കോഴിക്കോട്: കോവിഡ് ആഘാതത്തില്‍നിന്ന് കരകയറാനാവാതെ ടൂറിസ്റ്റ് വാഹനങ്ങള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ ടൂറിസ്റ്റ് ബസുകളുള്‍പ്പെടെയുള്ള ടാക്സി വാഹനങ്ങളുടെ ഓട്ടം കുറയുകയും പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. ലോക്ക് ഡൗണിന് ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ടൂറിസ്റ്റ് ബസുകളുടെയും മറ്റു ടാക്സി വാഹനങ്ങളുടെയും സ്ഥിതിയില്‍ മാറ്റമില്ല.
കോവിഡ് ഭീഷണി നിലനില്ക്കുന്നതു വരെ പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ് മേഖലയുമായി ബന്ധപ്പെട്ടു മാത്രം ഒന്നരലക്ഷം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെമ്പോട്രാവലര്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കും. വൈറസ്ബാധയുടെ ആദ്യഘട്ടമായ ജനുവരി മുതല്‍ പ്രതിസന്ധി ആരംഭിച്ചിരുന്നു. ശബരിമല യാത്രയ്ക്ക് ശേഷം കാര്യമായ ഓര്ഡറുകളുണ്ടായിരുന്നില്ല. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് കൂടുതലായും ഓര്‍ഡറുകള്‍ ഉണ്ടാകാറുള്ളത്.
ജനുവരി മുതല്‍തന്നെ യാത്രകള്‍ പലരും ബുക്ക് ചെയ്തിരുന്നു. എന്നാൽ, കോവിഡ് ഭീതി മൂലം യാത്രകള്‍ ഓരോന്നായി റദ്ദാക്കി. പലര്‍ക്കും അഡ്വാന്‍സ് തുകപോലും തിരിച്ചു നല്കാന് കഴിഞ്ഞിരുന്നില്ല. പലരില്‍നിന്നായി വായ്പ വാങ്ങിയാണ് ഈ തുക തിരിച്ചു നല്‍കിയതെന്നാണ് ഉടമകള്‍ പറയുന്നത്.
കോവിഡ് ഭീഷണി നിലനില്ക്കുന്നതു വരെ പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ് മേഖലയുമായി ബന്ധപ്പെട്ടു മാത്രം ഒന്നരലക്ഷം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെമ്പോട്രാവലര്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കും. വൈറസ്ബാധയുടെ ആദ്യഘട്ടമായ ജനുവരി മുതല്‍ പ്രതിസന്ധി ആരംഭിച്ചിരുന്നു. ശബരിമല യാത്രയ്ക്ക് ശേഷം കാര്യമായ ഓര്ഡറുകളുണ്ടായിരുന്നില്ല. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് കൂടുതലായും ഓര്‍ഡറുകള്‍ ഉണ്ടാകാറുള്ളത്.
ജനുവരി മുതല്‍തന്നെ യാത്രകള്‍ പലരും ബുക്ക് ചെയ്തിരുന്നു. എന്നാൽ, കോവിഡ് ഭീതി മൂലം യാത്രകള്‍ ഓരോന്നായി റദ്ദാക്കി. പലര്‍ക്കും അഡ്വാന്‍സ് തുകപോലും തിരിച്ചു നല്കാന് കഴിഞ്ഞിരുന്നില്ല. പലരില്‍നിന്നായി വായ്പ വാങ്ങിയാണ് ഈ തുക തിരിച്ചു നല്‍കിയതെന്നാണ് ഉടമകള്‍ പറയുന്നത്.