ഷൊർണൂർ: ഒൗദ്യോഗിക ജീവിതമവസാനിക്കുന്നതിന്റെ തലേന്ന് ഓഫീസ് മുറിയിൽ ആരെയുമറിയിക്കാതെ തികച്ചും ഏകനായി അന്തിയുറങ്ങുക. പിറ്റേന്ന് ഓഫീസിലെത്തിയവരിലെല്ലാം അത്ഭുതം സൃഷ്ടിച്ച് യാതൊരു ഉപചാരവും കൂടാതെ നേർത്തൊരു പുഞ്ചിരി സമ്മാനിച്ച് പടികളിറങ്ങുക. ഡിജിപി ജേക്കബ് തോമസിന്റെ ഒൗദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസം വേറിട്ടതായി.
ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായിട്ടാണ് ഈ ഐപിഎസുകാരൻ ഒൗദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾ അവസാനിപ്പിച്ചത്.
101 വെട്ടു വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയുമുണ്ടാക്കുമെന്ന രാഷ്ട്രീയ ദ്വയാർത്ഥം ഒളിപ്പിച്ച പ്രസ്താവനയോടെയാണ് ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസിന്റെ ചുമതല ഏറ്റെടുത്തത്. വിജിലൻസ് ഡയറക്ടറായിരിക്കെ സസ്പെൻഷനിലായി. പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ സർവീസിൽ തിരിച്ചത്തിയപ്പോഴായിരുന്നു മെറ്റലിലേക്കു നിയമനം. പരിമിതമായി മാത്രമേ ഓഫീസിൽ എത്തുകയുണ്ടായുള്ളൂ എങ്കിലും ‘പരശുരാമന്റെ മഴു’ ഉണ്ടാക്കി ശ്രദ്ധ നേടി.
ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായിട്ടാണ് ഈ ഐപിഎസുകാരൻ ഒൗദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾ അവസാനിപ്പിച്ചത്.
101 വെട്ടു വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയുമുണ്ടാക്കുമെന്ന രാഷ്ട്രീയ ദ്വയാർത്ഥം ഒളിപ്പിച്ച പ്രസ്താവനയോടെയാണ് ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസിന്റെ ചുമതല ഏറ്റെടുത്തത്. വിജിലൻസ് ഡയറക്ടറായിരിക്കെ സസ്പെൻഷനിലായി. പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ സർവീസിൽ തിരിച്ചത്തിയപ്പോഴായിരുന്നു മെറ്റലിലേക്കു നിയമനം. പരിമിതമായി മാത്രമേ ഓഫീസിൽ എത്തുകയുണ്ടായുള്ളൂ എങ്കിലും ‘പരശുരാമന്റെ മഴു’ ഉണ്ടാക്കി ശ്രദ്ധ നേടി.