തൊടുപുഴ: മൂലമറ്റം വൈദ്യുതനിലയത്തിലെ തകരാറിലായിരുന്ന ആറാം നന്പർ ജനറേറ്റർ പ്രവർത്തനസജ്ജമായി. ഫെബ്രുവരി ഒന്നിനു ആറാം നന്പർ ജനറേറ്ററിന്റെ പാനൽ ബോർഡിലുണ്ടായ പൊട്ടിത്തെറിയെത്തുടർന്നു തകരാറിലാവുകയായിരുന്നു. കഴിഞ്ഞ എട്ടിന് അറ്റകുറ്റപ്പണി പൂർത്തീകരിച്ചു പരീക്ഷണ ഓട്ടത്തിനിടെ ട്രാൻസ്ഫോർമറിനു വീണ്ടും തകറാർ സംഭവിച്ചു. പിന്നീട് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചാണ് ഇന്നലെ ജനറേറ്റർ പ്രവർത്തനസജ്ജമാക്കിയത്.
ശനിയാഴ്ച ട്രയൽറണ്‍ നടത്തിയിരുന്നു. 130 മെഗാവാട്ടിന്റെ ആറു ജനറേറ്ററുകളാണ് മൂലമറ്റത്തെ ഭൂഗർഭ നിലയത്തിലുള്ളത്. ഇതിൽ ഒന്നാം നന്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിയിലാണ്. രണ്ടാം നന്പർ ജനറേറ്ററും തകരാറിലാണ്.ജനുവരി 20ന് തകരാറിലായ ഈ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ ഫ്രാൻസിൽനിന്നു സാമഗ്രികൾ എത്തേണ്ടതുണ്ട്.
ഇന്നലെ രാവിലെ ഏഴിനു ലഭിച്ച കണക്കനുസരിച്ച് ഇടുക്കി അണക്കെട്ടിൽ 2338.94 അടി വെള്ളമുണ്ട്. സംഭരണശേഷിയുടെ 36.71 ശതമാനമാണിത്.
ശനിയാഴ്ച ട്രയൽറണ്‍ നടത്തിയിരുന്നു. 130 മെഗാവാട്ടിന്റെ ആറു ജനറേറ്ററുകളാണ് മൂലമറ്റത്തെ ഭൂഗർഭ നിലയത്തിലുള്ളത്. ഇതിൽ ഒന്നാം നന്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിയിലാണ്. രണ്ടാം നന്പർ ജനറേറ്ററും തകരാറിലാണ്.ജനുവരി 20ന് തകരാറിലായ ഈ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ ഫ്രാൻസിൽനിന്നു സാമഗ്രികൾ എത്തേണ്ടതുണ്ട്.
ഇന്നലെ രാവിലെ ഏഴിനു ലഭിച്ച കണക്കനുസരിച്ച് ഇടുക്കി അണക്കെട്ടിൽ 2338.94 അടി വെള്ളമുണ്ട്. സംഭരണശേഷിയുടെ 36.71 ശതമാനമാണിത്.