തിരുവനന്തപുരം: വേനൽക്കാലം അവസാനിക്കാൻ ഒരുദിനം ബാക്കിനിൽക്കേ, കണക്കു തികച്ച് വേനൽമഴ. മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള വേനൽക്കാലത്ത് ശരാശരി 37 സെന്റിമീറ്റർ മഴയാണ് കേരളത്തിനു കിട്ടേണ്ടത്. ഇതു കിട്ടിക്കഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 55 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇക്കുറി വേനൽ മഴ കണക്കു തികച്ച് പിൻവാങ്ങാനൊരുങ്ങുന്നത്. വേനൽമഴ പിൻവാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിൽ കാലവർഷം പെയ്തുതുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
വേനൽക്കാലത്ത് ഇന്നലെവരെ കേരളത്തിൽ 37.1 സെന്റിമീറ്റർ മഴ പെയ്തപ്പോൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 76 ശതമാനം അധിക മഴയാണ് ഇന്നലെ വരെ ജില്ലയിൽ രേഖപ്പെടുത്തിയത്.
തിരുവനന്തപുരം ജില്ലയിൽ 65 ശതമാനവും കോട്ടയം ജില്ലയിൽ 54 ശതമാനവും അധികമഴ പെയ്തു. ആലപ്പുഴയിൽ 19 ശതമാനവും എറണാകുളം ജില്ലയിൽ 12 ശതമാനവും കൊല്ലത്ത് 16 ശതമാനവും വയനാട് ജില്ലയിൽ അഞ്ച് ശതമാനവും അധികമഴ രേഖപ്പെടുത്തിയപ്പോൾ, ബാക്കി ഏഴു ജില്ലകളിൽ 15 മുതൽ 60 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തി.
മഴക്കുറവിൽ മുന്നിൽ നിൽക്കുന്ന കാസർഗോഡ് ജില്ലയിൽ മഴക്കുറവ് 60 ശതമാനമാണ്. പാലക്കാട് 32 ശതമാനവും തൃശൂരിൽ 27 ശതമാനവും കണ്ണൂരിൽ 28 ശതമാനവുമാണ് മഴക്കുറവ്.
ഇന്നലെ വരെ കേരളത്തിൽ പെയ്ത മഴയുടെ കണക്ക് ജില്ല തിരിച്ച് മില്ലിമീറ്ററിൽ. ജില്ല, പെയ്ത മഴ (പെയ്യേണ്ട വേനൽ മഴ) എന്ന ക്രമത്തിൽ
കാസർഗോഡ് -104.7 (272.9)
കണ്ണൂർ -192.5 (300.5)
കോഴിക്കോട് -285.2 (352.6)
വയനാട് -281.1 (275.4)
മലപ്പുറം -217.6 (320.8)
പാലക്കാട് -162.5 (279.9)
തൃശൂർ -263.6 (385.3)
എറണാകുളം -430.1 (443.6)
കോട്ടയം -643.6 (460.2)
ഇടുക്കി -412.5 (426.6)
പത്തനംതിട്ട -854.5 (553.5)
ആലപ്പുഴ -517.5 (477.8)
കൊല്ലം -512.9 (469.6)
തിരുവനന്തപുരം -584.7 (368.8)
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 55 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇക്കുറി വേനൽ മഴ കണക്കു തികച്ച് പിൻവാങ്ങാനൊരുങ്ങുന്നത്. വേനൽമഴ പിൻവാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിൽ കാലവർഷം പെയ്തുതുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
വേനൽക്കാലത്ത് ഇന്നലെവരെ കേരളത്തിൽ 37.1 സെന്റിമീറ്റർ മഴ പെയ്തപ്പോൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 76 ശതമാനം അധിക മഴയാണ് ഇന്നലെ വരെ ജില്ലയിൽ രേഖപ്പെടുത്തിയത്.
തിരുവനന്തപുരം ജില്ലയിൽ 65 ശതമാനവും കോട്ടയം ജില്ലയിൽ 54 ശതമാനവും അധികമഴ പെയ്തു. ആലപ്പുഴയിൽ 19 ശതമാനവും എറണാകുളം ജില്ലയിൽ 12 ശതമാനവും കൊല്ലത്ത് 16 ശതമാനവും വയനാട് ജില്ലയിൽ അഞ്ച് ശതമാനവും അധികമഴ രേഖപ്പെടുത്തിയപ്പോൾ, ബാക്കി ഏഴു ജില്ലകളിൽ 15 മുതൽ 60 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തി.
മഴക്കുറവിൽ മുന്നിൽ നിൽക്കുന്ന കാസർഗോഡ് ജില്ലയിൽ മഴക്കുറവ് 60 ശതമാനമാണ്. പാലക്കാട് 32 ശതമാനവും തൃശൂരിൽ 27 ശതമാനവും കണ്ണൂരിൽ 28 ശതമാനവുമാണ് മഴക്കുറവ്.
ഇന്നലെ വരെ കേരളത്തിൽ പെയ്ത മഴയുടെ കണക്ക് ജില്ല തിരിച്ച് മില്ലിമീറ്ററിൽ. ജില്ല, പെയ്ത മഴ (പെയ്യേണ്ട വേനൽ മഴ) എന്ന ക്രമത്തിൽ
കാസർഗോഡ് -104.7 (272.9)
കണ്ണൂർ -192.5 (300.5)
കോഴിക്കോട് -285.2 (352.6)
വയനാട് -281.1 (275.4)
മലപ്പുറം -217.6 (320.8)
പാലക്കാട് -162.5 (279.9)
തൃശൂർ -263.6 (385.3)
എറണാകുളം -430.1 (443.6)
കോട്ടയം -643.6 (460.2)
ഇടുക്കി -412.5 (426.6)
പത്തനംതിട്ട -854.5 (553.5)
ആലപ്പുഴ -517.5 (477.8)
കൊല്ലം -512.9 (469.6)
തിരുവനന്തപുരം -584.7 (368.8)