നെടുങ്കണ്ടം: സൗദി ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റെെനിലായിരുന്ന ഗൃഹനാഥൻ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് പരിശോധനാ ഫലം. നെടുങ്കണ്ടം താന്നിമൂട് സ്വദേശി കല്ലമണ്ണിൽ പുരയിടത്തിൽ (ബ്ലോക്ക് നന്പർ 29) സാബു കുമാറാണ്(52) സൗദി അറേബ്യയിലെ കന്പനി ക്യാന്പിൽ മരിച്ചത്. ഞായറാഴ്ച രാത്രിയാണ് കന്പനി അധികൃതർ ബന്ധുക്കളെ മരണകാരണം അറിയിച്ചത്.
കഴിഞ്ഞ 20-നാണ് സാബുകുമാർ മരിച്ചത്. സൗദി എൻഎസ്എച്ചിന്റെ ബൈഷിലെ ജിസാൻ ഇക്കണോമിക് സിറ്റി പ്രൊജക്ടിൽ ഫോർമാനായിരുന്നു സാബുകുമാർ. 20-ന് രാവിലെ താമസസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാബുകുമാർ താമസിച്ചിരുന്ന ക്യാന്പിൽ ദിവസങ്ങൾക്കുമുന്പ് ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം സാബുകുമാർ അടക്കമുള്ളവർ ക്യാന്പിൽതന്നെ പ്രത്യേക മുറിയിൽ ക്വാറന്റെെനിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നില്ല. രക്തസമ്മർദവും പ്രമേഹവുംമൂലം പല ആരോഗ്യ പ്രശ്നങ്ങളും നേരിട്ടിരുന്ന സാബുകുമാർ ചെറിയതോതിൽ പനി അനുഭവപ്പെട്ടതിനേതുടർന്ന് ക്യാന്പിലെ ഡോക്ടറുടെ വൈദ്യസഹായം തേടിയിരുന്നു. സംസ്കാരം സൗദിയിൽ നടത്തും.
കഴിഞ്ഞ 20-നാണ് സാബുകുമാർ മരിച്ചത്. സൗദി എൻഎസ്എച്ചിന്റെ ബൈഷിലെ ജിസാൻ ഇക്കണോമിക് സിറ്റി പ്രൊജക്ടിൽ ഫോർമാനായിരുന്നു സാബുകുമാർ. 20-ന് രാവിലെ താമസസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാബുകുമാർ താമസിച്ചിരുന്ന ക്യാന്പിൽ ദിവസങ്ങൾക്കുമുന്പ് ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം സാബുകുമാർ അടക്കമുള്ളവർ ക്യാന്പിൽതന്നെ പ്രത്യേക മുറിയിൽ ക്വാറന്റെെനിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നില്ല. രക്തസമ്മർദവും പ്രമേഹവുംമൂലം പല ആരോഗ്യ പ്രശ്നങ്ങളും നേരിട്ടിരുന്ന സാബുകുമാർ ചെറിയതോതിൽ പനി അനുഭവപ്പെട്ടതിനേതുടർന്ന് ക്യാന്പിലെ ഡോക്ടറുടെ വൈദ്യസഹായം തേടിയിരുന്നു. സംസ്കാരം സൗദിയിൽ നടത്തും.