ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.
മരണത്തിൽപ്രതിഷേധിച്ച് മലപ്പുറത്ത് പ്രതിപക്ഷ വിദ്യാഭ്യാസ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയക്ടറുടെ ഓഫീസിലേക്കു നടന്ന വിദ്യാർഥിമാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം, തിരൂർ ഡിവൈഎസ്പി. കെ.എ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം വീട്ടിലെത്തി അന്വേഷണം നടത്തി. ദേവികയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, എ.പി. അനിൽകുമാർ, വി.ടി. ബൽറാം എംഎൽഎ തുടങ്ങി നിരവധി നേതാക്കൾ വീട്ടിലെത്തി.
ഓണ്‍ലൈൻ പഠനത്തിനായി തന്റെ വീട്ടിൽ ടെലിവിഷനോ സ്മാർട്ട്ഫോണോ ഇല്ലാത്തതിൽ മനംനൊന്ത് ഈ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽനിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏതാനും മണിക്കൂറുകൾക്കു ശേഷം വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിലാണു കണ്ടത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ബാലകൃഷ്ണന്റെ വീട്ടിലുള്ള ടെലിവിഷൻ ദിവസങ്ങൾക്കു മുമ്പേ തകരാറിലായിരുന്നു. ഈ വീട്ടിൽ സ്മാർട്ട് ഫോണില്ല. ടെലിവിഷൻ കേടുപാടുകൾ തീർക്കാൻ ബാലകൃഷ്ണൻ ശ്രമിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ്‍ മൂലം കടകൾ തുറക്കാത്തതിനാൽ അതു നടന്നില്ല.
അതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈൻ പഠനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. സഹപാഠികളെല്ലാം ടെലിവിഷനിലൂടെയും ഫോണിലൂടെയും പാഠങ്ങൾ പഠിക്കുന്നതറിഞ്ഞ് തളർന്നുപോയ ദേവിക രണ്ടു ദിവസം മുമ്പ് മാതാപിതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നു.
എന്നാൽ സാമ്പത്തികഞെരുക്കം മൂലം അവർക്ക് പുതിയ ഫോണ്‍ വാങ്ങാനായില്ല. കൂലിപ്പണിക്കാരനായ പിതാവിന് മാസങ്ങളായി ജോലിയില്ല, ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇരുമ്പിളിയം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ദേവിക. നോട്ട്ബുക്കിൽ ദേവിക എഴുതിയതെന്ന് കരുതുന്ന വാക്കുകൾ കണ്ടെത്തിയിട്ടുണ്ട്. “ഞാൻ പോകുന്നു” എന്നാണു കുറിപ്പ്. ഷീബയാണ് ദേവികയുടെ അമ്മ. ദേവനന്ദ, ദീക്ഷിത് എന്നിവർ സഹോദരങ്ങളാണ്. ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.
മരണത്തിൽപ്രതിഷേധിച്ച് മലപ്പുറത്ത് പ്രതിപക്ഷ വിദ്യാഭ്യാസ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയക്ടറുടെ ഓഫീസിലേക്കു നടന്ന വിദ്യാർഥിമാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം, തിരൂർ ഡിവൈഎസ്പി. കെ.എ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം വീട്ടിലെത്തി അന്വേഷണം നടത്തി. ദേവികയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, എ.പി. അനിൽകുമാർ, വി.ടി. ബൽറാം എംഎൽഎ തുടങ്ങി നിരവധി നേതാക്കൾ വീട്ടിലെത്തി.