തിരുവനന്തപുരം: കോവിഡ് ദുരിതത്തിൽപ്പെട്ട പ്രവാസികളെ സഹായിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനു യാതൊരു ആത്മാർഥതയുമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികൾക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നു വൈകുന്നേരങ്ങളിലെ ബഡായി ബംഗ്ലാവിലിരുന്നു പറയുന്ന മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്ന് വ്യക്തമായി. പ്രഖ്യാപനങ്ങൾ പലതും പാഴ്വാക്കായി മാറുന്നു. കൊറോണ ബാധിച്ച്103 മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും ദുർബല കുടുംബങ്ങളിലെ ഏക അത്താണികളാണ്. ഇവരുടെ കുടുംബങ്ങൾക്ക് പ്രത്യേകം സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികൾ നാട്ടിൽ മടങ്ങിയത്തിയപ്പോൾ അവരുടെ കൈയിൽനിന്നും ക്വാറന്റൈൻ ഫീസ് വാങ്ങാനുള്ള തീരുമാനം ക്രൂരതയാണ്. ഇവരെന്നും കേരളത്തിന്റെ നട്ടെല്ലായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി മറന്നുപോകുന്നു. പ്രളയം വന്നപ്പോൾ കൈയയച്ച് സഹായിച്ചവരാണ് പ്രവാസികൾ. അവർ അയച്ച കോടികൾ ഇപ്പോഴും സർക്കാരിന്റെ ദുരിതാശ്വാസഫണ്ടിൽ ഉണ്ടെന്ന കാര്യവും മറക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പ്രവാസികൾ ഇപ്പോൾ നമ്മുടെ അതിഥികളാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇവരെ ഇരുകൈയും നീട്ടി സ്വീകരിക്കണം. ക്വാറന്റൈൻ ഫീസ് ഈടാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. സർക്കാർ ഇപ്പോൾ ഇവരെ കാണുന്നത് പേയിംഗ് ഗസ്റ്റ് ആയിട്ടാണ്.
ലോകകേരള സഭയ്ക്ക് വേണ്ടി ധൂർത്തടിച്ച തുകയുടെ ഒരു പങ്ക് മതിയായിരുന്നു ഇവരെ സംരക്ഷിക്കാനെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ജോലി നഷ്ടപ്പെട്ട ജീവിതം വഴിമുട്ടിയ പ്രവാസി മലയാളികൾനിന്ന് ക്വാറന്റൈൻ ഫീസ് ഈടാക്കുന്നുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം അവരെ വല്ലാതെ അലട്ടി മടങ്ങുമ്പോൾ അവർക്ക് തണലാകേണ്ട സർക്കാർ ക്രൂരത കാട്ടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് അധ്യക്ഷനായിരുന്നു. കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസൻ, മുൻമന്ത്രി വി.എസ്.ശിവകുമാർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സി.പി.ജോണ്, പാലോട് രവി, ശരത്ചന്ദ്രപ്രസാദ്, ബീമാപള്ളി റഷീദ്, നെയ്യാറ്റിൻകര സനൽ, ബാബു ദിവാകരൻ, കൊട്ടാരക്കര പൊന്നച്ചൻ, മനോജ് കുമാർ, എംഎൽഎമാരായ എം.വിൻസെന്റ്, ശബരീനാഥൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
പ്രവാസികൾക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നു വൈകുന്നേരങ്ങളിലെ ബഡായി ബംഗ്ലാവിലിരുന്നു പറയുന്ന മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്ന് വ്യക്തമായി. പ്രഖ്യാപനങ്ങൾ പലതും പാഴ്വാക്കായി മാറുന്നു. കൊറോണ ബാധിച്ച്103 മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും ദുർബല കുടുംബങ്ങളിലെ ഏക അത്താണികളാണ്. ഇവരുടെ കുടുംബങ്ങൾക്ക് പ്രത്യേകം സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികൾ നാട്ടിൽ മടങ്ങിയത്തിയപ്പോൾ അവരുടെ കൈയിൽനിന്നും ക്വാറന്റൈൻ ഫീസ് വാങ്ങാനുള്ള തീരുമാനം ക്രൂരതയാണ്. ഇവരെന്നും കേരളത്തിന്റെ നട്ടെല്ലായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി മറന്നുപോകുന്നു. പ്രളയം വന്നപ്പോൾ കൈയയച്ച് സഹായിച്ചവരാണ് പ്രവാസികൾ. അവർ അയച്ച കോടികൾ ഇപ്പോഴും സർക്കാരിന്റെ ദുരിതാശ്വാസഫണ്ടിൽ ഉണ്ടെന്ന കാര്യവും മറക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പ്രവാസികൾ ഇപ്പോൾ നമ്മുടെ അതിഥികളാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇവരെ ഇരുകൈയും നീട്ടി സ്വീകരിക്കണം. ക്വാറന്റൈൻ ഫീസ് ഈടാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. സർക്കാർ ഇപ്പോൾ ഇവരെ കാണുന്നത് പേയിംഗ് ഗസ്റ്റ് ആയിട്ടാണ്.
ലോകകേരള സഭയ്ക്ക് വേണ്ടി ധൂർത്തടിച്ച തുകയുടെ ഒരു പങ്ക് മതിയായിരുന്നു ഇവരെ സംരക്ഷിക്കാനെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ജോലി നഷ്ടപ്പെട്ട ജീവിതം വഴിമുട്ടിയ പ്രവാസി മലയാളികൾനിന്ന് ക്വാറന്റൈൻ ഫീസ് ഈടാക്കുന്നുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം അവരെ വല്ലാതെ അലട്ടി മടങ്ങുമ്പോൾ അവർക്ക് തണലാകേണ്ട സർക്കാർ ക്രൂരത കാട്ടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് അധ്യക്ഷനായിരുന്നു. കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസൻ, മുൻമന്ത്രി വി.എസ്.ശിവകുമാർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സി.പി.ജോണ്, പാലോട് രവി, ശരത്ചന്ദ്രപ്രസാദ്, ബീമാപള്ളി റഷീദ്, നെയ്യാറ്റിൻകര സനൽ, ബാബു ദിവാകരൻ, കൊട്ടാരക്കര പൊന്നച്ചൻ, മനോജ് കുമാർ, എംഎൽഎമാരായ എം.വിൻസെന്റ്, ശബരീനാഥൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.