കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വസ്തുതകള്‍ മറച്ചുവച്ച് ജാമ്യം നേടിയതിനെതിരേ കടുത്ത പ്രതിഷേധം. പ്രോസിക്യൂഷന്റെ വീഴ്ചയാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. ഇതേത്തുടർന്നു ജാമ്യം നൽകിയതു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ ഈവ ആൻണി (ഗോപിക-17) യെ എറണാകുളം കുമ്പളം മുട്ടിങ്കല്‍ സഫര്‍ ഷാ (32)പ്രണയം നടിച്ചു കാറില്‍ കയറ്റി വാല്‍പ്പാറയിൽ കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ജനുവരി ഏഴിനാണ് കൊല്ലപ്പെട്ടത്. അടുത്ത ദിവസം പ്രതി അറസ്റ്റിലായി. കേസില്‍ 83 ദിവസം പിന്നിട്ട ഏപ്രില്‍ ഒന്നിന് അന്വേഷണ സംഘം എറണാകുളത്തെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതു മറച്ചുവച്ചു പ്രതി ജാമ്യം തേടുകയായിരുന്നു. അന്വേഷണസംഘം കുറ്റപത്രം നല്കിയതു മറച്ചുവച്ചു പ്രതി നല്കിയ ഹര്‍ജി, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹൈക്കോടതി പരിഗണിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച വിവരം പ്രോസിക്യൂഷന് അറിയിച്ചില്ല. ഇതു സംബന്ധിച്ചു കൃത്യമായ വിവരം പ്രോസിക്യൂഷനു പോലീസ് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
മേയ് 12 നാണ് പ്രതിക്കു ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിനു കുറ്റപത്രം നല്‍കാനായില്ലെന്ന വീഴ്ച വിധിയില്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്. സംഭവം വിവാദമായതോടെ കുറ്റപത്രം നല്കിയ വിവരം യഥാസമയം അറിയിക്കാന്‍ കഴിയാതെപോയെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ജാമ്യ ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹര്‍ജി നല്‍കിയത്.
ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ ഈവ ആൻണി (ഗോപിക-17) യെ എറണാകുളം കുമ്പളം മുട്ടിങ്കല്‍ സഫര്‍ ഷാ (32)പ്രണയം നടിച്ചു കാറില്‍ കയറ്റി വാല്‍പ്പാറയിൽ കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ജനുവരി ഏഴിനാണ് കൊല്ലപ്പെട്ടത്. അടുത്ത ദിവസം പ്രതി അറസ്റ്റിലായി. കേസില്‍ 83 ദിവസം പിന്നിട്ട ഏപ്രില്‍ ഒന്നിന് അന്വേഷണ സംഘം എറണാകുളത്തെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതു മറച്ചുവച്ചു പ്രതി ജാമ്യം തേടുകയായിരുന്നു. അന്വേഷണസംഘം കുറ്റപത്രം നല്കിയതു മറച്ചുവച്ചു പ്രതി നല്കിയ ഹര്‍ജി, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹൈക്കോടതി പരിഗണിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച വിവരം പ്രോസിക്യൂഷന് അറിയിച്ചില്ല. ഇതു സംബന്ധിച്ചു കൃത്യമായ വിവരം പ്രോസിക്യൂഷനു പോലീസ് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
മേയ് 12 നാണ് പ്രതിക്കു ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിനു കുറ്റപത്രം നല്‍കാനായില്ലെന്ന വീഴ്ച വിധിയില്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്. സംഭവം വിവാദമായതോടെ കുറ്റപത്രം നല്കിയ വിവരം യഥാസമയം അറിയിക്കാന്‍ കഴിയാതെപോയെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ജാമ്യ ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹര്‍ജി നല്‍കിയത്.