തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 58 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച മരിച്ച വ്യക്തിയുടെ പരിശോധനാഫലം ഉൾപ്പെടെയാണിത്. പത്തു പേർ രോഗമുക്തരായി.
രോഗബാധിതരിൽ 17 പേർ വിദേശത്തു നിന്നു വന്നതാണ്. 31 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ. രണ്ടു പേർക്കു സന്പർക്കത്തിലൂടെയും രോഗം ബാധിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് എയർ ഇന്ത്യ ജീവനക്കാരും ഉൾപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നു രോഗബാധിതരായവരിൽ 19 പേർ മഹാരാഷ്ട്രയിൽനിന്നും ഒന്പതു പേർ തമിഴ്നാട്ടിൽനിന്നും വന്നവരാണ്.
മലപ്പുറം ജില്ലയിൽനിന്നുള്ള പാലക്കാട് സ്വദേശി ഉൾപ്പെടെ നാലു പേരും തൃശൂർ ജില്ലയിൽനിന്നുള്ള മൂന്നു പേരും തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽനിന്നുള്ള ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്. 624 പേരാണ് ഇനി ചികിത്സയിലുള്ളത്. 575 പേർ ഇതുവരെ കോവിഡിൽനിന്നു മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേർ നിരീക്ഷണത്തിലുണ്ട്. 24 മണിക്കൂറിനിടെ 3,206 സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ, പാലക്കാട് മുനിസിപ്പാലിറ്റി, തച്ചന്പാറ, പട്ടാന്പി, കോട്ടയം മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ആകെ 106 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗബാധിതരിൽ 17 പേർ വിദേശത്തു നിന്നു വന്നതാണ്. 31 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ. രണ്ടു പേർക്കു സന്പർക്കത്തിലൂടെയും രോഗം ബാധിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് എയർ ഇന്ത്യ ജീവനക്കാരും ഉൾപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നു രോഗബാധിതരായവരിൽ 19 പേർ മഹാരാഷ്ട്രയിൽനിന്നും ഒന്പതു പേർ തമിഴ്നാട്ടിൽനിന്നും വന്നവരാണ്.
മലപ്പുറം ജില്ലയിൽനിന്നുള്ള പാലക്കാട് സ്വദേശി ഉൾപ്പെടെ നാലു പേരും തൃശൂർ ജില്ലയിൽനിന്നുള്ള മൂന്നു പേരും തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽനിന്നുള്ള ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്. 624 പേരാണ് ഇനി ചികിത്സയിലുള്ളത്. 575 പേർ ഇതുവരെ കോവിഡിൽനിന്നു മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേർ നിരീക്ഷണത്തിലുണ്ട്. 24 മണിക്കൂറിനിടെ 3,206 സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ, പാലക്കാട് മുനിസിപ്പാലിറ്റി, തച്ചന്പാറ, പട്ടാന്പി, കോട്ടയം മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ആകെ 106 ഹോട്ട് സ്പോട്ടുകളാണുള്ളത്.