ചെങ്ങന്നൂർ: കോവിഡ്-19 ബാധിച്ചു മരിച്ച ചെങ്ങന്നൂർ സ്വദേശിയുടെ മൃതദേഹം ഏറെ നേരത്തെ ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ആലപ്പുഴയിൽ നടത്തി. ചെങ്ങന്നൂർ തെക്കേകപ്ലാശേരിയിൽ ജോസ് ജോയിയുടെ മൃതദേഹമാണ് കോവിഡ് ചട്ടങ്ങൾ പാലിക്കാൻ ചാത്തനാട് ഗ്യാസ് ക്രിമിറ്റോറിയത്തിൽ സംസ്കരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച ജോസ് ജോയിയുടെ മൃതദേഹം സംസ്കരിക്കാനായി ഇടവക പള്ളിയായ ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ അനുമതി തേടിയിരുന്നു. ഇതിനായി കൊടിക്കുന്നിൽ സുരേഷ് എംപി, സജി ചെറിയാൻ എംഎൽഎ, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ, ചെങ്ങന്നൂർ ആർ.ഡി.ഒ ജി.ഉഷാകുമാരി, റവന്യുആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പള്ളിയിൽ എത്തി ഇടവക വികാരി ഫാ.ഐപ്പ് സി. സാം, ജോസിന്റെ കുടുംബാംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. രണ്ടു നിർദേശങ്ങളാണ് സർക്കാർതലത്തിൽ മുന്നോട്ടുവച്ചത്. 12 അടി താഴ്ചയിൽ കുഴിയെടുത്തു ബ്ലീച്ചിംഗ് പൗഡർ ഇട്ട് മൃതദേഹം മറവ് ചെയ്യുക അല്ലെങ്കിൽ മറ്റെവിടെയെങ്കിലും സംസ്കരിച്ച ശേഷം അതിന്റെ ഭൗതികാവശിഷ്ടം കുടുംബക്കല്ലറയിൽ 12 അടി താഴ്ചയിൽ നിക്ഷേപിക്കുക. എന്നാൽ, പിന്നീട് ആ കല്ലറയിൽ മറ്റാരെയും അടക്കാൻ പാടില്ല.
എന്നാൽ, സെമിത്തേരി സ്ഥിതി ചെയ്യുന്ന സ്ഥലം വളരെ താഴ്ന്ന പ്രദേശമായതിനാൽ നാലടി കുഴിക്കുന്പോഴെ വെള്ളം കയറും. വെള്ളത്തിൽ മൃതദേഹം സംസ്കരിക്കാൻ കോവിഡ് ചട്ടങ്ങൾ അനുവദിക്കുന്നില്ല. മറ്റെവിടെയെങ്കിലുമാണ് മൃതദേഹം സംസ്കരിക്കുന്നതെങ്കിൽ ബന്ധുക്കളായ നാലു പേർ ഒപ്പം പോകേണ്ടി വരും. അവർ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയുകയും വേണം. എന്നാൽ, നിബന്ധന പാലിക്കാൻ ഒരുക്കമുള്ള കുടുംബാംഗങ്ങൾ ആരും ഇല്ലായിരുന്നു. ഇതേത്തുടർന്നു സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ മൃതദേഹം സംസ്കരിക്കാനുള്ള സമ്മതപത്രം ഇടവക വികാരിയും കുടുംബാംഗങ്ങളും ഒപ്പിട്ടു നൽകി. തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് 5.45 ഓടെ ആലപ്പുഴ ചാത്തനാട് ഗ്യാസ് ക്രിമിറ്റോറിയത്തിൽ സംസ്കാരം നടത്തുകയായിരുന്നു.
കഴിഞ്ഞ 27ന് നാട്ടിൽ എത്തിയ ജോസ് ജോയി വെള്ളിയാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഗുരുതരമായ കരൾരോഗം ഉണ്ടായിരുന്ന ഇദ്ദേഹം ആ രോഗം മൂർഛിച്ചു മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച ജോസ് ജോയിയുടെ മൃതദേഹം സംസ്കരിക്കാനായി ഇടവക പള്ളിയായ ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ അനുമതി തേടിയിരുന്നു. ഇതിനായി കൊടിക്കുന്നിൽ സുരേഷ് എംപി, സജി ചെറിയാൻ എംഎൽഎ, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ, ചെങ്ങന്നൂർ ആർ.ഡി.ഒ ജി.ഉഷാകുമാരി, റവന്യുആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പള്ളിയിൽ എത്തി ഇടവക വികാരി ഫാ.ഐപ്പ് സി. സാം, ജോസിന്റെ കുടുംബാംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. രണ്ടു നിർദേശങ്ങളാണ് സർക്കാർതലത്തിൽ മുന്നോട്ടുവച്ചത്. 12 അടി താഴ്ചയിൽ കുഴിയെടുത്തു ബ്ലീച്ചിംഗ് പൗഡർ ഇട്ട് മൃതദേഹം മറവ് ചെയ്യുക അല്ലെങ്കിൽ മറ്റെവിടെയെങ്കിലും സംസ്കരിച്ച ശേഷം അതിന്റെ ഭൗതികാവശിഷ്ടം കുടുംബക്കല്ലറയിൽ 12 അടി താഴ്ചയിൽ നിക്ഷേപിക്കുക. എന്നാൽ, പിന്നീട് ആ കല്ലറയിൽ മറ്റാരെയും അടക്കാൻ പാടില്ല.
എന്നാൽ, സെമിത്തേരി സ്ഥിതി ചെയ്യുന്ന സ്ഥലം വളരെ താഴ്ന്ന പ്രദേശമായതിനാൽ നാലടി കുഴിക്കുന്പോഴെ വെള്ളം കയറും. വെള്ളത്തിൽ മൃതദേഹം സംസ്കരിക്കാൻ കോവിഡ് ചട്ടങ്ങൾ അനുവദിക്കുന്നില്ല. മറ്റെവിടെയെങ്കിലുമാണ് മൃതദേഹം സംസ്കരിക്കുന്നതെങ്കിൽ ബന്ധുക്കളായ നാലു പേർ ഒപ്പം പോകേണ്ടി വരും. അവർ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയുകയും വേണം. എന്നാൽ, നിബന്ധന പാലിക്കാൻ ഒരുക്കമുള്ള കുടുംബാംഗങ്ങൾ ആരും ഇല്ലായിരുന്നു. ഇതേത്തുടർന്നു സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ മൃതദേഹം സംസ്കരിക്കാനുള്ള സമ്മതപത്രം ഇടവക വികാരിയും കുടുംബാംഗങ്ങളും ഒപ്പിട്ടു നൽകി. തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് 5.45 ഓടെ ആലപ്പുഴ ചാത്തനാട് ഗ്യാസ് ക്രിമിറ്റോറിയത്തിൽ സംസ്കാരം നടത്തുകയായിരുന്നു.
കഴിഞ്ഞ 27ന് നാട്ടിൽ എത്തിയ ജോസ് ജോയി വെള്ളിയാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഗുരുതരമായ കരൾരോഗം ഉണ്ടായിരുന്ന ഇദ്ദേഹം ആ രോഗം മൂർഛിച്ചു മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.