അടൂർ/ അഞ്ചൽ: അഞ്ചലിൽ ഉത്ര പാന്പുകടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജ് അറസ്റ്റിലായതിനു പിന്നാലെ കുടുംബാംഗങ്ങളും കുടുങ്ങി. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം എത്തിയതിനു പിന്നാലെ അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഇന്നലെ രാവിലെ പറക്കോട്ടെ വീട്ടിൽനിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് സൂരജിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളും പിന്നാലെ അച്ഛൻ സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോഴും ലഭിച്ച വ്യത്യസ്ത മൊഴികളാണ് കുടുംബത്തെ ഒന്നടങ്കം കുടുക്കിയത്. ഉത്രയുടെ കൊലപാതകം കുടുംബാംഗങ്ങൾ കൂടി അറിഞ്ഞ സംഭവമാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.
ഇന്നലെ രാവിലെ 11 ഓടെയാണ് സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അടൂരിലെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം ഇവരോട് ആവശ്യപ്പെട്ടിരുന്നത് ഇന്നലെ രാവിലെ ചോദ്യം ചെയ്യുന്നതിനായി കൊട്ടാരക്കര റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താനായിരുന്നു. എന്നാല്‍, ഇന്നലെ നിലപാട് മാറ്റിയ ക്രൈംബ്രാഞ്ച് വീട്ടിലെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതിനിടെ, തിങ്കളാഴ്ച രാത്രി അറസ്റ്റിലായ സൂരജിന്റെ പിതാവ് സുരേന്ദ്രനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കൂടുതല്‍ ചോദ്യം ചെയ്യലിനും സ്വര്‍ണാഭരണം അടക്കം കണ്ടെത്തുന്നതിനും പ്രതിയായ സുരേന്ദ്രനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്കണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും കോടതി മൂന്നു ദിവസം മാത്രമാണ് കസ്റ്റഡി അനുവദിച്ചത്. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മേയ് ഏഴിനാണ് ഉത്ര അഞ്ചലിലെ സ്വന്തം വീട്ടിൽ പാന്പുകടിയേറ്റു മരിച്ചത്. ഇതിനു മുന്‍പ് മാർച്ച് രണ്ടിനു രാത്രി അടൂർ പറക്കോട്ട് ഭർത്താവിന്റെ വീട്ടിൽവച്ചും ഉത്രയ്ക്ക് പാന്പുകടിയേറ്റിരുന്നു. കടിയേൽക്കുന്നതിന് ഏതാനും ദിവസം മുന്‍പ് വീടിന്റെ സ്റ്റെയർകെയ്സിൽ ഉത്ര പാന്പിനെ കണ്ടിരുന്നു. സൂരജ് വാങ്ങിയ പാന്പുകളെ ഉപയോഗിച്ച് ഉത്രയെ രണ്ടുതവണയും കടിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് സൂരജും ഇയാൾക്ക് പാന്പ് എത്തിച്ച സുരേഷും മേയ് 24ന് അറസ്റ്റിലായത്.
അച്ഛനു സംഭവത്തെക്കുറിച്ച് അറിയാമെന്ന തരത്തിൽ സൂരജ് മൊഴി നൽകിയെങ്കിലും ചോദ്യം ചെയ്യലിൽ സുരേന്ദ്രൻ ആദ്യം ഇതു നിഷേധിച്ചു. വൈകുന്നേരത്തോടെ സുരേന്ദ്രൻ നൽകിയ ചില മൊഴികളും സ്വർണം സൂക്ഷിച്ചിരിക്കുന്ന സ്ഥലം കാട്ടിക്കൊടുത്തതുമെല്ലാം ഇദ്ദേഹത്തിന് സംഭവത്തിൽ അറിവുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു. ഇതോടെയാണ് സുരേന്ദ്രന്റെ അറസ്റ്റ് ഉണ്ടായത്.
എന്നാല്‍, മകളുടെ കൊലപാതകത്തിന് പിന്നില്‍ സൂരജിന്റെ കുടുംബത്തിലുള്ളവര്‍ക്ക് മുഴുവന്‍ പങ്കുണ്ടെന്ന ആരോപണം ഉത്രയുടെ പിതാവ് ആവര്‍ത്തിച്ചു. ഇന്നലെ റൂറല്‍ ഓഫീസില്‍ എത്തിയ ഉത്രയുടെ അമ്മ മണിമേഖല കഴിഞ്ഞ ദിവസം സൂരജിന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്നും കണ്ടെടുത്ത ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചറിഞ്ഞു.
കണ്ടെത്തിയത് 37.5 പവൻ
ഉത്രയുടെ സ്വർണം സൂരജിന്റെ വീടിന്റെ പറന്പിൽ കുഴിച്ചിട്ട നിലയിൽ തിങ്കളാഴ്ച രാത്രി കണ്ടെത്തിയിരുന്നു. 37.5 പവൻ ഇത്തരത്തിൽ വീണ്ടെടുത്തിട്ടുണ്ട്. സ്വർണം രണ്ടു കവറിലാക്കി റബർതോട്ടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ബാക്കി സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് മൊഴി. ഇത് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. അശോകൻ പറഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യത്തിലാണ് തെളിവെടുപ്പുകൾ നടത്തിയത്. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിൽ സ്വർണം ഉത്രയുടെ വീട്ടുകാർ കൊണ്ടുപോയെന്നാണ് സൂരജിന്റെ കുടുംബാംഗങ്ങൾ പറഞ്ഞത്. അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. തുടർന്ന് സുരേന്ദ്രനെ ചോദ്യം ചെയ്തതോടെയാണ് സ്വർണം ഒളിപ്പിച്ച സ്ഥലം കാട്ടിക്കൊടുത്തത്.
സംഭവത്തെത്തുടർന്ന് സൂരജിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളും പിന്നാലെ അച്ഛൻ സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോഴും ലഭിച്ച വ്യത്യസ്ത മൊഴികളാണ് കുടുംബത്തെ ഒന്നടങ്കം കുടുക്കിയത്. ഉത്രയുടെ കൊലപാതകം കുടുംബാംഗങ്ങൾ കൂടി അറിഞ്ഞ സംഭവമാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.
ഇന്നലെ രാവിലെ 11 ഓടെയാണ് സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അടൂരിലെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം ഇവരോട് ആവശ്യപ്പെട്ടിരുന്നത് ഇന്നലെ രാവിലെ ചോദ്യം ചെയ്യുന്നതിനായി കൊട്ടാരക്കര റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താനായിരുന്നു. എന്നാല്‍, ഇന്നലെ നിലപാട് മാറ്റിയ ക്രൈംബ്രാഞ്ച് വീട്ടിലെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതിനിടെ, തിങ്കളാഴ്ച രാത്രി അറസ്റ്റിലായ സൂരജിന്റെ പിതാവ് സുരേന്ദ്രനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കൂടുതല്‍ ചോദ്യം ചെയ്യലിനും സ്വര്‍ണാഭരണം അടക്കം കണ്ടെത്തുന്നതിനും പ്രതിയായ സുരേന്ദ്രനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്കണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും കോടതി മൂന്നു ദിവസം മാത്രമാണ് കസ്റ്റഡി അനുവദിച്ചത്. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മേയ് ഏഴിനാണ് ഉത്ര അഞ്ചലിലെ സ്വന്തം വീട്ടിൽ പാന്പുകടിയേറ്റു മരിച്ചത്. ഇതിനു മുന്‍പ് മാർച്ച് രണ്ടിനു രാത്രി അടൂർ പറക്കോട്ട് ഭർത്താവിന്റെ വീട്ടിൽവച്ചും ഉത്രയ്ക്ക് പാന്പുകടിയേറ്റിരുന്നു. കടിയേൽക്കുന്നതിന് ഏതാനും ദിവസം മുന്‍പ് വീടിന്റെ സ്റ്റെയർകെയ്സിൽ ഉത്ര പാന്പിനെ കണ്ടിരുന്നു. സൂരജ് വാങ്ങിയ പാന്പുകളെ ഉപയോഗിച്ച് ഉത്രയെ രണ്ടുതവണയും കടിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് സൂരജും ഇയാൾക്ക് പാന്പ് എത്തിച്ച സുരേഷും മേയ് 24ന് അറസ്റ്റിലായത്.
അച്ഛനു സംഭവത്തെക്കുറിച്ച് അറിയാമെന്ന തരത്തിൽ സൂരജ് മൊഴി നൽകിയെങ്കിലും ചോദ്യം ചെയ്യലിൽ സുരേന്ദ്രൻ ആദ്യം ഇതു നിഷേധിച്ചു. വൈകുന്നേരത്തോടെ സുരേന്ദ്രൻ നൽകിയ ചില മൊഴികളും സ്വർണം സൂക്ഷിച്ചിരിക്കുന്ന സ്ഥലം കാട്ടിക്കൊടുത്തതുമെല്ലാം ഇദ്ദേഹത്തിന് സംഭവത്തിൽ അറിവുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു. ഇതോടെയാണ് സുരേന്ദ്രന്റെ അറസ്റ്റ് ഉണ്ടായത്.
എന്നാല്‍, മകളുടെ കൊലപാതകത്തിന് പിന്നില്‍ സൂരജിന്റെ കുടുംബത്തിലുള്ളവര്‍ക്ക് മുഴുവന്‍ പങ്കുണ്ടെന്ന ആരോപണം ഉത്രയുടെ പിതാവ് ആവര്‍ത്തിച്ചു. ഇന്നലെ റൂറല്‍ ഓഫീസില്‍ എത്തിയ ഉത്രയുടെ അമ്മ മണിമേഖല കഴിഞ്ഞ ദിവസം സൂരജിന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്നും കണ്ടെടുത്ത ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചറിഞ്ഞു.
കണ്ടെത്തിയത് 37.5 പവൻ
ഉത്രയുടെ സ്വർണം സൂരജിന്റെ വീടിന്റെ പറന്പിൽ കുഴിച്ചിട്ട നിലയിൽ തിങ്കളാഴ്ച രാത്രി കണ്ടെത്തിയിരുന്നു. 37.5 പവൻ ഇത്തരത്തിൽ വീണ്ടെടുത്തിട്ടുണ്ട്. സ്വർണം രണ്ടു കവറിലാക്കി റബർതോട്ടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ബാക്കി സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് മൊഴി. ഇത് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. അശോകൻ പറഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യത്തിലാണ് തെളിവെടുപ്പുകൾ നടത്തിയത്. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിൽ സ്വർണം ഉത്രയുടെ വീട്ടുകാർ കൊണ്ടുപോയെന്നാണ് സൂരജിന്റെ കുടുംബാംഗങ്ങൾ പറഞ്ഞത്. അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. തുടർന്ന് സുരേന്ദ്രനെ ചോദ്യം ചെയ്തതോടെയാണ് സ്വർണം ഒളിപ്പിച്ച സ്ഥലം കാട്ടിക്കൊടുത്തത്.