തിരുവനന്തപുരം: ജൂൺ എട്ടുമുതൽ കേന്ദ്രസർക്കാർ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നടപ്പാക്കാവുന്ന ഇളവുകൾക്കു സംസ്ഥാന സർക്കാർ രൂപം നൽകി. ആൾക്കൂട്ടം അനുവദിക്കില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാകും എല്ലാ മേഖലകളിലെയും ഇളവുകൾ.
എല്ലാ സീറ്റിലും യാത്രക്കാർ
നിർത്തിവച്ച അന്തർജില്ലാ ബസ് സർവീസുകൾ ഇന്നു പുനരാരംഭിക്കും. ഒരു ജില്ലയിൽ നിന്നു തൊട്ടടുത്ത രണ്ടു ജില്ലയിലേക്കാണ് സർവീസ്. എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരുന്നു യാത്ര ചെയ്യാവുന്ന തരത്തിലാണ് ബസുകൾ സർവീസ് നടത്തുക. അതുകൊണ്ടു കൂട്ടിയ ബസ് ചാർജ് നിരക്കുകൾ ഇന്നു മുതൽ പിൻവലിക്കും. സ്വകാര്യ, കെഎസ്ആർടിസി ബസുകൾക്ക് ഇതു ബാധകമാണ്.
ലോക്ക് ഡൗണിനു മുൻപുള്ള ബസ്ചാർജ് നിരക്കിലായിരിക്കും ഇന്നു മുതൽ ബസുകൾ സർവീസ് നടത്തുക. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഇന്നു മുതൽ അന്തർ ജില്ലാ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സർവീസ്. യാത്രക്കാർ മാസ്ക് ധരിച്ചിരിക്കണം. യാത്രക്കാർക്കു ബസിന്റെ വാതിലിനു സമീപം സാനിറ്റൈസർ ലഭ്യമാക്കണം.
വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും എല്ലാ സീറ്റുകളിലും യാത്ര അനുവദിക്കുന്പോൾ ബസ് യാത്രക്കാർക്ക് മാത്രമായി ഈ സംവിധാനം വേണ്ട എന്ന നിലപാട് എടുക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
കാർ, ഓട്ടോറിക്ഷ
കാറിൽ ഡ്രൈവർക്കു പുറമേ മൂന്നു പേർക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ടു യാത്രക്കാരെ മാത്രമേ അനുവദിക്കൂ.
ജൂലൈയിലോ ശേഷമോ സ്കൂൾ തുറക്കൽ
തിരുവനന്തപുരം: വിദ്യാലയങ്ങൾ തുറക്കുന്നതു ജൂലൈയിലോ അതിനുശേഷമോ ആകുമെന്നും കേന്ദ്ര സർക്കാരുമായി ആലോചിച്ചാകും തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ ക്ലാസുകൾ ജൂലൈ വരെ തുടരുമെന്നു ഇതോടെ വ്യക്തമായി.
ആരാധനാലയങ്ങൾ തുറക്കുന്നതു ചർച്ചകൾക്കുശേഷം
ആരാധനാലയങ്ങൾ തുറക്കുമ്പോൾ വരുത്തേണ്ട ക്രമീകരണങ്ങൾ കേന്ദ്ര മാനദണ്ഡ പ്രകാരം നിശ്ചയിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇതിനു മുന്നോടിയായി മതമേലധികാരികളുമായി ച൪ച്ച നടത്തും. മിക്കവാറും നാലിനായിരിക്കും മതമേലധ്യക്ഷന്മാരുമായി ചർച്ച. ഇതിലെ തീരുമാനം കേന്ദ്രത്തെ അറിയിക്കും.
ആരാധനാലയങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ലെന്നു നിലവിലെ കേന്ദ്ര നി൪ദേശത്തിൽ പറയുന്നു. കേരളത്തിന്റെ നിർദേശങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാഹത്തിന് 50 പേരെ പങ്കെടുപ്പിക്കാം
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ചു വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദിവസം എത്രത്തോളം വിവാഹം ആകാമെന്നത് ദേവസ്വം ബോർഡ് തീരുമാനിക്കും.
•സാധാരണ കല്യാണ മണ്ഡപങ്ങളിലും പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ചു വിവാഹം നടത്താം. എസി പ്രവർത്തിപ്പിക്കാൻ പാടില്ല.
• സിനിമയുടെ ഇൻഡോർ ഷൂട്ടിംഗ് പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ച് അനുവദിക്കും. സ്റ്റുഡിയോയിലും വീടുകളിൽ സെറ്റിട്ടും ഷൂട്ടിംഗ് ആകാം. ടെലിവിഷൻ ഇൻഡോർ ഷൂട്ടിംഗും അനുവദിക്കും. പരമാവധി 25 പേർ മാത്രം.
• അയൽ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ സംസ്ഥാന പോര്ട്ടലിൽ രജിസ്റ്റർ ചെയ്യുകയും പാസ് എടുക്കുകയും വേണം.
• അയൽ സംസ്ഥാനങ്ങളിൽ വന്നു ജോലി ചെയ്തു തിരികെ പോകുന്നവർക്ക് പ്രത്യേക പാസ് അനുവദിക്കും. പൊതുമരാമത്ത് ജോലിക്ക് എത്തുന്നവ൪ക്ക് പരമാവധി 10 ദിവസത്തെ പാസ് നൽകും.
• എട്ടിനു ശേഷം സ്വീകരിക്കേണ്ട ഇളവുകൾ കേന്ദ്രത്തെ അറിയിക്കും. കണ്ടെയ്ൻമെന്റ് സോണിൽ ജൂൺ 30 വരെ പൂ൪ണ ലോക്ക്ഡൗൺ തുടരും. =ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കുന്നതു കേന്ദ്ര നി൪ദേശ പ്രകാരമായിരിക്കും. എട്ടിനു ശേഷമാണ് തീരുമാനം നടപ്പാകുക.
ഒരാഴ്ചയ്ക്കകം മടങ്ങുന്നവർക്കു ക്വാറന്റൈൻ വേണ്ട
തിരുവനന്തപുരം: വിമാനത്തിലും ട്രെയിനിലും കേരളത്തിലെത്തുന്നവർ ഒരാഴ്ചയ്ക്കകം മടങ്ങുമെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ലെന്നു മുഖ്യമന്ത്രി. ഇവർ റിട്ടേണ് ടിക്കറ്റ് കാണിക്കേണ്ടി വരും. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പഴയ തരത്തിലുള്ള പ്രവർത്തനം ഉടൻ മടക്കികൊണ്ടു വരും. കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പാക്കും.
എല്ലാ സീറ്റിലും യാത്രക്കാർ
നിർത്തിവച്ച അന്തർജില്ലാ ബസ് സർവീസുകൾ ഇന്നു പുനരാരംഭിക്കും. ഒരു ജില്ലയിൽ നിന്നു തൊട്ടടുത്ത രണ്ടു ജില്ലയിലേക്കാണ് സർവീസ്. എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരുന്നു യാത്ര ചെയ്യാവുന്ന തരത്തിലാണ് ബസുകൾ സർവീസ് നടത്തുക. അതുകൊണ്ടു കൂട്ടിയ ബസ് ചാർജ് നിരക്കുകൾ ഇന്നു മുതൽ പിൻവലിക്കും. സ്വകാര്യ, കെഎസ്ആർടിസി ബസുകൾക്ക് ഇതു ബാധകമാണ്.
ലോക്ക് ഡൗണിനു മുൻപുള്ള ബസ്ചാർജ് നിരക്കിലായിരിക്കും ഇന്നു മുതൽ ബസുകൾ സർവീസ് നടത്തുക. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഇന്നു മുതൽ അന്തർ ജില്ലാ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സർവീസ്. യാത്രക്കാർ മാസ്ക് ധരിച്ചിരിക്കണം. യാത്രക്കാർക്കു ബസിന്റെ വാതിലിനു സമീപം സാനിറ്റൈസർ ലഭ്യമാക്കണം.
വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും എല്ലാ സീറ്റുകളിലും യാത്ര അനുവദിക്കുന്പോൾ ബസ് യാത്രക്കാർക്ക് മാത്രമായി ഈ സംവിധാനം വേണ്ട എന്ന നിലപാട് എടുക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
കാർ, ഓട്ടോറിക്ഷ
കാറിൽ ഡ്രൈവർക്കു പുറമേ മൂന്നു പേർക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ടു യാത്രക്കാരെ മാത്രമേ അനുവദിക്കൂ.
ജൂലൈയിലോ ശേഷമോ സ്കൂൾ തുറക്കൽ
തിരുവനന്തപുരം: വിദ്യാലയങ്ങൾ തുറക്കുന്നതു ജൂലൈയിലോ അതിനുശേഷമോ ആകുമെന്നും കേന്ദ്ര സർക്കാരുമായി ആലോചിച്ചാകും തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ ക്ലാസുകൾ ജൂലൈ വരെ തുടരുമെന്നു ഇതോടെ വ്യക്തമായി.
ആരാധനാലയങ്ങൾ തുറക്കുന്നതു ചർച്ചകൾക്കുശേഷം
ആരാധനാലയങ്ങൾ തുറക്കുമ്പോൾ വരുത്തേണ്ട ക്രമീകരണങ്ങൾ കേന്ദ്ര മാനദണ്ഡ പ്രകാരം നിശ്ചയിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇതിനു മുന്നോടിയായി മതമേലധികാരികളുമായി ച൪ച്ച നടത്തും. മിക്കവാറും നാലിനായിരിക്കും മതമേലധ്യക്ഷന്മാരുമായി ചർച്ച. ഇതിലെ തീരുമാനം കേന്ദ്രത്തെ അറിയിക്കും.
ആരാധനാലയങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ലെന്നു നിലവിലെ കേന്ദ്ര നി൪ദേശത്തിൽ പറയുന്നു. കേരളത്തിന്റെ നിർദേശങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാഹത്തിന് 50 പേരെ പങ്കെടുപ്പിക്കാം
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ചു വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദിവസം എത്രത്തോളം വിവാഹം ആകാമെന്നത് ദേവസ്വം ബോർഡ് തീരുമാനിക്കും.
•സാധാരണ കല്യാണ മണ്ഡപങ്ങളിലും പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ചു വിവാഹം നടത്താം. എസി പ്രവർത്തിപ്പിക്കാൻ പാടില്ല.
• സിനിമയുടെ ഇൻഡോർ ഷൂട്ടിംഗ് പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ച് അനുവദിക്കും. സ്റ്റുഡിയോയിലും വീടുകളിൽ സെറ്റിട്ടും ഷൂട്ടിംഗ് ആകാം. ടെലിവിഷൻ ഇൻഡോർ ഷൂട്ടിംഗും അനുവദിക്കും. പരമാവധി 25 പേർ മാത്രം.
• അയൽ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ സംസ്ഥാന പോര്ട്ടലിൽ രജിസ്റ്റർ ചെയ്യുകയും പാസ് എടുക്കുകയും വേണം.
• അയൽ സംസ്ഥാനങ്ങളിൽ വന്നു ജോലി ചെയ്തു തിരികെ പോകുന്നവർക്ക് പ്രത്യേക പാസ് അനുവദിക്കും. പൊതുമരാമത്ത് ജോലിക്ക് എത്തുന്നവ൪ക്ക് പരമാവധി 10 ദിവസത്തെ പാസ് നൽകും.
• എട്ടിനു ശേഷം സ്വീകരിക്കേണ്ട ഇളവുകൾ കേന്ദ്രത്തെ അറിയിക്കും. കണ്ടെയ്ൻമെന്റ് സോണിൽ ജൂൺ 30 വരെ പൂ൪ണ ലോക്ക്ഡൗൺ തുടരും. =ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കുന്നതു കേന്ദ്ര നി൪ദേശ പ്രകാരമായിരിക്കും. എട്ടിനു ശേഷമാണ് തീരുമാനം നടപ്പാകുക.
ഒരാഴ്ചയ്ക്കകം മടങ്ങുന്നവർക്കു ക്വാറന്റൈൻ വേണ്ട
തിരുവനന്തപുരം: വിമാനത്തിലും ട്രെയിനിലും കേരളത്തിലെത്തുന്നവർ ഒരാഴ്ചയ്ക്കകം മടങ്ങുമെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ലെന്നു മുഖ്യമന്ത്രി. ഇവർ റിട്ടേണ് ടിക്കറ്റ് കാണിക്കേണ്ടി വരും. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പഴയ തരത്തിലുള്ള പ്രവർത്തനം ഉടൻ മടക്കികൊണ്ടു വരും. കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പാക്കും.