തിരൂർ: മദ്യപിച്ച് വീട്ടിലെത്തിയ മകന്റെ മർദനമേറ്റു പിതാവ് മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്തു ഏഴൂർ പുളിക്കൽ മുഹമ്മദ് ഹാജി (70) യാണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഇദ്ദേഹത്തിന്റെ മൂത്തമകൻ അബൂബക്കർ സിദ്ദിഖ് ഇളയ സഹോദരനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. അടിപിടിയിലേക്കെത്തിയപ്പോൾ പിതാവ് മുഹമ്മദ് ഹാജി അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ സിദ്ദിഖ് മുറ്റത്തേക്കു തള്ളിയിടുകയായിരുന്നു. നിലത്തുവീണ് അവശനിലയിലായ മുഹമ്മദ് ഹാജിയെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മർദനത്തിൽ പരിക്കേറ്റ സഹോദരൻ മുജീബ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അബൂബക്കർ സിദ്ദിഖ് നിർമാണത്തൊഴിലാളിയാണ്. അക്രമാസക്തനായ അബൂബക്കർ സിദ്ദിഖിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിടുകയും തുടർന്നു തിരൂർ എസ്ഐ കെ. അബ്ദുൾ ജലീലിന്റെ നേതൃത്വത്തിൽ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആയിഷയാണ് മുഹമ്മദിന്റെ ഭാര്യ. മറ്റുമക്കൾ: മറിയാമു, ഫാത്തിമ, മുജീബ്. എഴൂർ ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.
ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഇദ്ദേഹത്തിന്റെ മൂത്തമകൻ അബൂബക്കർ സിദ്ദിഖ് ഇളയ സഹോദരനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. അടിപിടിയിലേക്കെത്തിയപ്പോൾ പിതാവ് മുഹമ്മദ് ഹാജി അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ സിദ്ദിഖ് മുറ്റത്തേക്കു തള്ളിയിടുകയായിരുന്നു. നിലത്തുവീണ് അവശനിലയിലായ മുഹമ്മദ് ഹാജിയെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മർദനത്തിൽ പരിക്കേറ്റ സഹോദരൻ മുജീബ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അബൂബക്കർ സിദ്ദിഖ് നിർമാണത്തൊഴിലാളിയാണ്. അക്രമാസക്തനായ അബൂബക്കർ സിദ്ദിഖിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിടുകയും തുടർന്നു തിരൂർ എസ്ഐ കെ. അബ്ദുൾ ജലീലിന്റെ നേതൃത്വത്തിൽ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആയിഷയാണ് മുഹമ്മദിന്റെ ഭാര്യ. മറ്റുമക്കൾ: മറിയാമു, ഫാത്തിമ, മുജീബ്. എഴൂർ ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.