തിരുവനന്തപുരം: മദ്യവിതരണത്തിനായി ബെവ്കോ പുറത്തിറക്കിയ ബെവ്ക്യു ആപ് മൂന്നാം ദിവസവും തകരാറിലായി. ഇതോടെ ക്യൂ ആർ കോഡ് സ്കാനിംഗ് ഒഴിവാക്കിക്കൊണ്ട് ഇന്നലെ ബിവറേജസ് കോർപറേഷൻ മദ്യ വിതരണത്തിൽ മാറ്റങ്ങൾ വരുത്തി.
ആപ്പിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ ക്യൂ ആർ കോഡ് സ്കാനിംഗ് ഒഴിവാക്കി. പകരം ബുക്ക് ചെയ്തവരുടെ പട്ടിക മദ്യശാലകൾക്കു നൽകുകയും ബുക്ക് ചെയ്തവർ തിരിച്ചറിയൽ രേഖയുമായി എത്തിയാൽ മദ്യം നൽകുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയത്. ഇതോടെ ടോക്കണ്‍ ഇല്ലാതെയുള്ള മദ്യവിൽപന പല ബാറുകളിലും തുടർന്നതായി ആക്ഷേപമുണ്ട്.
ആപ് വഴി പിൻകോഡ് നൽകിയാണു ടോക്കണ്‍ ബുക്ക് ചെയ്യുന്നത്. എന്നാൽ, മിക്ക ഉപഭോക്താക്കൾക്കും തൊട്ടടുത്തുള്ള ബിവറേജസിലേക്കു ടോക്കണ്‍ നൽകാതെ ദൂരസ്ഥലങ്ങളിലുള്ള ഒൗട്ട്ലെറ്റുകളിലും ബാറുകളിലേക്കുമാണ് ടോക്കണ്‍ നൽകുന്നതെന്ന പരാതി ഉയർന്നു.
ഒൗട്ട്ലെറ്റുകളിലും ബാറുകളിലും ഒരുപോലെ ഉപഭോക്താക്കളെ എത്തിക്കണമെന്ന ബെവ്കോയുടെ നിർദേശ പ്രകാരമാണ് പിൻകോഡിന് 20 കിലോമീറ്റർ ചുറ്റളവിലുള്ള കേന്ദ്രങ്ങൾ നൽകിയതെന്ന് ഫെയർകോഡ് കമ്പനി വിശദീകരിച്ചു. അതേസമയം ഉപഭോക്താക്കൾക്കു തൊട്ടടുത്തുള്ള ബിവറേജ് ഒൗട്ട്ലെറ്റിലേക്കു ടോക്കണ്‍ നൽകുന്നതിനു പകരം ദൂരസ്ഥലങ്ങളിലുള്ള ബാറുകളിലേക്ക് ടോക്കണ്‍ നൽകുന്നത് ബാറുകളിലെ കച്ചവടം കൂട്ടാൻ നടത്തുന്ന നീക്കമാണെന്നാണ് പ്രതിപക്ഷ ആരോപണം.
സന്പൂർണ ലോക്ക് ഡൗണ്‍ ആയതിനാൽ ഇന്നും ഒന്നാം തീയതി ആയതിനാൽ നാളെയും സംസ്ഥാനത്ത് മദ്യവിതരണം ഉണ്ടായിരിക്കില്ല. ഈ സമയം കൊണ്ട് ക്യൂ ആർ കോഡ് സ്കാനിംഗ് തകരാർ അടക്കമുള്ള കാര്യങ്ങളിലെ തകരാറുകൾ പരിഹരിച്ച് ചൊവ്വാഴ്ച മുതൽ മദ്യവിതരണം സുഗമമാക്കാനാണ് ബെവ്കോ ലക്ഷ്യമിടുന്നത്.
ബെവ്ക്യൂ ആപ് ഇന്നലെ മുതൽ പ്ലേ സ്റ്റോർ സെർച്ചിൽ ലഭ്യമായിത്തുടങ്ങി. സാങ്കേതിക പിഴവിനെ തുടർന്ന് ആപ് കഴിഞ്ഞ ദിവസങ്ങളിൽ പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നില്ല.
ആപ്പിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ ക്യൂ ആർ കോഡ് സ്കാനിംഗ് ഒഴിവാക്കി. പകരം ബുക്ക് ചെയ്തവരുടെ പട്ടിക മദ്യശാലകൾക്കു നൽകുകയും ബുക്ക് ചെയ്തവർ തിരിച്ചറിയൽ രേഖയുമായി എത്തിയാൽ മദ്യം നൽകുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയത്. ഇതോടെ ടോക്കണ്‍ ഇല്ലാതെയുള്ള മദ്യവിൽപന പല ബാറുകളിലും തുടർന്നതായി ആക്ഷേപമുണ്ട്.
ആപ് വഴി പിൻകോഡ് നൽകിയാണു ടോക്കണ്‍ ബുക്ക് ചെയ്യുന്നത്. എന്നാൽ, മിക്ക ഉപഭോക്താക്കൾക്കും തൊട്ടടുത്തുള്ള ബിവറേജസിലേക്കു ടോക്കണ്‍ നൽകാതെ ദൂരസ്ഥലങ്ങളിലുള്ള ഒൗട്ട്ലെറ്റുകളിലും ബാറുകളിലേക്കുമാണ് ടോക്കണ്‍ നൽകുന്നതെന്ന പരാതി ഉയർന്നു.
ഒൗട്ട്ലെറ്റുകളിലും ബാറുകളിലും ഒരുപോലെ ഉപഭോക്താക്കളെ എത്തിക്കണമെന്ന ബെവ്കോയുടെ നിർദേശ പ്രകാരമാണ് പിൻകോഡിന് 20 കിലോമീറ്റർ ചുറ്റളവിലുള്ള കേന്ദ്രങ്ങൾ നൽകിയതെന്ന് ഫെയർകോഡ് കമ്പനി വിശദീകരിച്ചു. അതേസമയം ഉപഭോക്താക്കൾക്കു തൊട്ടടുത്തുള്ള ബിവറേജ് ഒൗട്ട്ലെറ്റിലേക്കു ടോക്കണ്‍ നൽകുന്നതിനു പകരം ദൂരസ്ഥലങ്ങളിലുള്ള ബാറുകളിലേക്ക് ടോക്കണ്‍ നൽകുന്നത് ബാറുകളിലെ കച്ചവടം കൂട്ടാൻ നടത്തുന്ന നീക്കമാണെന്നാണ് പ്രതിപക്ഷ ആരോപണം.
സന്പൂർണ ലോക്ക് ഡൗണ്‍ ആയതിനാൽ ഇന്നും ഒന്നാം തീയതി ആയതിനാൽ നാളെയും സംസ്ഥാനത്ത് മദ്യവിതരണം ഉണ്ടായിരിക്കില്ല. ഈ സമയം കൊണ്ട് ക്യൂ ആർ കോഡ് സ്കാനിംഗ് തകരാർ അടക്കമുള്ള കാര്യങ്ങളിലെ തകരാറുകൾ പരിഹരിച്ച് ചൊവ്വാഴ്ച മുതൽ മദ്യവിതരണം സുഗമമാക്കാനാണ് ബെവ്കോ ലക്ഷ്യമിടുന്നത്.
ബെവ്ക്യൂ ആപ് ഇന്നലെ മുതൽ പ്ലേ സ്റ്റോർ സെർച്ചിൽ ലഭ്യമായിത്തുടങ്ങി. സാങ്കേതിക പിഴവിനെ തുടർന്ന് ആപ് കഴിഞ്ഞ ദിവസങ്ങളിൽ പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നില്ല.