കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികള്‍ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് സര്‍ക്കാരിന്റെ ഉത്തരവു നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഈ ഘട്ടത്തില്‍ പരിഗണിക്കുന്നത് അപക്വമാണെന്ന് വിലയിരുത്തി ഹൈക്കോടതി തീര്‍പ്പാക്കി.
പ്രവാസികള്‍ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാനാവുമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.പ്രവാസികള്‍ ക്വാറന്റൈന് ചെലവു വഹിക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ അംഗം ഇബ്രാഹിം എളേറ്റില്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
എന്നാല്‍ ഇത്തരമൊരുത്തരവ് ഇറക്കിയിട്ടില്ലെന്നും പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.
പ്രവാസികള്‍ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാനാവുമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.പ്രവാസികള്‍ ക്വാറന്റൈന് ചെലവു വഹിക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ അംഗം ഇബ്രാഹിം എളേറ്റില്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
എന്നാല്‍ ഇത്തരമൊരുത്തരവ് ഇറക്കിയിട്ടില്ലെന്നും പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.