തിരുവനന്തപുരം: സർവ മേഖലകളിലും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിശ്വാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാതിരിക്കുന്നതിൽ യാതൊരു അർഥവുമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അവരവരുടെ വിശ്വാസ പ്രകാരമുള്ള ആരാധനാലയങ്ങളിൽ ആരാധന നടത്താമെന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും ഇതുസംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവര്യപ്പെട്ടു. തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം കമ്മീഷണർമാരും റിപ്പോർട്ട് സമർപ്പിക്കണം. ആരാധന നടത്തുമ്പോൾ സാമൂഹിക അകലം പാലിക്കാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സുൽത്താൻ ബത്തേരി ധർമപീഠത്തിലെ അഡ്വ. ഫാ. ഫിലിപ് മാത്യു വെട്ടിക്കാട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും ഇതുസംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവര്യപ്പെട്ടു. തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം കമ്മീഷണർമാരും റിപ്പോർട്ട് സമർപ്പിക്കണം. ആരാധന നടത്തുമ്പോൾ സാമൂഹിക അകലം പാലിക്കാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സുൽത്താൻ ബത്തേരി ധർമപീഠത്തിലെ അഡ്വ. ഫാ. ഫിലിപ് മാത്യു വെട്ടിക്കാട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.