തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ ‘നിസർഗ’ എന്നായിരിക്കും പേരു നൽകുക. ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്കായി വിവിധ രാജ്യങ്ങൾ നിർദേശിച്ച പേരുകളടങ്ങിയ പുതിയ പട്ടികയിലെ ആദ്യത്തെ പേരാണിത്. ബംഗ്ലാദേശാണ് പേര് നിർദേശിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാനിടില്ല. അതേസമയം, ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ അടുത്ത രണ്ടു ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 20 വരെ സെന്റിമീറ്റർ അതിശക്തമായ മഴയ്ക്കും നാളെ ഏഴ് മുതൽ 11 വരെ സെന്റിമീറ്റർ ശക്തമായ മഴയ്ക്കുമാണു സാധ്യത.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ പ്രഖ്യാപിക്കപ്പെട്ട യെല്ലോ അലർട്ട് ചൊവ്വാഴ്ച വരെ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്നും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലയിൽ നാളെയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെ കേരള തീരത്തുനിന്നും ആരും മത്സ്യബന്ധനത്തിനു പോകരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.
പശ്ചിമ അറബിക്കടലിൽ ഒമാൻ-യെമൻ തീരത്തായി രൂപംകൊണ്ട അതിശക്ത ന്യൂനമർദം ഒമാനിലെ സലാലയിൽനിന്ന് 20 കിലോമീറ്റർ അകലത്തായി തുടരുകയാണ്. മണിക്കൂറുകൾക്കുള്ളിൽ ഇതിന്റെ ശക്തി ക്ഷയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യയിലെ കാലാവസ്ഥയെ ഇതു നേരിട്ടു ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാനിടില്ല. അതേസമയം, ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ അടുത്ത രണ്ടു ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 20 വരെ സെന്റിമീറ്റർ അതിശക്തമായ മഴയ്ക്കും നാളെ ഏഴ് മുതൽ 11 വരെ സെന്റിമീറ്റർ ശക്തമായ മഴയ്ക്കുമാണു സാധ്യത.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ പ്രഖ്യാപിക്കപ്പെട്ട യെല്ലോ അലർട്ട് ചൊവ്വാഴ്ച വരെ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്നും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലയിൽ നാളെയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെ കേരള തീരത്തുനിന്നും ആരും മത്സ്യബന്ധനത്തിനു പോകരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.
പശ്ചിമ അറബിക്കടലിൽ ഒമാൻ-യെമൻ തീരത്തായി രൂപംകൊണ്ട അതിശക്ത ന്യൂനമർദം ഒമാനിലെ സലാലയിൽനിന്ന് 20 കിലോമീറ്റർ അകലത്തായി തുടരുകയാണ്. മണിക്കൂറുകൾക്കുള്ളിൽ ഇതിന്റെ ശക്തി ക്ഷയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യയിലെ കാലാവസ്ഥയെ ഇതു നേരിട്ടു ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.